മരടില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടുകഴിഞ്ഞു. പക്ഷേ ഫ്ലാറ്റുടമകളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയില്‍തന്നെ രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതമായി നീളുകയാണ്.

എന്നാല്‍ ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ അതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി. ആദ്യപടിയായി ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധവും വെള്ളവും വിച്ഛേദിച്ചുകഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ ഇറങ്ങാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. അവര്‍ക്കു പറയാനുള്ളത് നമുക്ക് കേള്‍ക്കാം.