ഈ വമ്പന്‍ ട്രാന്‍സ്ഫര്‍ നടന്നതോടെ മയാമിയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കാസെമിറോ ഒരുമിച്ച് പന്ത് തട്ടുന്നത് കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സാധിക്കും. ഇതിന് മുമ്പ് പല തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടിയിട്ടുണ്ടെങ്കിലും ഒരു ടീമില്‍ ഇരുവരും ഒരുമിച്ച് കളിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
മെസിയുടെയും കാസെമിറോയുടെയും സുവര്‍ണ കാലഘട്ടത്തില്‍ പല തവണ രാജ്യാന്തരതലത്തിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ എത്തിയ പല മത്സരങ്ങളിലും ഇരുവരും നേർക്കുനേർ എത്തിയിട്ടുണ്ട്.
ലാ ലീഗയില്‍ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 16 മത്സരങ്ങളിലാണ് ഇരുവരും എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ എതിരാളികളായി കളിച്ചത്.
മെസി ബാഴ്‌സ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിലേക്ക് ചേക്കേറിയിട്ടും ഇരുവരും വീണ്ടും കളിക്കളത്തില്‍ വീണ്ടും ഏറ്റുമുട്ടി. 2021 ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-റയല്‍ മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്.
ഒരുകാലത്ത് രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ച മെസിയും കാസെമിറോയും ഇനി ഒരുമിച്ച് പന്തുതട്ടുന്നത് ഫുട്ബോള്‍ ആരാധകര്‍ക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.
2023ലാണ് മെസി ഇന്റര്‍ മയാമിയുടെ ഭാഗമാവുന്നത്. പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് അര്‍ജന്റൈന്‍ നായകന്‍ ഇന്റര്‍ മയാമിയിലെത്തിയത്. മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. മെസിക്ക് പിന്നാലെ പല പ്രമുഖ താരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു.
Content Highlight: Major League Soccer club Inter Miami signs Brazilian player Casemiro