തിരുവനന്തപുരം: കൊവിഡ് 19 വ്യാപനകാലത്ത് അന്യമതവിദ്വേഷ പ്രചരണവുമായി ഹിന്ദുത്വവാദിയും സംഘപരിവാര്‍ സഹയാത്രികനുമായ എന്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്‌ലീങ്ങളാണെന്നും നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള വ്യാജപ്രചരണമാണ് ഗോപാലകൃഷ്ണന്റെ വീഡിയോയില്‍ ഉള്ളത്.

രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വ്യാജ വിദ്വേഷവാദവും ഇയാളുടെ വീഡിയോയിലുണ്ട്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്‌ലീങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ട്.


മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയേയും ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്.

കൊവിഡ് വ്യാപന കാലത്ത് മതവിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മാസത്തോളമായി യൂട്യൂബ് ചാനലിലും കൊവിഡ് മുസ്‌ലീങ്ങള്‍ ബോധപൂര്‍വം രാജ്യമെങ്ങും പരത്തിയെന്ന വാദങ്ങളുള്ള വിവിധ വീഡിയോകള്‍ ഗോപാലകൃഷ്ണന്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ലീങ്ങളെ ഇനി ഭയത്തോടെ കാണുമെന്നും വീഡിയോയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: