ഇംഗ്ലണ്ടില്‍ താണ്ഡവമാടി 'അണ്ണനും തമ്പിയും'; റെക്കോഡിന്റെ തലപ്പത്ത് രോ-കോ!
Cricket
ഇംഗ്ലണ്ടില്‍ താണ്ഡവമാടി 'അണ്ണനും തമ്പിയും'; റെക്കോഡിന്റെ തലപ്പത്ത് രോ-കോ!
ശ്രീരാഗ് പാറക്കല്‍
Thursday, 16th July 2026, 10:31 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ശ്രേയസ് അയ്യരും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമാണ്. 71 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്.

66 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് വിരാടിന്റെ മടക്കം. പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് വിരാട് കളം വിട്ടത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ സന്ദര്‍ശകര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് വിരാട് നേടിയത്. ഈ നേട്ടത്തില്‍ സഹതാരം രോഹിത് ശര്‍മയ്‌ക്കൊപ്പമെത്താനും വിരാടിന് സാധിച്ചു.രോഹിത് ശര്‍മ, വിരാട് കോഹ്‌ലി

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന സന്ദര്‍ശകര്‍

രോഹിത് ശര്‍മ (ഇന്ത്യ) – 14

വിരാട് കോഹ്‌ലി (ഇന്ത്യ) – 14*

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 13

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 13

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 10

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്) – 10

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സായിരുന്നു നേടിയത്. 27 പന്തില്‍ 26 റണ്‍സ് നേടിയ രോഹിത് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒരു റണ്‍സുമായി നിരാശപ്പെടുത്തിയാണ് മടങ്ങിയത്.

മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചറും ഗസ് ആറ്റ്കിന്‍സണും മികച്ച പ്രകടനം പുറത്തെടുത്തു. സാഖിബ് മഹ്‌മൂദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് നേടിയത്.

Content Highlight: Virat Kohli Joins Rohit Sharma In Great Record Achievement Against England

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