ഇതിഹാസത്തെ വെട്ടാന്‍ കിങ്; കിവീസിനെതിരെ വേണ്ടത് ഇത്രമാത്രം...
Sports News
ഇതിഹാസത്തെ വെട്ടാന്‍ കിങ്; കിവീസിനെതിരെ വേണ്ടത് ഇത്രമാത്രം...
ശ്രീരാഗ് പാറക്കല്‍
Thursday, 1st January 2026, 9:06 pm

ജനുവരി 11നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ ഇറങ്ങുന്ന ഏകദിന പരമ്പര ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ വിരാടിനെ കാത്തിരിക്കുന്നത് ഒരു ഗംഭീര നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബിഗ് മൈല്‍ സ്റ്റോണാണ് വിരാടിനെ കാത്തിരിക്കുന്നത്.

വിരാട് കോഹ്ലി- Photo: Crictoday/.com

ഈ നേട്ടത്തില്‍ ഇതുവരെ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് എത്തിയത്. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ സംഘക്കാരെയുമാണ് നേരത്തെ ഈ ലിസ്റ്റില്‍ എത്തിയത്. ഇനി വെറും 25 റണ്‍സ് നേടിയാല്‍ വിരാട് കോലിക്കും ഈ റെക്കോഡ് ലിസ്റ്റില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനം നേടാം.

എന്നാല്‍ ഇതിനു പുറമേ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും വിരാടിന് അവസരമുണ്ട്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയ രണ്ടാമത്തെ താരമായ കുമാര്‍ സംഗക്കാരയെ വെട്ടാനാണ് വിരാടിനുള്ള മറ്റൊരു അവസരം. ഇതിനായി വിരാടിന് ഇനി 43 റണ്‍സ് മാത്രമാണ് വേണ്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) – 34357 (782 ഇന്നിങ്‌സ്)

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 28016 (666)

കുമാര് സംഗക്കാര – Photo: Newsbytes/.com

വിരാട് കോഹ്‌ലി (ഇന്ത്യ) – 27975 (623)

അതേസമയം കിവീസിനെതിരായ ഏകദിന സ്‌ക്വാഡ് ഇന്ത്യ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ പര്യടനത്തിലെ ടി-20 സ്‌ക്വാഡ് മാത്രമാണ് ഇന്ത്യ പുറത്ത് വിട്ടത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Virat Kohli Need 43 Runs To Surpass Kumar Sangakkar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