അതേസമയം, എസ്.എഫ്.ഐ വ്യാജ ബാലറ്റുകളുമായാണ് വോട്ടെണ്ണലിന് എത്തിയതെന്നും ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും കെ.എസ്.യു – എം.എസ്.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. വോട്ടർ പട്ടികയിൽ അഴിമതി നടന്നെന്നും വോട്ടെണ്ണലിന് മുമ്പ് തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെന്നും യു.ഡി.എസ്.എഫ് ആരോപണം ഉന്നയിക്കുന്നുണ്ട്.
എന്നാൽ, വ്യാജമെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ പ്രീസൈഡിങ് ഓഫീസർ ഒപ്പിട്ട ബാലറ്റ് പേപ്പറുകൾ കീറിയെറിഞ്ഞെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. ഇതിനെ സാധൂകരിക്കുന്ന വീഡിയോകൾ എസ്.എഫ്.ഐയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.