വിദ്യാർത്ഥിയുടെ കുടുംബത്തെ എസ്.എഫ്.ഐ നേതാക്കൾ കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നെന്നും മരണത്തിന് കാരണം സ്കൂൾ മാനേജ്‍മെന്റ് ആണെന്നുമാണ് കുടുംബം ആരോപിക്കുന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.സഞ്ജീവ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംഭവത്തിൽ സ്കൂൾ മാനേജ്‍മെന്റ് നീതിപൂർവമായ നിലപാട് സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥിനിയുടെ കുടുംബത്തിന് പൂർണപിന്തുണയുമായി എസ്.എഫ്.ഐ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിൽ ഇത്തരം അനാസ്ഥകൾ നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികളെ അരാജകപ്രവർത്തനങ്ങളിൽനിന്ന് തടയാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്നും പി.സഞ്ജീവ് പറഞ്ഞു.
‘വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാനാകില്ല. ആയുധപരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പരിസരങ്ങളിൽ നടക്കുന്നതായി പരാതികളുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കിടയിലെ ആർ.എസ്.എസിന്റെ ഇടപെടൽ വളരെ ദുസ്സഹമാണെന്നും അദ്ദേഹം പറഞ്ഞു.