ഇത് സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: തെസ്‌നി ബാനു
കൊച്ചിയിലെ ഐ.ടി സ്ഥാപനത്തില്‍ രാത്രി ജോലിക്കായി പോവുകയായിരുന്ന തെസ്‌നി ബാനുവെന്ന യുവതി ആക്രമിക്കപ്പെട്ടിരിക്കയാണ്. കേരളത്തെ ബാംഗ്ലൂരാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഓട്ടോയിലെത്തിയ സംഘം ആക്രമണം നടത്തിയത്.
പൊതുയിടങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. പൊതുസ്ഥലങ്ങളില്‍ മാന്യമായ ഇടപെടലിന് പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്. ‘സദാചാര’ ത്തിന്റെ പേരില്‍ ഇത്തരം അവകാശങ്ങളെ നിഷേധിക്കാനുള്ള ശ്രമം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.
കര്‍ണ്ണാടകയില്‍ ശ്രീരാമസേനയും മറ്റ് സംഘടനകളും ഇത്തരത്തില്‍ സദാചാര പോലീസിങ്ങിന് ശ്രമം നടത്തിയത് വിവാദമായിരുന്നു. ഞായറാഴ്ച രാത്രിയാണ് തസ്‌നി ബാനുവിനെതിരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് അവര്‍ ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.
എന്താണ് സംഭവിച്ചത്? ആരായിരുന്നു ആക്രമണത്തിന് പിന്നില്‍?
‘കാക്കനാട് സെസില്‍ ജോലിചെയ്യുകയാണ് ഞാന്‍. ഞായറാഴ്ച രാത്രി ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സാധാരണ നൈറ്റ് ഡ്യൂട്ടി ഉണ്ടാവുന്ന സമയത്ത് ഓഫീസില്‍ നിന്നും വണ്ടി അയക്കുകയാണ് പതിവ്. എന്നാല്‍ അന്ന് മീറ്റിംങ് ഉണ്ടായിരുന്നതിനാല്‍ വണ്ടി അയച്ചിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് അന്ന് കാക്കനാട്ടേക്ക് പോയത്.
മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഒരുകടയുടെ സമീപം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. ചായ കുടിച്ചു മടങ്ങുന്നതിനിടെ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയ്ക്കരികില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് പോടോ എന്ന് എന്റെ സുഹൃത്തിനോട് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് ജോലിയുണ്ടെന്നും അവിടേക്ക് കൊണ്ട് വിടുകയാണെന്നും സുഹൃത്ത് അവരോട് പറഞ്ഞു.
ആ സമയത്ത് എന്താ കാര്യം എന്ന് ചോദിച്ച് ആ ഓട്ടോയുടെ െ്രെഡവര്‍ അടുത്ത് വന്നു. അവരോട് എന്റെ സുഹൃത്ത് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. എന്നാല്‍ എന്റെ നേര്‍ക്ക് വന്ന് നിന്റെ പേരെന്താ, വീടെവിടെയാ തുടങ്ങിയ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചു. നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് ബാഗ്ലൂരല്ല കേരളമാണ് എന്നാണ് അവരെന്നോട് പറഞ്ഞത്.
എട്ടിനും പതിനഞ്ചിനും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു അവിടെ. അവരെല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ കയറി തിരിച്ചുപൊകാനൊരുങ്ങി. അപ്പോള്‍ അയാള്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു. അപ്പോള്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി നിങ്ങളെന്താ വിളിച്ചത് എന്ന് ചോദിച്ചു. ആ സമയത്ത് ഓട്ടോക്കാരന്‍ എന്റെ നേര്‍ക്ക് വന്ന് കരണത്തടിക്കുകയായിരുന്നു. അടികൊണ്ട് ഞാന്‍ തെറിച്ചുവീണു. അപ്പോള്‍ അയാളെന്റെ കൈ വിളിച്ച് തിരിക്കുകയാണ് ചെയ്തത്.
