ന്യൂദല്‍ഹി: ശിവരാത്രി ദിനത്തില്‍ മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍. ദല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയിലാണ് സംഭവം.
പിന്നാലെ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ എ.ബി.വി.പി പ്രവർത്തകൻ വിദ്യാർത്ഥിനിയെ മുടിയിൽ പിടിച്ചുവലിച്ചിഴക്കുന്നതായി കാണാം.
ABVP attacks women students in SAU!
Showing their cowardice, anti-women attitude and sheer hooliganism ABVP attacked women students in SAU. We condemn the ABVP’s actions in the most fierce terms and extend solidarity to the courageous students of SAU.#sfi#sfidelhi#saupic.twitter.com/mWH5VIs846
സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി മെസ്സില്‍ എല്ലാവർക്കും തുല്യമായ അവകാശമുണ്ടെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ ഭക്ഷണരീതി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു.
അതേസമയം എ.ബി.വി.പി പ്രവര്‍ത്തകരുടെ പരാക്രമത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ക്യാമ്പസില്‍ നിലവില്‍ സമാധാനാന്തരീക്ഷമാണെന്നും സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് പ്രതികരിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.
Content Highlight: Allegation of serving meat on Shivarati day; ABVP violence in South Asian University