ദേശീ­യ പാ­ത വി­കസ­നം ഒ­രു മാ­നു­ഷി­ക­ പ്ര­ശ്‌­ന­മാണ്
Discourse
ദേശീ­യ പാ­ത വി­കസ­നം ഒ­രു മാ­നു­ഷി­ക­ പ്ര­ശ്‌­ന­മാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2010, 4:09 pm

സൂര­ജ് മ­ല­യാ­റ്റില്‍
സംസ്‌കാ­ര­ങ്ങ­ളുടെ പിറവി നദീ­ത­ട­ങ്ങ­ളി­ലാ­യി­രു­ന്നു. നദിയിലെ ജലവും ഫലഭൂയിഷ്ഠമായ മണ്ണും കൃഷിയെ സമ്പ­ന്ന­മാ­ക്കി. നദീതടത്തെയും കൃഷി­യി­ട­ത്തെയും ചന്ത­ക­ളെയും കൂട്ടി­യോ­ജി­പ്പിച്ച് നട­പ്പാ­ത­ക­ളു­ണ്ടാ­യി. നട­പ്പാ­ത­കള്‍ക്കി­രു­വശം ജന­വാ­സ­കേ­ന്ദ്ര­ങ്ങളും കവ­ല­കളും ആരാ­ധ­നാ­ലയ­ങ്ങളും വള­ര്‍­ന്നു. ജന­ത­യുടെ സംസ്‌കാ­ര­ത്തി­ന്റെയും ജീവി­ത­ത്തിന്റെയും യാത്ര­കള്‍ പാത­കള്‍ക്കൊപ്പം നീണ്ടു­ നീണ്ടു വന്നു. വിക­സനം പാത­കള്‍ വഴി എല്ലാ­യി­ട­ത്തേക്കും അരി­ച്ചെ­ത്തി. വ്യവ­സാ­യ­ങ്ങള്‍ പാത­ക­ളെ­മാത്രം ആശ്ര­യി­ക്കു­ന്ന­താ­യി­രു­ന്നു. നട­വ­ഴി­യി­റങ്ങി പല വഴി കയറി ദേശീയ പാത­കള്‍ വഴി മുന്നോ­ട്ടു­പോ­യാല്‍ ഇരു­വ­ശവും ചരിത്രം വായി­ച്ചെ­ടു­ക്കാം. ഒരു­പക്ഷെ ഈ പാത പണ്ടൊരു കൊടും ­കാ­ട്ടി­ലാ­യി­രി­ക്കാം. വന്യ­മൃ­ഗ­ങ്ങ­ള­വിടെ താണ്ഢവ­മാ­ടി­യി­രിക്കാം. എങ്കിലും, ഇന്ന് അത് നമ്മുടെ നിത്യ­ജീ­വി­ത­ത്തിന്റെ താള­മാ­ണ്. നമ്മുടെ ബന്ധ­ങ്ങ­ളുടെ കെട്ടു­റ­പ്പാ­ണ്. ആ പാ­ത­യെ കുത്ത­ക ­മു­ത­ലാ­ളി­മാ­രുടെ ചൂഷി­ത­ സം­സ്‌കാ­ര­ത്തിന്റെ കൈക­ളി­ലേക്ക് എറി­ഞ്ഞു­കൊ­ടു­ക്കണോ?. ചരി­ത്രവും സംസ്‌കാ­രവും ബന്ധ­ങ്ങളും തകര്‍ത്തെ­റി­ഞ്ഞു­കൊ­ണ്ടാണ് ഇവിടെ ചുങ്ക­പ്പാത ഉയ­രു­ന്ന­ത്. കേര­ളത്തെ പകു­ത്തു­കൊണ്ട് ജന­തയെ മതി­ലു­കെ­ട്ടി­തി­രി­ച്ചു­കൊ­ണ്ടാണ് ചുങ്ക­പ്പാത യാ­ഥാര്‍ത്ഥ്യ­മാ­കു­ന്ന­തി­നെ­ക്കു­റി­ച്ച് കേ­ര­ള­ഫഌ­ഷ്‌­ന്യൂ­സ് ത­യ്യാ­റാ­ക്കു­ന്ന പ്ര­ത്യേ­ക റി­പ്പോര്‍ട്ട് .

ദേശീ­യ­പാത വീതി­കൂ­ട്ടല്‍ എന്തിന്?