ഇതിനിടയില്‍ ഇവരെന്നെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. പോലീസ് വരട്ടെയെന്ന് ആരോ പറഞ്ഞു. ആ പോലീസ് വന്നിട്ടേ പോകുന്നുള്ളൂവെന്ന് ഞാനും പറഞ്ഞു. അങ്ങനെ പോലീസിനെ വിളിച്ചു. ഇതിനിടയില്‍ എന്നെ അടിച്ചയാള്‍ മുങ്ങി. പോലീസെത്തിയപ്പോള്‍ എന്നെ ചീത്തവിളിച്ചയാളെ ഞാന്‍ കാട്ടിക്കൊടുത്തു. ഇയാളുടെ സുഹൃത്താണ് കരണത്തടിച്ചതെന്നും പറഞ്ഞു. ഞങ്ങളെല്ലാവരും തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കേസാക്കണമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. പരാതി എഴുതി തരാന്‍ പോലീസ് ആവശ്യപ്പെട്ടു. പരാതി എഴുതാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍. അതിനാല്‍ നാളെ കാലത്ത് വന്ന് വാക്കാല്‍ പരാതി നല്‍കുകയും നാളെ കാലത്ത് വന്ന് പരാതി എഴുതിനല്‍കാമെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. ഞാനെന്റെ പേരും അഡ്രസും ഫോണ്‍ നമ്പറും നല്‍കി അവിടെ നിന്നും തിരിച്ചുപോന്നു.’
രാവിലെ പോലീസിന് പരാതി നല്‍കിയോ?
മുഖത്ത് അടിയേറ്റപ്പോള്‍ ആദ്യം വേദനയുണ്ടായിരുന്നെങ്കിലും അത് പ്രശ്‌നമാക്കിയിരുന്നില്ല. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ കഴുത്തിനും ശരീരത്തിനും വേദനതോന്നിയതിനാല്‍ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഏറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. അതുകൊണ്ട് പരാതി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് പിന്നീട് എന്തെങ്കിലും ഇടപെടലുണ്ടായോ?
ഇല്ല. പരാതി നല്‍കാനായി സ്‌റ്റേഷനിലേക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ 10 മണിക്ക് വന്ന് മൊഴിയെടുക്കാമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ആശുപത്രിയിലേക്ക് വന്നില്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ഇത്രയും നേരമായിട്ടും അവര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകപോലും ചെയ്തിട്ടില്ല. ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ച പലരോടും അവര്‍ പറഞ്ഞതെന്നാണ് അറിയുന്നത്.
എന്തായിരിക്കും ഈ ആക്രമണത്തിനു പിന്നിലെ ഉദ്ദേശം?
എനിക്ക് നേരെയുള്ള ആക്രമണം കര്‍ണാടയില്‍ ശ്രീരാമസേന നടത്തിയതുപോലുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ജാതീയമപരമായോ മതപരമായോ ഉള്ള വാക്കുകളോ കുറ്റപ്പെടുത്തലുകളോ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവരെല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പേരും അഡ്രസും പറയാന്‍ ഞാന്‍ തയ്യാറാവാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു. പെണ്‍കുട്ടികള്‍ പുരുഷന്‍മാരോട് ഇങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്.
പിന്നെ ഞങ്ങള്‍ പുറത്തുനിന്നുള്ളവരാണ് എന്നാണ് അവര്‍ കരുതിയത്. ചീത്തവിളിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്താല്‍ മിണ്ടാതങ്ങ് പോകുമെന്ന് കരുതി ചെയ്തതാണെന്നാണ് തോന്നുന്നത്.
നിയമപരമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് പിന്നില് മറ്റെന്തെങ്കിലും കാരണമുണ്ടോ?
