വിന്‍ഡീസിനെ തകര്‍ത്ത മാജിക്; രോഹിത്തിനെ വീഴ്ത്തി മാര്‍ക്രം
Cricket
വിന്‍ഡീസിനെ തകര്‍ത്ത മാജിക്; രോഹിത്തിനെ വീഴ്ത്തി മാര്‍ക്രം
ഫസീഹ പി.സി.
Friday, 27th February 2026, 5:04 pm

ടി – 20 ലോകകപ്പില്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രം. ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിന് എതിരെ നടന്ന മത്സരത്തിലാണ് താരം ഈ നേട്ടം നേടിയെടുത്തത്.

മത്സരത്തില്‍ മാര്‍ക്രം 46 പന്തില്‍ പുറത്താവാതെ 82 റണ്‍സെടുത്തിരുന്നു. നാല് സിക്‌സുകളും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഈ എഡിഷനില്‍ തന്റെ സ്‌കോര്‍ 264 ആക്കി ഉയര്‍ത്താന്‍ മാര്‍ക്രമിന് സാധിച്ചു. ഇതാണ് താരത്തിന് ഏറ്റവും കൂടുതല്‍ റണ്‍സുള്ള ക്യാപ്റ്റന്മാരില്‍ രണ്ടാം സ്ഥാനം സമ്മാനിച്ചത്.

ഏയ്ഡന്‍ മാര്‍ക്രം. Photo: Johns/x.com

ഇതാകട്ടെ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ്. രോഹിത്ത് 2024ല്‍ 257 റണ്‍സെടുത്തിട്ടുണ്ട്. ഇതാണ് മാര്‍ക്രം പിന്തള്ളിയത്. ഈ നേട്ടത്തില്‍ പാക് മുന്‍ നായകന്‍ ബാബര്‍ അസമാണ് മുന്നിലുള്ളത്.

ഒരു ടി – 20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്മാര്‍

(താരം – ടീം – വര്‍ഷം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 2021 – 6 – 303

ഏയ്ഡന്‍ മാര്‍ക്രം – സൗത്ത് ആഫ്രിക്ക – 2026 – 6 – 264

രോഹിത് ശര്‍മ – ഇന്ത്യ – 2024 – 8 – 257

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2022 – 6 – 225

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 2021 – 7 – 216

മത്സരത്തില്‍ മാര്‍ക്രമിന് പുറമെ സൗത്ത് ആഫ്രിക്കക്കായി ക്വിന്റണ്‍ ഡി കോക്ക് 24 പന്തില്‍ 47 റണ്‍സും റിയാന്‍ റിക്കില്‍ട്ടണ്‍ 28 പന്തില്‍ പുറത്താവാതെ 45 റണ്‍സും നേടി. ഇവരുടെ പ്രകടനത്തില്‍ പ്രോട്ടീയാസ് ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. ഈ വിജയം ടീമിനിന് സെമി ഫൈനല്‍ പ്രവേശനം നല്‍കുകയും ചെയ്തു.

Content highlight: Aiden Markram became second captain to score most runs in a T20 World Cup by surpassing Rohit Sharma

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി