ഫഹദിന് പകരം സൗബിനും സുരാജിന് പകരം ആ നടനെയുമാണ് തൊണ്ടിമുതലിലേക്ക് വിളിച്ചത്: ദിലീഷ് പോത്തന്‍
Entertainment
ഫഹദിന് പകരം സൗബിനും സുരാജിന് പകരം ആ നടനെയുമാണ് തൊണ്ടിമുതലിലേക്ക് വിളിച്ചത്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 4:38 pm

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപകപ്രശംസയോടൊപ്പം ബോക്സ് ഓഫീസിലും വിജയം സ്വന്തമാക്കി. മൂന്ന് ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ വേഷത്തിലേക്ക് ആദ്യം സൗബിന്‍ ഷാഹിറിനെയായിരുന്നു സമീപിച്ചതെന്നും എന്നാല്‍ പിന്നീട് ഡേറ്റ് പ്രശ്‌നം മൂലം നടന്നില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

ഫഹദ് ഫാസിലിനെ സുരാജ് അവതരിപ്പിച്ച വേഷത്തിലേക്കാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ കള്ളന്‍ വേഷം അദ്ദേഹം ചെയ്യാമെന്നായപ്പോള്‍ വിനായകനെ ആ വേഷത്തിലേക്ക് വിളിച്ചുവെന്നും ദിലീഷ് പറഞ്ഞു. എന്നാല്‍ ഡേറ്റ് പ്രശ്‌നം മൂലം വിനായകനും വരാത്തതിനാല്‍ സുരാജിലേക്ക് ആ കഥാപാത്രം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ കാസ്റ്റിങ്ങില്‍ ആദ്യമുണ്ടായിരുന്നത് ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറുമായിരുന്നു. സുരാജിന്റെ റോളില്‍ ഫഹദും കള്ളന്റെ റോളില്‍ സൗബിനുമായിരുന്നു ആദ്യത്തെ കാസ്റ്റിങ്. എന്നാല്‍ ആ സമയത്ത് പറവയുടെയും തൊണ്ടിമുതലിന്റെയും ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതുകൊണ്ട് കള്ളന്‍ കഥാപാത്രത്തിലേക്ക് മറ്റൊരാളെ ആലോചിക്കേണ്ടതായി വന്നു.Complaint alleging that he caused trouble at a five-star hotel in Kollam; Vinayakan in police custody

ഫഹദ് ഫാസിലിനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നാലോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ ചെറിയ വ്യത്യസമുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷുമായി സാമ്യമുണ്ടാകുമോ എന്നൊരു തോന്നല്‍ വന്നു. ഫഹദ് കള്ളന്‍ വേഷം ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ സുരാജിന്റെ റോളിലേക്ക് പിന്നെ വിളിച്ചിരുന്നത് വിനായകനെയായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം വിനായകന് വരന്‍ കഴിഞ്ഞാണ്. എങ്ങനെയാണ് ആ കഥാപാത്രം സുരാജിലേക്കെത്തുന്നത്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan Talks  About Thondimuthalum Driksakshiyum Movie