ഹരിയാനയില്‍ ബി.എസ്.പിയുമായി സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായോ മറ്റാരുമായോ സഖ്യത്തിനില്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി വ്യക്തമാക്കി.
ബി.എസ്.പി രാജ്യസഭ എം.പി സതീഷ് ചന്ദ്ര മിശ്രയാണ് ഹരിയാനയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷീല്‍ജയും ഞായറാഴ്ച രാത്രി ബി.എസ്.പി അദ്ധ്യക്ഷ മായാവതിയെ സന്ദര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും സഖ്യത്തിലേക്കെന്ന് വാര്‍ത്തകള്‍ വന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മായാവതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നിഷേധിച്ചിട്ടുണ്ട്. ബി.എസ്.പിയുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നുമായിരുന്നു ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാനയിലെ പ്രധാന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലെ (ഐഎന്‍എല്‍ഡി) ഭൂരിഭാഗം നിയമസഭാംഗങ്ങളും നേതാക്കളും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഐ.എന്‍.എല്‍.ഡിക്ക് സംസ്ഥാനത്ത് സ്വാധീനം നഷ്ടമായിട്ടുണ്ട്. അതിനാല്‍ തന്നെ ബി.ജെ.പി-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടത്തിന് തന്നെ ഇക്കുറി സംസ്ഥാനം സാക്ഷ്യം വഹിക്കും.

