മുംബൈയിയെ നാണംകെടുത്താനായി ഇറങ്ങിയവനാ! ഇവനെ ആരാ സ്ലിപ്പിലിട്ടത്...
Cricket
മുംബൈയിയെ നാണംകെടുത്താനായി ഇറങ്ങിയവനാ! ഇവനെ ആരാ സ്ലിപ്പിലിട്ടത്...
ശ്രീരാഗ് പാറക്കല്‍
Thursday, 14th May 2026, 8:29 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

നിലവില്‍ മത്സരത്തില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സാണ് പഞ്ചാബ് നേടിയത്. 16 പന്തില്‍ 22 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയെയാണ് പഞ്ചാബിന് നഷ്ടമായത്. ദീപക് ചഹറിനാണ് വിക്കറ്റ്.

എന്നാല്‍ മത്സരത്തിലെ രണ്ടാം ഓവറിനെത്തിയ ജസ്പ്രീത് ബുംറയുടെ പന്തില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ ക്യാച്ച് മിസ്സാക്കിയതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. സ്ലിപ്പിലുണ്ടായിരുന്ന നമന്‍ ധിര്‍ ആയിരുന്നു പ്രഭ്‌സിമ്രാന്റെ ക്യാച്ച് വിട്ടത്. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നമന്‍ ദിര്‍.

2026ലെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ട ഫീല്‍ഡറായി മാറുകയാണ് നമന്‍. ഏഴ് ക്യാച്ചുകളാണ് താരം ഇതുവരെ വിട്ടുകളഞ്ഞത്.

2026ലെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ട ഫീല്‍ഡര്‍

നമന്‍ ധിര്‍ (മുംബൈ ഇന്ത്യന്‍സ്) – 7*

ശശാങ്ക് സിങ് (പഞ്ചാബ് കിങ്‌സ്) – 6

നിതീഷ് കുമാര്‍ റെഡ്ഡി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) – 4

സുയാഷ് ശര്‍മ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 4

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, വില്‍ ജാക്ക്സ്, രാജ് ബാവ, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രഘു ശര്‍മ

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് ലിയര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്‌ജെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍.

Content Highlight: Naman Dhir In Unwanted Record Achievement In IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