എന്റെ വ്യക്തിപരമായ അനുഭവമായല്ല ഞാനിതിനെ കരുതുന്നത്. ഇന്ന് കേരളത്തിലെ മിക്ക സ്ത്രീകളും ജോലിയുള്ളവരാണ്. ജോലിയുടെ ഭാഗമായോ അല്ലാതെയോ രാത്രി യാത്ര ചെയ്യുന്നവരാണ്. അവര്‍ പല പീഠനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. സൗമ്യ തന്നെയാണ് നമ്മുടെ മുന്നിലുള്ള വലിയ ഉദാഹരണം. എന്നെപ്പോലെ പല സ്ത്രീകള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. പേടികൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അവര്‍ തുറന്ന് പറയാന്‍ തയ്യാറായില്ല. ഇതുപോലുള്ള അതിക്രമങ്ങള്‍ ഇനിയും സ്ത്രീകള്‍ക്കുനേരെ ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഡോക്ടറോട് ചോദിച്ച് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഐജി ശ്രീലേഖയെ കണ്ട് നേരിട്ട് പരാതി അറിയിക്കാനാണ് തീരുമാനം


June 21st, 2011 at 4:43 pm
എല്ലും തോലുമായ ഈ പാവത്തെ അടിക്കാന്‍ എങ്ങനെ മനസ് വന്നു ദുഷ്ട്ടന്‍ മാരെ?
June 21st, 2011 at 5:01 pm
വെല്‍ ടണ്., ഇത്തരത്തിലുള്ള അഭിമുഖങ്ങള്‍ വന്നാലേ പൊതു ജനം പ്രതികരിക്കാന്‍ തയാരാകൂ..
June 21st, 2011 at 5:33 pm
Mr. Taha.. This is not the way to respond. If she is well built will you agree with that?
My regards to Banu. This fight against male chauvinism should continue..
June 21st, 2011 at 9:15 pm
Dear Banu, We supports for your struggle.
June 21st, 2011 at 11:59 pm
തെസ്നി,
കാര്യം ഒക്കെ നല്ലത്.. പ്രതികരിക്കാന്‍ കാട്ടുന്ന ദൈര്യം അനുമോദിക്കുന്നു …
അടിച്ചതിനും അസഭ്യം പറഞ്ഞതിനും എതിരേ പ്രതികരിക്കുക തന്നെ വേണം
പക്ഷെ , ശരിയാണ് ഒരു കാര്യം , ഇത് ബംഗ്ലൂര്‍ അല്ല ..കേരളമാണ് .
രാത്രി ഡ്യൂട്ടി ചെയ്യുന്ന ഒരുപാടു പേരുണ്ട് …അത് രാത്രി ആണെന്നുള്ള ബോധം ഉണ്ടാകണം … നേരം വൈകുനെങ്കില്‍ അതിനുള്ള സുരക്ഷിതത്വം തങ്ങള്‍ ഒരുക്കെന്ടതല്ലേ?
മറിച്ച് രാത്രി സമയത്ത് ഒരു ആണിനോടോപം( ആരുമാകട്ടെ ..ഇവിടെ പ്രസക്തിയില്ല ) ബൈകില്‍ യാത്ര ചെയ്ത നിങ്ങളുടെ ന്യായം ഒന്ന് പറയാമോ ?
ഈ ലേഖനത്തില്‍ നിന്ന് ഇങ്ങനെ ഒരു ചിത്രമാണ് എനിക്ക് കിട്ടിയത് .
June 22nd, 2011 at 1:12 am
Hey Dont you know that Marine drive is not a safe or good place even in the day time! So Why you stopped byke there??
June 22nd, 2011 at 2:26 am
“രാത്രി സമയത്ത് ഒരു ആണിനോടോപം ബൈകില്‍ യാത്ര ചെയ്ത നിങ്ങളുടെ ന്യായം ഒന്ന് പറയാമോ ?…. ജിനീഷ് “…
രാത്രി ഒരു ആണിനോപ്പം സഞ്ചരിക്കുന്നത് അപരാധമാനെന്ന താങ്ങളുടെ മനോരോഗമാണ് ആദ്യം മാറേണ്ടത്…….
