വിയെന്ന: ഓസ്ട്രിയയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിയെന്ന: ഓസ്ട്രിയയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവെപ്പുണ്ടായത്. വിദ്യാർത്ഥിയണെന്ന് കരുതുന്ന ആളാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇയാൾ സ്കൂൾ ടോയ്ലറ്റിൽ തന്നെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായും വിവരമുണ്ട്.
വടക്ക് പടിഞ്ഞാറൻ ഗ്രാസിലെ ബോർഗ് ഡ്രെയർഷുറ്റെസൻഗാസ് സ്കൂളിൽ വെടിവെപ്പ് നടക്കുന്നതായി രാവിലെ പത്ത് മണിയോടെ വിവരം ലഭിക്കുകയായിരുന്നുവെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ പറഞ്ഞു.
പത്ത് മണിയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും തൊട്ടുപിന്നാലെ സ്കൂൾ കെട്ടിടത്തിനുള്ളിൽ നിന്നും വെടിയൊച്ചകൾ കേട്ടുവെന്നും പൊലീസ് അറിയിച്ചു. പിന്നാലെ സ്പെഷ്യൽ ഫോഴ്സും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ സാബ്രി യോർഗൺ പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയുമെല്ലാം സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ടെന്നും അപകട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം മരണസംഖ്യയിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥികൾക്കുൾപ്പെടെയാണ് പരിക്കേറ്റതെന്നും റിപ്പോർട്ടുണ്ട്. വെടിയുതിർത്തയാളും മരണപ്പെട്ടുവെന്നാണ് വിവരം.
പരിക്കേറ്റ വിദ്യാർത്ഥികളെ സ്കൂളിന് സമീപത്തെ ഹെൽമട്ട് ലിസ്റ്റ് ഹാളിൽ പ്രാഥമിക പരിശോധനയ്ക്കെത്തിച്ചെന്നും കൂടുതൽ മരണം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം സംഭവത്തെ കുറിച്ച വിശദവിവരങ്ങൾ ലഭ്യമല്ലെന്നും പ്രദേശത്ത് നിന്നും മാറി നിൽക്കാൻ ആളുകൾക്ക് നിർദേശം നൽകിയതായും അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Content Highlight: Eight people killed in school shooting in Austria