അടുത്തിടെ മെസി മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരുന്നു. ലീഗ്സ് കപ്പില്‍ നിന്നും ഇന്റര്‍ മയാമി പുറത്തായിരുന്നു. എം.എക്‌സ് ടീം ക്ലബ്ബ് ലിയോണിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് മയാമി മടങ്ങിയത്.
ചരിത്രത്തില്‍ ആദ്യമായായിട്ടിയിരുന്നു മെസി തന്റെ കരിയറില്‍ ഒരു ഒഫീഷ്യല്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുന്നത്. ഇതിന് മുമ്പ് കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും മെസി അടുത്ത ഘട്ടത്തിലേക്ക് കടന്നിരുന്നു. ഈ റെക്കോഡും അര്‍ജന്റൈന്‍ നായകന് നഷ്ടമായിരിക്കുകയാണ്.
അതേസമയം നാഷ്‌വില്ലിനെതിരായ മത്സരത്തില്‍ ഇന്റര്‍ മയാമി നേടിയ ഏക ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു. ആദ്യ പകുതിയുടെ ആഡ് ഓൺ ടൈമില്‍ ടെലാസ്‌കോ സെഗോവിയയാണ് മയാമിക്കായി ഗോള്‍ നേടിയത്.
17ാം മിനിട്ടില്‍ ആന്‍ഡി നജാറിന്റെ ഗോളിലൂടെ ഹോം ടീം ആണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മയാമിയുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് നാഷ്‌വിൽ വിജയം പിടിച്ചെടുത്തത്. ഹാനി മുഖാര്‍ ഇരട്ട ഗോളും സാം സുറിഡ് ഒരു ഗോളും സ്വന്തമാക്കിയാണ് മയമിയുടെ പതനം പൂര്‍ത്തിയാക്കിയത്.
എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 19 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.
എം.എല്‍.എസില്‍ ഓഗസ്റ്റ് 20നാണ് മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ഫിലാഡല്‍ഫിയയാണ് ഹെറോണ്‍സിന്റെ എതിരാളികള്‍.
Content Highlight: Lionel Messi has missed three consecutive penalties for the first time in his football career