June 22nd, 2011 at 6:41 am
കൊച്ചിയിലെ സിവില്‍ പോലീസെ ആണ് ‘ഓട്ടോ ഡ്രൈവര്‍മാര്‍’..അവര്‍ക്ക് ജൂണ്ച്ടിനുകളില്‍ ‘പാര്‍ക്ക്’ ചെയ്യാം. വണ്ടിയില്‍ ഉറക്കെ പാട്ട് വക്കാം, കല്ല് കുടിക്കാം,മീറെര്‍ ഇട്ടു വണ്ടി ഓടില്ല, പറഞ്ഞ കാസ് കൊടുതില്ലെങ്ങില്‍ വരില്ലാ…എല്ലാം പോലീസിന്റെ അറിവും സമ്മതവും ഉള്ള തു കൊണ്ട്… ഹെല്‍മെറ്റ് നോക്കുന്ന പോലീസെ എന്ത് കൊണ്ട് ഓട്ടോയില്‍ മീറ്റര്‍ പ്രവര്തിപ്പിക്കുന്നുവോ എന്ന് നോക്കുന്നില്ലാ..
ഇവിടെ പ്രശ്നം സാമൂഹ്യ പ്രതിബണ്ട്തത ആണ്. –ബങ്ങലൂരല്ല, കേരളം ആണ്.. എന്തിനു ബ്യ്ക്കില്‍, ഞങ്ങളെ ‘ഓട്ടോ’ വിളിച്ചാല്‍ പോരെ..
പിന്നെ, പോലീസെ സ്റ്റേഷനില്‍ പോയിട്ടും, പരാതി നല്‍കാന്‍ എന്തിനു മടിച്ചു.അതും മറൈന്‍ ഡ്രൈവില്‍ സംഭവത്തിന് അവിടെ നിന്നും കാക്കനാട് പോയ ശേഷം..
സോദരീ, വ്യ്കിയെങ്ങിലും പ്രതികരിക്കാന്‍ തയ്യരായത്തിനു ,അതും ഒരു ‘പെണ്ണിന്റെ’ മാത്രം പ്രശ്നം എന്നാ നിലക്ക് മാത്രമല്ലാതെ ഇത്തരം ‘ഇടപെടലുകളെ ‘ കണ്ടതിനും എല്ലാ ഭാവുകങ്ങളും വിജയം വരെ മുന്നോട്ടു പോകുക ..
June 22nd, 2011 at 6:50 am
there is only one word to address these rogues – bastards. moral policing okke keralathinu purathu…
June 22nd, 2011 at 7:29 am
തൊട്ടു മുകളില്‍ കമന്റ് ചെയ്തിട്ടുള്ള jineesh എന്നാ വ്യക്തിയോടാണ് എന്റെ Replay :രാത്രി എന്നാ സമയം… യാത്ര ചെയ്യാന്‍… ഇതു പൌരനും അവകാശം ഉണ്ട്…. ആണു പെണ്ണ് എന്ന് യാതൊരു വിവേച്ചനനും അതിനു ഇല്ല… Night duty യ്ക്കാല.. ഒരു സിനിമയ്ക്കാണ് പോയതെങ്കിലും…. അതിനു എതിരെ പറയാന്‍ police നു എന്നല്ല… കോടതിയ്ക്ക് വരെ അവകാശം ഇല്ല….. പിന്നെ അല്ലെ കുറെ സാമൂഹ്യ വിരുദ്ധര്‍ക്ക് ……… മരിച്ചു കള്ളുകുടിച്ചു പരസ്യമായി … നടു റോഡില്‍ വിഹാരിക്കുന്നതില്‍ ഒരു തേടും കാണുന്നില്ലേ സുഹൃത്തേ… ??? കേരളത്തിലെയും… ബംഗ്ലൂരിലെയും… ആണുങ്ങള്‍ക്ക് ഒരു പ്രത്യേകതയും ഇല്ല ….. എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ഈ പ്രത്യേകതകള്‍ വേണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് സുഹൃത്തേ….?? രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ.. അനാവശ്യം ചിന്തിക്കുന്ന നിങ്ങളെ പോലുള്ളവരുടെ മനസ് ആദ്യം മാറ്റു…. കാരണം.. അത് മാറ്റാതെ നിവൃത്തിയില്ല ഇനി അങ്ങോട്ട്….. പല കുടുംബങ്ങളിലെയും… അടുപ്പ് പുകയുന്നത്… സ്ത്രീകള്‍ അധ്വനിചിട്ടാണ്…. ഒര്ര്‍മയിരിക്കട്ടെ….
