നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും ഈ വര്‍ഷം പൃഥ്വി സ്വന്തമാക്കി.

സ്റ്റാര്‍ എന്നാല്‍ ഇന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന സോ കോള്‍ഡ് ചിന്തയില്‍ കുടങ്ങിക്കിടക്കുന്ന പ്രേക്ഷകരല്ല മലയാളത്തിൽ ഉള്ളതെന്ന് പൃഥ്വി പറയുന്നു. കരിയറിന്റെ തുടക്കത്തിൽ ചെയ്തിരുന്ന തലപ്പാവ്, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകളിൽ അഭിനയിക്കുമ്പോൾ താൻ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞവരുണ്ടെന്നും ലീഡ് റോളിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് പലരും പറഞ്ഞതെന്നും പൃഥ്വി പറയുന്നു. എന്നാൽ തന്നെ സംബന്ധിച്ച് സിനിമയ്ക്കാണ് പ്രാധാന്യമെന്നും കുരുതി എന്ന സിനിമയിൽ ലീഡ് റോൾ ചെയ്യാൻ പറഞ്ഞപ്പോൾ നെഗറ്റീവ് വേഷം താൻ ചോദിച്ചു വാങ്ങിയതാണെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

സ്റ്റാര്‍ എന്നാല്‍ ഇന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന സോ കോള്‍ഡ് ചിന്തയില്‍ കുടങ്ങിക്കിടക്കുന്ന ഓഡിയന്‍സല്ല ഭാഗ്യവശാല്‍ മലയാളത്തിലുള്ളത്
– പൃഥ്വിരാജ്

prithviraj, ajith

‘മലയാള സിനിമയിലെ മഹാരഥന്മാര്‍ വെട്ടിയ വഴിയിലൂടെ മുന്നോട്ടു നടന്ന ഒരു വ്യക്തിമാത്രമാണ് ഞാന്‍. സത്യന്‍മാഷ് – പ്രേം നസീര്‍ തുടങ്ങി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ അഭിനയചക്രവര്‍ത്തിമാര്‍ സിനിമയ്ക്ക് വേണ്ടി നടത്തിയ സമര്‍പ്പണമുണ്ട്. ഇന്നും അവര്‍ അത് ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള എത്രയോ വലിയ നടന്മാര്‍ വെട്ടിയ വഴി പിന്തുടരാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണ് ഞാന്‍.