ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ കൈവശമുളള ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരായി മാറുന്ന ഈ കാലത്ത് സ്വതന്ത്രമായ വിചാരണ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് സുപ്രീം കോടതി.
അറസ്റ്റിലായ പ്രതികളുടെ വീഡിയോകളും ഫോട്ടോകളും പൊലീസ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മൊബൈല്‍ ഫോണിലൂടെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്നത് വ്യാജ വാര്‍ത്തകള്‍ പടരാനും അന്വേഷണം വഴി തിരിച്ചുവിടാനും കാരണമാവുന്നുവെന്നും കോടതി പറഞ്ഞു.
നിയമം അനുശാസിക്കുന്ന രീതിയിലുള്ള നിഷ്പക്ഷമായ വിചാരണയ്ക്ക് ഇത്തരം അനിയന്ത്രിതമായ ഡിജിറ്റല്‍ ഇടപെടലുകള്‍ തടസ്സമാവുന്നുവെന്നും കോടതി പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ നടന്നാലുടന്‍ പൊലീസ് മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രതിയുടെ സ്വഭാവത്തെകുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ മുന്‍വിധിയുണ്ടാക്കാന്‍ കാരണമാവുന്നു എന്നും കോടതി നിരീക്ഷിച്ചു.
ഇത് നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രത്യേക പൊലീസ് മാനുവല്‍ തയ്യാറാക്കണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്ന ഏപ്രിലിന് ശേഷം ഹരജി പിന്‍വലിച്ച് വിപുലമായ സാധ്യതകളോടെ വീണ്ടും ഫയല്‍ ചെയ്യുന്നതാണ് നല്ലതെന്ന് ബെഞ്ച് ഹരജിക്കാരനോട് പറഞ്ഞു.
മാധ്യമങ്ങള്‍ എന്ന വ്യാജേന ആളുകള്‍ സ്വയം പ്രഖ്യാപിത മാധ്യമങ്ങളായി നടക്കുന്ന പ്രവണതയും നിലവിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
Content Highlight: Every person with a mobile phone becomes a journalist; Supreme Court says independent trial faces challenge
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.