കഴിഞ്ഞ ലോകകപ്പെന്ന പോലെ ഇത്തവണയും ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ 17 വിക്കറ്റുമായി റാഷിദ് ഖാനൊപ്പം അര്‍ഷ്ദീപ് സിങ് ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ ഇത്തവണ 14 വിക്കറ്റ് വീതം സ്വന്തമാക്കി ജസ്പ്രീത് ബുംറയും വരുണ്‍ചക്രവര്‍ത്തിയുമാണ് ഒന്നാമതെത്തിയത്.
എട്ട് മത്സരത്തില്‍ നിന്നുമായി 28 ഓവര്‍ പന്തെറിഞ്ഞാണ് ബുംറ 14 ഇരകളെ സ്വന്തമാക്കിയത്. 12.42 ശരാശരിയിലും 6.21 എക്കോണിയിലും പന്തെറിഞ്ഞ ബുംറ ഓരോ 12 പന്തുകളിലും വിക്കറ്റ് നേടിക്കൊണ്ടിരുന്നു.
ജസ്പ്രീത് ബുംറ
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിന് വേണ്ടി കരുതിവെച്ചാണ് ബുംറ കരുത്ത് കാട്ടിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ പ്രകടനമാണ് ബുംറയെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിച്ചത്. ഫൈനലിലെ താരവും ബുംറ തന്നെയായിരുന്നു.
ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 20.50 ശരാശരിയിലും 9.25 എക്കോണിമിയിലുമാണ് വരുണ്‍ ചക്രവര്‍ത്തി ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തകര്‍ത്തെറിഞ്ഞെങ്കിലും പോകെ പോകെ ആ മാജിക്കിന് ചെറുതായി ഇളക്കം തട്ടി. എങ്കിലും നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ബ്രേക് ത്രൂ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
വരുണ്‍ ചക്രവര്‍ത്തി
ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ഒരു എലീറ്റ് ലിസ്റ്റിലും ഇരുവരും ഇടം പിടിച്ചു. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ ലിസ്റ്റിലാണ് ഇരുവരും ഇടം നേടിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം സര്‍പ്രൈസ് താരങ്ങളും ഈ ലിസ്റ്റിലുണ്ട്.
അതേസമയം, ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ഐ.പി.എല്ലിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. ബുംറ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ചക്രവര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടിയാണ് പന്തെറിയുന്നത്.
Content Highlight: Jasprit Bumrah and Varun Chakravarthy joins the elite list of Indian bowlers to pick most wickets in ICC Tournaments