ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146ല്‍ പോരാട്ടം അവസാനിപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ മത്സരത്തില്‍ 1-0ന് ലീഡ് സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചു.
Pakistan’s bowling attack does the job against Australia as they move 1-0 ahead in the T20I series 👊
20 പന്തില്‍ 24 റണ്‍സ് നേടിയ ബാബര്‍ അസമാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍. ടി-20 ഫോര്‍മാറ്റില്‍ സമീപകാലങ്ങളില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതെ പോകുന്ന ബാബറിന്റെ കഷ്ടകാലം അടിവരയിടുന്നതുകൂടിയായിരുന്നു ഈ പ്രകടനം.
ബാബർ അസം ബിഗ് ബാഷ് ലീഗില്‍. Photo: BBL
അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ സ്‌ട്രൈക് റേറ്റ് ഉയര്‍ത്താനോ സാധിക്കാത്ത ബാബര്‍ അസമാണ് ടി-20യിലെ പ്രധാന കാഴ്ച. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 120.00 ആയിരുന്നു ബാബറിന്റെ പ്രഹരശേഷി.
ഇതോടെ ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ 120.00ഓ അതില്‍ താഴെയോ സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്ന ബാറ്റര്‍മാരുടെ അനാവശ്യ റെക്കോഡില്‍ ഒന്നാം സ്ഥാനത്തെ സ്വന്തം റെക്കോഡ് തിരുത്തിയാണ് ബാബര്‍ തലകുനിച്ചുനില്‍ക്കുന്നത്.
ബാബർ അസം
ഇത് 30ാം തവണയാണ് ബാബര്‍ അന്താരാഷ്ട്ര ടി-20യില്‍ 120.0ല്‍ താഴെ സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നത്.
120.00ഓ അതില്‍ താഴെയോ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം ടി-20ഐ ഇന്നിങ്‌സുകള്‍