ലക്ഷം­ രൂപ മാത്രം വില­യുള്ള കാറു­കള്‍ കൂടി വിപ­ണി­യി­ലെ­ത്തി­യ­തോടെ നമ്മുടെ നാട്ടിലെ റോഡു­ക­ളില്‍ ഗതാ­ഗ­ത­ക്കു­രുക്ക് രൂക്ഷ­മാ­വു­ക­യാ­ണ്. ചെറു­വാ­ഹ­ന­ങ്ങളും ഇരു­ച­ക്ര­വാ­ഹ­ന­ങ്ങ­ളു­മാണ് ഗതാ­ഗ­ത­ക്കു­രു­ക്കിന്റെ പ്രധാന കാര­ണ­മായി ചൂണ്ടി­ക്കാ­ട്ട­പ്പെ­ടു­ന്ന­ത്. നില­വി­ലുള്ള റോഡു­കള്‍ മാത്രം നില­നിര്‍ത്തി­യാല്‍ ഗതാ­ഗ­ത ­പ്ര­തി­സന്ധി കൂടു­തല്‍ രൂക്ഷ­മാ­വു­കയേ ഉള്ളൂ. ആയ­തി­നാല്‍തന്നെ കൂടു­തല്‍ വേഗ­ത്തില്‍ യാത്ര­ചെ­യ്യാ­വു­ന്ന, വലിയ പാത­കള്‍ അത്യാ­വ­ശ്യ­മാ­ണ്. കേര­ള­ത്തില്‍ , പ്രത്യേ­കിച്ചും ചര­ക്കു­സാ­മാ­ന­ങ്ങള്‍ വഹി­ച്ചു­കൊ­ണ്ടുള്ള വാഹ­ന­ങ്ങ­ളുടെ യാത്രയ്ക്ക് സമ­യ­ക്രമം നിശ്ച­യി­ക്കുക കൂടെ ചെയ്ത­തോടെ ഇട­ത്തരം വാഹ­ന­ങ്ങള്‍ കൂടു­ത­ലായും പകല്‍സ­മയ യാത്ര ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നത് കൂടി­യി­ട്ടു­ണ്ട്. ഇത് അപ­ക­ട­സാ­ദ്ധ്യ­ത­കള്‍ ക്രമാ­തീ­ത­മായി വര്‍ദ്ധിപ്പി­ക്കു­ന്നു.

വല്ലാര്‍പാടം കണ്ട­യി­നര്‍ ടെര്‍മി­നല്‍ യാഥാര്‍ത്ഥ്യ­മാ­വു­കയും സ്മാര്‍ട്‌സി­റ്റിയും നോള­ജ്പാര്‍ക്കും പ്രവര്‍ത്ത­ന­സ­ജ്ജ­മാ­വു­കയും കൂടി ചെയ്യുന്ന വരും വര്‍ഷ­ങ്ങ­ളില്‍ ചരക്കു നീക്കം എല്ലാ സമ­യത്തും സാദ്ധ്യ­മാ­കേ­ണ്ട­തു­ണ്ട് (24*7). അതി­നായി അപ­ക­ട­ങ്ങളും ഗതാ­ഗ­ത­ക്കു­രുക്കും പര­മാ­വധി ഒഴി­വാ­ക്കാന്‍ നില­വി­ലുള്ള ദേശീയ പാത 17ഉം 47ഉം കൂട്ടി­ച്ചേര്‍ത്ത് എറ­ണാ­കുളം – ഇ­ട­പ്പള്ളി മുതല്‍ മല­പ്പു­റത്ത് കുറ്റി­പ്പുറം വരെ­യുള്ള 120കിലോ­മീ­റ്റര്‍ ദൂരം നേര്‍ രേ­ഖാ­പാ­ത­യാ­ക്കി­മാ­റ്റു­ന്നു. ഇത് നട­പ്പാ­ക്കു­ന്നത് ഇന്ത്യന്‍ ദേശീ­യ­പാതാ അതോ­റി­റ്റി­യാ­ണ് (NHAI). ഇന്ത്യ­യിലെ മിക്ക­വാറും മറ്റെല്ലാ സംസ്ഥാ­നത്തും നട­പ്പാ­ക്കിയ ബിഒടി റോഡു­വി­ക­സന രീതി പോലെ­തന്നെ സ്വകാര്യ മുട­ക്കു­മു­തല്‍ ശേഖ­ര­ണ­ത്തി­ലൂടെ ഈ വന്‍പ്രൊ­ജക്റ്റും നട­പ്പി­ലാക്കുക എന്ന­താണ് ദൗത്യം. ഇക്കാ­ര്യ­ങ്ങള്‍ പറ­യു­ന്നത് നമ്മുടെ ഭര­ണ­വര്‍ഗ്ഗ­മാ­ണ്.

(M/s Wilbur Smith Associates Inc. USA in joint venture (JV) with Wilbur Smith Associates Private Limited have been etnrusted by NHAI the task of carrying out the Feasibiltiy Studies and Environmental and Social Impact Assessment including preparation of Detailed Project Report for rehabilitation and upgrading to 4/6 lane divided highway.This report deals with rehabilitation and upgrading of a stretch of 111.73 km on NH-17 in the state of Kerala to 4 lane divided highway. From the project report of National Highway Authortiy of India)

