ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ യാഷ്തിക ഭാട്ടിയ. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വനിത താരം എന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള വൺ ഓഫ് ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് താരത്തിന്റെ ഈ നേട്ടം.
മത്സരത്തില്‍ യാഷ്തിക 158 പന്തില്‍ 113 റണ്‍സെടുത്ത് പുറത്തായി. 14 ഫോറുകളാണ് താരം ഈ ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. നേരിട്ട 145ാം പന്തിലാണ് വിക്കറ്റ് കീപ്പര്‍ മൂന്നക്കം കടന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വനിത വിക്കറ്റ് കീപ്പര്‍ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്നത്.
Another #TeamIndia player is on the Test Honours Board at Lord’s 🌟👏
Yastika Bhatia brings up a fantastic 𝗺𝗮𝗶𝗱𝗲𝗻 𝗧𝗲𝘀𝘁 𝗛𝗨𝗡𝗗𝗥𝗘𝗗 💯
അതേസമയം, മത്സരത്തില്‍ നിലവില്‍ ഇന്ത്യ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 303 റണ്‍സെടുത്തിട്ടുണ്ട്. റിച്ച ഘോഷും (32 പന്തില്‍ 30) സയാലി സത്ഗരെയുമാണ് ക്രീസിലുള്ളത്.