യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവുമധികം അസിസ്റ്റ് നേടുന്ന താരമെന്ന നേട്ടമാണ് വിനി സ്വന്തമാക്കിയത്. ഇത് 31ാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ബ്രസീലുകാരന്‍ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്. തന്റെ 80ാം മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
വിനീഷ്യസ് ജൂനിയർ
റയല്‍ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമാണ് വിനീഷ്യസ് ഇടം പിടിച്ചത്. 101 മത്സരത്തില്‍ നിന്നുമാണ് താരം 31 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
വരും മത്സരങ്ങളില്‍ ഒറ്റ തവണ കൂടി ഗോളിന് വഴിയൊരുക്കിയാല്‍ റോണോയെ മറികടക്കാനും വിനീഷ്യസിന് സാധിക്കും.
മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് റയല്‍ കളത്തിലിറങ്ങിയത്. മറുവശത്ത് എര്‍ലിങ് ഹാലണ്ടിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന രീതിയിലാണ് പെപ് ഗ്വാര്‍ഡിയോള ടീമിനെ കളത്തില്‍ വിന്യസിച്ചത്.
ആദ്യ മിനിട്ടുകളില്‍ തന്നെ ഇരു ടീമുകളും ആക്രമിച്ചുകളിച്ചു. ഇരു ടീമിന്റെയും ഗോള്‍മുഖം പലപ്പോഴായി വിറച്ചെങ്കിലും 21ാം മിനിട്ടില്‍ വാല്‍വെര്‍ദെയിലൂടെ റയല്‍ മുമ്പിലെത്തി. ഗോള്‍ കീപ്പര്‍ തിബൗട്ട് കോര്‍ട്വാ നല്‍കിയ ലോങ് പാസില്‍ നിന്നുമാണ് ഗോള്‍ പിറന്നത്.
ആദ്യ ഗോള്‍ പിറന്ന് എട്ടാം മിനിട്ടില്‍ വാല്‍വെര്‍ദെ രണ്ടാം ഗോളും അടിച്ചെടുത്തു. ഇത്തവണ വിനീഷ്യസാണ് ഗോളടിക്കാന്‍ അവസരമൊരുക്കി. 43ാം മിനിട്ടില്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി വാല്‍വെര്‍ദെ കരുത്ത് കാട്ടി.