June 22nd, 2011 at 9:41 am
ജിനീഷേ,
തന്നെപ്പോലുള്ള പുരുഷ കീടങ്ങള്‍ ആണെടാ ഈ നാടിന്റെ ശാപം…
June 22nd, 2011 at 12:18 pm
കുറച്ചു വര്ഷം മുന്നേ രജിസ്ടര്‍ വിവാഹം കഴിച്ചു മുസ്ലീം യാഥാസ്ഥിക ലോകത്തെ വിറപ്പിച്ച അതെ ഭാനുവോ ഈ ഭാനു?
June 22nd, 2011 at 12:55 pm
പെണ്ണുങ്ങള്‍ക്ക് വഴി നടക്കാന്‍ കഴിയണം; രാത്രിയായാലും പകലായാലും. താനൊഴികെ എല്ലാവരും സദാചാര വിരുധരാനെന്ന ചിലരുടെ തോന്നലുകള്‍ മാറണം. തെസ്നി ബാനു വിനെപ്പോലുള്ള ചെരുതുനില്പിന്റെ ചിഹ്നങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ടെസ്നി, ഇത് പോരാടാനുള്ള അവസരമാണ്. തെസ്നി ചെയ്തതില്‍ തെറ്റുണ്ടെങ്കില്‍ ചോദിക്കാന്‍ ബന്ധുക്കളും പോലിസുമുണ്ട്.
വഴിയെ നടക്കുന്ന കുടിയന്മാര്‍ പോലീസ് കളിക്കുന്നെങ്കില്‍ നാണക്കേട് പോലീസിനു തന്നെ!!! ശരിയായ നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ പ്രതിഷേധിക്കാനുള്ള അടുത്ത പടി നമുക്ക് കൂട്ടായി ആലോചിക്കണം.
June 22nd, 2011 at 12:58 pm
രാത്രിയില്‍ അന്ന്യ പുരഷന്തേ കൂടെ ചുറ്റുന്ന ഇവളെ പുക്യ്തന്‍ നാണം ഇല്ലേ —നനഞ്ഞ പേപ്പറില്‍ തീ പിടികില അത് ആറിയലെ കത്തു —പട്ടി യുടെ തോട രാത്രിയില്‍ ഔരി ഇടുംപോലെ ഔരി ഇട്ട മാതാപിതകളെ തല്ലനനം ആദ്യം –കുഞ്ഞാലികുട്ടി കാണാത്തത് ഭാഗ്യം
June 22nd, 2011 at 1:09 pm
ഒരു പെണ്ണിനെ അടിച്ചത് തെറ്റുതന്നെ തിരിച്ചടിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവും ഇത്തരം കാടന്മാര്‍ അഴിഞ്ഞാടുന്നത്
June 22nd, 2011 at 1:11 pm
പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ഇടപെടലുകലെപ്പറ്റി ഒട്ടും വേവലാതിപ്പെടെണ്ടതില്ല .. !!! പ്രത്യേകിച്ചും, കേരളത്തില്‍. ! കാരണം, പൊതു ഇടം എന്നത്, അതിന്റെ യഥാര്‍ഥ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പ്രാപ്യമല്ല എന്നതുകൊണ്ട് തന്നെ.!
നിരത്ത് മുതല്‍, സൈബര്‍ ലോകം വരെയുള്ള, ഏതൊരു പൊതു ഇടത്തിലും, സ്വാഭാവിക സ്ത്രീ ഇടപെടലുകള്‍ വലിയ പരിധിവരെ സാധ്യമല്ല. എല്ലാ ഇടങ്ങളിലും, സദാചാര പോലീസിന്റെ സേവനം സദാ ലഭ്യമാണ്.
സമൂഹത്തിന്റെ ഉപമയ്ക്കും, ഉല്‍പ്രേക്ഷയ്ക്കും അനുസൃതമായി, നിര്‍മിച്ചിട്ടുള്ള, “സമയങ്ങളില്‍” മാത്രമേ, ചട്ടക്കൂടുകള്‍ക്കു പുറത്തേയ്ക്ക് തല നീട്ടാവൂ.
