സമ്മര്‍ ട്രാന്‍സ്ഫറിന്റെ അവസാന ദിവസം ചെല്‍സിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസിനെ എത്തിഹാദ് സ്റ്റേഡിയത്തിലെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. 145 മില്യണ്‍ യൂറോയെന്ന റെക്കോഡ് തുകയ്ക്കാണ് താരം സിറ്റിയ്‌ക്കൊപ്പം ചേര്‍ന്നത്.

ഈ ട്രാന്‍സ്ഫറോടെ ഒരു റെക്കോഡ് നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ഫെര്‍ണാണ്ടസ് തന്റെ പേരിനൊപ്പം കുറിച്ചത്.

കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഐസാക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയ അതേ തുകയ്ക്കാണ് ഫെര്‍ണാണ്ടസിനെ സിറ്റിയും ടീമിലെത്തിച്ചത്. ഈ നേട്ടത്തില്‍ നിലവില്‍ ഐസാക്കിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അര്‍ജന്റൈന്‍ യുവതാരം.

 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഡെഡ്‌ലൈന്‍ ഡേയിലെ ഏറ്റവും ചെലവേറിയ കൈമാറ്റം

(താരം – ടീം – വര്‍ഷം തുക എന്നീ ക്രമത്തില്‍)

എന്‍സോ ഫെര്‍ണാണ്ടസ് – മാഞ്ചസ്റ്റര്‍ സിറ്റി (ചെല്‍സി) – 2026 – 145 മില്യണ്‍ യൂറോ

അലക്‌സാണ്ടര്‍ ഇസാക് – ലിവര്‍പൂള്‍ (ന്യൂകാസില്‍ യുണൈറ്റഡ്) – 2025 – 145 മില്യണ്‍ യൂറോ

ഗാരെത് ബെയ്ല്‍ – റയല്‍ മാഡ്രിഡ് (ടോട്ടന്‍ഹാം ഹോട്‌സപര്‍) – 2013 – 101 മില്യണ്‍ യൂറോ

അന്തണി – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (അയാക്‌സ്) – 2022 – 95 മില്യണ്‍ യൂറോ

റാന്‍ഡല്‍ കോളോ മുവാനി -പി.എസ്.ജി – (ഫ്രാങ്ക്ഫര്‍ട്ട്) – 2023 – 95 മില്യണ്‍ യൂറോ

ഈ സീസണിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫറിന്റെ റെക്കോഡും എന്‍സോയുടെ പേരില്‍ തന്നെയാണ്.

ഈ സീസണിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫറുകള്‍

(താരം – ടീം – തുക എന്നീ ക്രമത്തില്‍)

എന്‍സോ ഫെര്‍ണാണ്ടസ് – മാഞ്ചസ്റ്റര്‍ സിറ്റി (ചെല്‍സി) – 145 മില്യണ്‍ യൂറോ

മോര്‍ഗന്‍ റോജേര്‍സ് – ചെല്‍സി (ആസ്റ്റണ്‍ വില്ല) – 138 മില്യണ്‍ യൂറോ

എലിയട്ട് ആന്‍ഡേഴ്‌സണ്‍ – മാഞ്ചസ്റ്റര്‍ സിറ്റി (നോട്ടിങ്ഹാം ഫോറസ്റ്റ്) – 135 മില്യണ്‍ യൂറോ

ബ്രാഡ്‌ലി ബാര്‍കോള – ലിവര്‍പൂള്‍ (പി.എസ്.ജി) – 125 മില്യണ്‍ യൂറോ

യാന്‍ ഡിയോമാന്‍ഡെ – റയല്‍ മാഡ്രിഡ് (ആര്‍.ബി ലീപ്‌സീഗ്) – 125 മില്യണ്‍ യൂറോ

2031 വരെയാണ് എന്‍സോ സിറ്റിയുമായി കരാറിലെത്തിയത്. ചെല്‍സിക്ക് വേണ്ടി യുവേഫ കോണ്‍ഫറന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് എന്‍സോ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വിടുന്നത്.

എന്‍സോ ഫെര്‍ണാണ്ടസ്

അര്‍ജന്റൈന്‍ ക്ലബ്ബുകളായ ഡിഫന്‍സ വൈ ജസ്റ്റിസിയ, റിവര്‍പ്ലേറ്റ് എന്നീ ടീമുകള്‍ക്കായി പന്തുതട്ടി കരിയര്‍ ആരംഭിച്ച എന്‍സോ കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. പിന്നീട് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനിഫിക്കക്കായി കളത്തിലിറങ്ങിയ എന്‍സോ പ്രൈമിറ ലീഗ് കിരീടവും നേടി.

അര്‍ജന്റീനക്കൊപ്പം 2022 ഫിഫ ലോകകപ്പ് 2024 കോപ്പ അമേരിക്ക എന്നീ കിരീടങ്ങളിലും താരം മുത്തമിട്ടു. 2026 ഫിഫ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ അര്‍ജന്റീന ടീമിലെ അംഗവുമായിരുന്നു എന്‍സോ. താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരയിലും മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്‍സോ ഫെര്‍ണാണ്ടസ്

അതേസമയം നിലവില്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. രണ്ട് മത്സരത്തില്‍ രണ്ടിലും ജയിച്ചാണ് സിറ്റിസണ്‍സ് ഒന്നാമതെത്തിയത്. ആദ്യ മത്സരത്തില്‍ ബേണ്‍മൗത്തിനെയും (2-1) രണ്ടാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെയും (4-1) ആണ് സിറ്റി പരാജയപ്പെടുത്തിയത്.

സെപ്റ്റംബര്‍ അഞ്ചിനാണ് സിറ്റിസണ്‍സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ കോവെന്‍ട്രിയാണ് എതിരാളികള്‍.

 

Content Highlight: Enzo Fernández’s move to Manchester City has become the joint-most expensive summer deadline transfer in the history