മത്സരത്തില്‍ കൊല്‍ക്കത്ത താരം ആംഗ്രിഷ് രഘുവംശി പുറത്തായ രീതിയാണ് ഇപ്പോള്‍ ക്രിക്കറ്റിലെ ചർച്ചാവിഷയം. എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി നില്‍ക്കെ താരം ഒബ്‌സ്ട്രക്റ്റിങ് ഫീല്‍ഡിങ്ങിനാണ് താരത്തിന് തിരികെ നടക്കേണ്ടി വന്നത്.
പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം. ആ ഓവറിലെ അവസാന പന്തില്‍ രഘുവംശി സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള കാമറൂണ്‍ ഗ്രീന്‍ താരത്തിനോട് മടങ്ങാന്‍ ആവശ്യപ്പെട്ടു.
𝐖𝐇𝐀𝐓 𝐉𝐔𝐒𝐓 𝐇𝐀𝐏𝐏𝐄𝐍𝐄𝐃?! 😳
Mix-up. Long turn. Third umpire drama… & Raghuvanshi is given OUT for obstructing the field! 👀
രഘുവംശി വളരെ പെട്ടെന്ന് തന്നെ തിരികെ ഓടി. റണൗട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ താരം ക്രീസിലേക്ക് ഡൈവ് ചെയ്തു. അതിനിടെ പന്ത് എടുത്ത മുഹമ്മദ് ഷമി സ്റ്റംപിനെ ലക്ഷ്യമാക്കി എറിഞ്ഞു. അത് രഘുവംശിയുടെ ശരീരത്തില്‍ തട്ടിയതോടെ എല്‍.എസ്.ജി അപ്പീല്‍ ചെയ്തു.
റിവ്യൂവില്‍ രഘുവംശി പന്തിനെ നോക്കി ദിശ മാറ്റിയെന്ന് കണ്ടെത്തിയതോടെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഒബ്‌സ്ട്രക്റ്റിങ് ഫീല്‍ഡിങ്ങിന് പുറത്തായതോടെ കൊല്‍ക്കത്ത താരം ഒരു നാണക്കേടിലും തന്റെ പേര് ചേര്‍ത്തു.
ഐ.പി.എല്ലില്‍ ഒബ്‌സ്ട്രക്റ്റിങ് ഫീല്‍ഡിങ്ങിന് പുറത്തായ നാലാമത്തെ താരമെന്ന മോശം നേട്ടമാണ് രഘുവംശി തന്റെ പേരില്‍ കുറിച്ചത്. യൂസഫ് പത്താന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഇതിന് മുമ്പേ ഇങ്ങനെ പുറത്തായത്.