ബി ഒ ടി ചുങ്ക­പ്പാ­ത  പ്രക്രിയ ഇങ്ങിനെ

BOT (Build Operate Transfer) ഉട­മ്പ­ടി­പ്ര­കാരം നാം നമ്മുടെ പാത മുത­ലാ­ളി­മാര്‍ക്കു വിട്ടു­കൊ­ടു­ക്കു­ന്നു. സ്വകാര്യ കമ്പ­നി­കള്‍ ചേര്‍ന്ന് നിര്‍ദ്ദിഷ്ഠ എന്‍ ­എച്ച് 17, എന്‍­എച്ച് 47 പാത­കളും കൊടു­ങ്ങല്ലൂര്‍ ബൈപ്പാസും കൂട്ടി­ച്ചേര്‍ത്ത് ഇട­പ്പ­ള്ളി മുതല്‍ കുറ്റി­പ്പുറം വരെ നവീ­ക­രിച്ച് 45 മീറ്റര്‍ വീതിയും 4 വരി­ക­ളു­മുള്ള പാത നിര്‍മ്മി­ക്കു­ന്നു. പാത­ക്കുള്ള സ്ഥലം സംസ്ഥാ­ന­ സര്‍ക്കാര്‍ ഏറ്റെ­ടുത്തു നല്‍കുന്നു. കേന്ദ്ര സര്‍ക്കാ­രിന്റെ ഫണ്ട് ഇതി­നായി പാസ്സാ­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്. ഇരു­വ­ശവും “ഉയര്‍ന്ന മതി­ലു­കള്‍ കെട്ടി­ത്തി­രിച്ച്” പാത ­നവീ­ക­രിച്ച് കമ്പ­നി­കള്‍ ചുങ്ക­പ്പാത കെട്ടി­യു­യര്‍ത്തു­ന്നു. ദേശീ­യ­പാത അതോ­റി­റ്റി­യുടെ കണ­ക്ക­നു­സ­രിച്ച് കിലോ­മീ­റ്റ­റിന് 14.59കോടി രൂപ ചിലവു പ്രതീ­ക്ഷി­ക്കുന്ന 111.73 കിലോ­മീ­റ്റര്‍ നീള­മുള്ള ഈ പാത­യില്‍ തങ്ങ­ളുടെ ചിലവ് തിരി­ച്ചു­പി­ടി­ക്കു­വാനും മറ്റു­മായി അടുത്ത 30വര്‍ഷ­ത്തേക്ക് പാത­യില്‍ സഞ്ച­രി­ക്കുന്ന ആരില്‍ നിന്നും കരം പിരി­ക്കാ­നുള്ള അനു­മതി മുത­ലാ­ളി­മാര്‍ക്ക് നല്‍കു­ന്നു. ഈ കാല­യ­ള­വി­നു­ള്ളി­ലുള്ള അറ്റ­കുറ്റ പണി­കള്‍ അവ­രില്‍ നിക്ഷി­പ്ത­മാ­യി­രി­ക്കും.

3 വര്‍ഷം­കൊണ്ട് പണി പൂര്‍ത്തി­യാ­ക്കുന്ന പാത­യിലെ 4 വരി­ക­ളി­ലൂടെ വലി­പ്പ­ക്ര­മ­ത്തില്‍ വാഹ­ന­ങ്ങള്‍ക്ക് 80 മുതല്‍ 120വരെ കിലോ­മീ­റ്റര്‍ സ്പീഡില്‍ യാത്ര­ചെ­യ്യാം. കിലോ­മീ­റ്റ­റിന് 60 പൈസ മുതല്‍ 2രൂപ വരെ മുത­ലാളി നിശ്ച­യി­ക്കുന്ന ചുങ്കം നിര്‍ബ­ന്ധ­മായി നല്‍കേ­ണ്ട­തു­ണ്ട്. പാത­യില്‍ ഓരോ 10കിലോ­മീ­റ്റ­റി­നു­ള്ളിലും ഓവര്‍ബ്രി­ഡ്ജു­കളും പ്രവേ­ശ­ന­ങ്ങളും നിര്‍മ്മി­ക്കും. സീബ്രാക്രോസി­ങ്ങു­കള്‍ 1.5കിലോ­മീ­റ്റ­റിലും ഉണ്ടാ­യി­രി­ക്കും. ഇതി­നു­പു­റമെ വാഹ­ന­ങ്ങള്‍ കേടാ­യാല്‍ നിര്‍ത്തി­യി­ടാ­നുള്ള വരി­കളും ഹെവി­വാ­ഹ­ന­ങ്ങള്‍ക്കാ­യുള്ള വിശ്രമ “ബേ”കളും ഭക്ഷണം കഴി­ക്കാന്‍ റസ്റ്റോ­റന്റും പെട്രോള്‍ ബങ്ക­റു­കളും ഉണ്ടാ­യി­രി­ക്കും.

ദേ­ശീ­യ പാ­ത വി­ക­സ­ന­ത്തി­ന്റെ അന­ന്ത­ര ഫ­ല­ങ്ങ­ളെ­ക്കു­റി­ച്ചും അത് സൃ­ഷ്ടി­ക്കു­ന്ന ജീവി­ത പ്ര­ശ്‌­ന­ത്തെ­ക്കു­റിച്ചും നാ­ളെ വായി­ക്കുക.