യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോട് തോറ്റ് റയല്‍ മാഡ്രിഡ്. ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലസില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ബെന്‍ഫിക്ക റയലിനെ പരാജയപ്പെടുത്തിയത്.

ഈ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ ടോപ്പ് 8ല്‍ നിന്ന് റയല്‍ പുറത്താവുകയും ചെയ്തു. മത്സരത്തിന് മുമ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റയല്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിരവൈരികളായ ബാഴ്‌സ പോയിന്റ് പട്ടികയിലെ ടോപ്പ് 8ല്‍ ഇടം പിടിക്കുകയും ചെയ്തു.

രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിട്ടിനകം തന്നെ ബെന്‍ഫിക്ക വീണ്ടും ലീഡ് ഉയര്‍ത്തി. പാവ്‌ലിഡിസിന്റെ അസിസ്റ്റില്‍ ഷെല്‍ഡറപ്പാണ് ഗോള്‍ കണ്ടെത്തിയത്.

രണ്ട് ഗോളിന് പിന്നില്‍ പോയതോടെ പല നിര്‍ണായക മാറ്റങ്ങളും റയല്‍ വരുത്തി. മസ്റ്റാന്റുനോയെയും ചൗമനിയെയും പിന്‍വലിച്ച റയല്‍ റോഡ്രിഗോയെയും കാമാവിംഗയെയും കളത്തിലിറക്കി.

58ാം മിനിട്ടില്‍ എംബാപ്പെ ഒരിക്കല്‍ക്കൂടി ലോസ് ബ്ലാങ്കോസിന് ആശ്വാസമായി. ആര്‍ദ ഗുലാറിന്റെ അസിസ്റ്റില്‍ താരം ബ്രേസ് പൂര്‍ത്തിയാക്കി.

തുടര്‍ന്ന് നിശ്ചിത സമയത്ത് ഗോളടിക്കാന്‍ ഇരുവര്‍ക്കുമായില്ല. രണ്ടാം പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അസെന്‍സിയോയും, ആഡ് ഓണ്‍ ടൈമില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് റോഡ്രിഗോയും പുറത്തായി.

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ബെന്‍ഫിക്കയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കവെ ഗോള്‍കീപ്പര്‍ അനറ്റോലി ട്രൂബിനെയും മൗറീനിന്യോ ആക്രമണത്തിന് അണിനിരത്തി. മൗറീന്യോയുടെ തന്ത്രം ഫലം കാണുകയും ഓര്‍സ്‌നെസിന്റെ ഷോട്ടില്‍ ഡൈവിങ് ഹെഡ്ഡറിലൂടെ ട്രൂബിന്‍ കോര്‍ട്വായെ മറികടന്ന് റയല്‍ ഗോള്‍വല ചലിപ്പിക്കുകയും ചെയ്തു.