രാജ്യത്തിനുള്ളിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു .
ആർ.എസ്.എഫ് പ്രദേശങ്ങൾ പിടിച്ചടക്കുകയും ആയുധങ്ങളുമായി പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം സമാധാനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും അബ്ദുല്ല ദിരിഫ് വ്യക്തമാക്കി.
‘കുറ്റവാളികളുടെയും ഭീകരരുടെയും കൈകളിൽ ആയുധങ്ങളുണ്ടെങ്കിൽ നമ്മൾ എങ്ങനെയാണ് സമാധാനത്തെ കുറിച്ച് ചർച്ച ചെയ്യുക,’ അദ്ദേഹം പറഞ്ഞു.
പ്രധാന നഗരങ്ങളിൽ നിന്നും ആർ.എസ്.എഫ് പിന്മാറണമെന്നും സുരക്ഷാ നിയന്ത്രണങ്ങൾ സംസ്ഥാന അധികാരികൾക്ക് കൈമാറണമെന്നും അബ്ദുല്ല ദിരിഫ് ആവശ്യപ്പെട്ടു.
സംഘർഷത്തിൽ വിദേശ രാജ്യങ്ങളുടെ പിന്തുണ ചൂണ്ടിക്കാട്ടി ആർ.എസ്.എഫ് പ്രദേശങ്ങളിൽ നിന്നും പൂർണമായി പിന്മാറിയാൽ മാത്രമേ സൈന്യം വെടിനിർത്താലിന് സമ്മതിക്കുകയുള്ളുയെന്നും സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ നേരത്തെ പറഞ്ഞിരുന്നു.
ഒക്ടോബർ 26-ന് ആർ.എസ്.എഫ് എൽ ഫാഷറിൽ കൂട്ടക്കൊല നടത്തിയതായും 40,000-ത്തിലധികം ആളുകളെ കുടിയിറക്കിയതായും പ്രാദേശിക അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlight: Sudan’s civil war; Foreign-backed armed groups must be expelled: Justice Minister