“അസമയങ്ങളെ” ക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല… അതൊക്കെ എഴുതപ്പെടാത്ത നിയമങ്ങളാണ്.
“പെണ്‍കുട്ടികള്‍, ഒറ്റയ്ക്ക് പുറത്തു പോവരുത്! പ്രത്യേകിച്ച് അസമയങ്ങളില്‍” എന്നിങ്ങനെയുള്ള വിദഗ്ദ്ധോപദേശം നല്‍ക്കുന്ന പെണ്‍ പോലീസ് അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ട് അവരുടെ കയ്യില്‍.
സ്ത്രീയുടെ അടിസ്ഥാനവകാശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന, തുറന്ന ഇടപെടലുകളെ പ്രണയമോ, കാമമോ, ആയി വിധിയെഴുതുന്ന, “അസമയ” സഞ്ചാരത്തെ, അപഥ സഞ്ചാരമായി മുദ്രകുത്തുന്നവരോട്, ഒന്നേ ചോദിയ്ക്കാനുള്ളൂ….
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്, എന്നതിനോട് നിങ്ങള്‍ യോജിയ്ക്കുന്നുണ്ടോ….????!
(ആര്യാടന്‍ ഷൌക്കത്ത്— പാഠം ഒന്ന്, ഒരു വിലാപം. )
June 22nd, 2011 at 1:38 pm
ഒരു പെണ്ണ് അന്ന്യപുരുഷന്റെകൂടെ രാത്രിയില്‍ പോകുന്നതുകണ്ട കുറെ സാമൂഹ്യ വിരുദ്ധര്‍ അവള്‍ ഒരു പ്രോസ്ടിടുറ്റ് ആയിരിക്കും എന്ന ധാരണയില്‍ അവളുടെ പേരും അഡ്രെസ്സും ചോദിച്ചപ്പോള്‍ അവള്‍ പ്രദികരിച്ചു…
ഈ സംഭവത്തിനു അവരെപ്പോലെ തന്നെ അസമയത് അന്യപുരുശന്റെ കൂടെ കാണപെട്ട പെണ്ണും ഉത്തരവാദിയാണ്…അതാണ് കേരളത്തെ ബാംഗ്ലൂര്‍ ആകാന്‍ സമ്മതിക്കില്ല എന്ന് അവര്‍ പറഞ്ഞതില്‍ നിന്നും എനിക്ക് മനസിലായത്..
June 22nd, 2011 at 1:50 pm
അവള്‍ വേശ്യ ആണെന്ന് അവര്ക് തോന്നിയാല്‍ കയറി അങ്ങ് തല്ലാമോ. അങ്ങിനെ തോന്നുന്ന പോലെ എന്തും ആകാം എങ്കില്‍ എനിക്ക് തീവ്രവാദി ആണെന്ന് കരുതി കയറി അങ്ങ് കുത്തി കൊന്നുകൂടെ. അന്യ പുരുഷന്‍ എന്ന് വെച്ചാല്‍ ആരാ? അവളുടെ സുഹൃത്ത് എങ്ങിനെ അന്യ പുരുഷന്‍ ആകും. എന്തൊക്കെ ന്യായം പറഞ്ഞാലും അവര്‍ ശിക്ഷ അര്‍ഹിക്കുന്നു. പാതി രാത്രിയില്‍ ഒറ്റയ്ക്ക് നിറത്തില്‍ ഇറങ്ങിയാല്‍ അവളെ ആര്‍കും കയറി പിടിക്കാന്‍ അധികാരമുണ്ടെന്ന് ആരാ പറഞ്ഞെ?
