കൊൽക്കത്ത: ഡോങ്കൽ മണ്ഡലം തിരിച്ച് പിടിച്ച് സി.പി.ഐ.എം. ദീർഘകാലം സി.പി.ഐ.എം ഭരിച്ച മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ ജഫീഖുൽ ഇസ്‌ലാം പിടിച്ചെടുത്തിരുന്നു. ഇത്തവണ മുസ്താഫിജുർ റഹ്‌മാനെ സ്ഥാനാർത്ഥിയാക്കി ബംഗാളിലെ ചുവപ്പുതുരുത്ത് നിലനിർത്തിയിരിക്കുകയാണ് സി.പി.ഐ.എം.
ആകെ 107882 വോട്ടുനേടിയ മുസ്താഫിജുർ റഹ്‌മാൻ 16296 വോട്ടുകൾക്കാണ് വിജയിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഹുമയൂൺ കബീറിനോടാണ് മുസ്താഫിജുർ റഹ്‌മാന്റെ വിജയം, 91586 വോട്ടുകളാണ് ഹുമയൂൺ കബീർ നേടിയത്. 1977 മുതൽ മണ്ഡലത്തിൽ സി.പി.ഐ.മ്മിന്റെ അനീസുർ റഹ്‌മാനായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ 2021 ൽ ജഫീഖുൽ ഇസ്‌ലാമിലൂടെ തൃണമൂൽ മണ്ഡലം പിടിച്ചടക്കുകയായിരുന്നു. ദീർഘകാലം ബംഗാൾ ഭരിച്ചിരുന്ന സി.പി.ഐ.എം നിലവിൽ ഡോങ്കൽ മണ്ഡലത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
അതേസമയം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഭവാനിപുർ മണ്ഡലത്തിൽ 15105 വോട്ടുകൾക്ക് പരാജയപെട്ടിരിക്കുകയാണ്. 201 മണ്ഡലത്തിൽ വിജയിക്കാനായതോടെ ഇത്തവണ ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറും
Content Highlight: CPI(M) regains Dongal constituency in Bengal