നേരത്തെ നേപ്പാള്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഓഗസ്റ്റ് 28ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തെ സമയം കൂടി നീട്ടി നല്‍കിയെങ്കിലും സോഷ്യല്‍മീഡിയ കമ്പനികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
തുടര്‍ന്നാണ് ബുധനാഴ്ച സമയപരിധി അവസാനിച്ചതോടെ സോഷ്യല്‍മീഡിയകള്‍ക്ക് വിലക്ക് വന്നത്. സോഷ്യല്‍മീഡിയ കമ്പനികള്‍ രജിസ്‌ട്രേഷനായി സമീപിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അവര്‍ എത്താതിരുന്നതോടെയാണ് നടപടിയെടുക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഗജേന്ദ്ര താക്കൂര്‍ പറഞ്ഞു.
അതേസമയം, തീരുമാനത്തിന് എതിരെ വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്. നേപ്പാളിന്റെ ജനാധിപത്യ പ്രതിച്ഛായയെ തകര്‍ക്കുന്നതാണ് നിരോധനമെന്ന് സെന്റര്‍ ഫോര്‍ മീഡിയ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഉജ്ജ്വല്‍ ആചാര്യ പറഞ്ഞു. നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിനുള്ള ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
‘സാധാരണ പൗരന്മാരെ ഇത് എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ തീരുമാനം നേപ്പാളിന്റെ ജനാധിപത്യത്തെ കുറിച്ച് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.