June 22nd, 2011 at 3:40 pm
ഇതൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് പക്ഷെ സംഭവിക്കുന്നു …എത്ര പുരോഗമനം പ്രസങ്ങിച്ചാലും റിയാലിറ്റി യെ അഭിമുഗീഗരിച്ചല്ലേ പറ്റൂ …മാനം നഷ്ട്ടപെട്ടിട്ടു പിന്നെ കുറെ അപരാധികള്‍ സിക്ഷിക്കപെട്ടിട്ടു എന്തുകാര്യം….സൂക്ഷിച്ചാല്‍ അവരവര്‍ക്ക് നന്ന്..പുരോഗമനത്തിന്റെ ഉത്തമോദാഹരണമായി നമ്മളൊക്കെ വൃതാ ധരിച്ചുവചിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലും ഇതൊക്കെ തന്നെ സംഭവിക്കുന്നു …
June 22nd, 2011 at 3:43 pm
പിന്നെ മിഥുന്‍ ചിന്ടികുന്ന അത്ര വിശാലമായി ചിന്തിക്കാന്‍ കഴിഞ്ഞാല്‍ ഈ ലോകത്ത് അന്യപുരുഷനെയോ സ്ത്രീയെയോ കാണാന്‍ പറ്റില്ല….ഒരു ചിനക്കാര്നാനെന്കില്പോലും അയാള്‍ രാജ്യകാരനല്ലേയ് എങ്ങിനെ അന്യ പുരുഷനാവും..
June 22nd, 2011 at 4:16 pm
ഗുഡ് തെസ്നി നിങ്ങള്‍ ചെയ്തത് വളരെ ശരി ആണ് .ജിനീഷിനെ പോലുള്ള ആണുങ്ങള്‍ ഉള്ളതആണ് നമ്മുടെ നാടിന്റെ ശാപം.എങ്ങനെ പിന്നെ നാട് നന്നാവാന്‍ .പ്രതികരണശേഷി ഉള്ള പെണ്ണുങ്ങള്‍ നാട്ടില്‍ ഉണ്ടെന്നു ഉള്ളത് ഒരു ആശ്വാസം .
June 22nd, 2011 at 5:15 pm
സതിഷേ, താങ്കളുടെ ചരിത്ര ബോധവും, സാമൂഹ്യ ബോധവും ഒന്ന് പുതുക്കിയാല്‍ നന്ന്. ലോക കാര്യങ്ങള്‍ തല്‍കാലം അവിടെ നില്കട്ടെ, ഒരു ചോദ്യം :
ഭര്‍ത്താവ്/ അച്ഛന്‍ /സഹോദരന്‍ തത്സമയം ഒരുമിച്ചു ഇല്ലെങ്കില്‍, ജോലിക്ക് പോകുന്ന ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നു പോകണം എന്ന് തനിക് എന്താ ഇത്ര നിര്‍ബന്ധം ?
June 22nd, 2011 at 6:37 pm
ആര്‍കും ഏതു സമയത്തും ആരുടെ ഒപ്പം വേണമെങ്കിലും നടക്കാന്‍ ഉള്ള അവകാശം ഈ രാജ്യത്തുണ്ട്…..
എതിര്പുല്ലവര്ക് പകിസ്തനിലെക്കോ അല്ലെങ്കില്‍ ഇറാനിലെക്കോ വണ്ടി വിളിച്ചു പോകാം………..
June 22nd, 2011 at 7:12 pm
വേറെ രാജ്യമോന്നുമില്ലേ ……………………….
June 22nd, 2011 at 7:31 pm
ആ പെണ്‍കുട്ടി ആദ്യം അങ്ങോട്ട് തല്ലി.. പിന്നെ അടി കൊണ്ട ആള്‍ തിരിച്ചു തല്ലി എന്നും ഒരു കേള്‍വി ഉണ്ട്. ശരി ആണോ..? അങ്ങനെ ആണേല്‍ ഞാന്‍ കുറ്റം പറയില്ല. കൊണ്ട അടി തിരിച്ചു കൊടുക്കാതിരിക്കാന്‍ ഗാന്ധി ഇപ്പോള്‍ കൊച്ചിയില്‍ ജീവനോടെ ഇല്ലല്ലോ..
June 22nd, 2011 at 7:34 pm
രാത്രി ആരുടെ പിറകില്‍ ബൈകില്‍ സഞ്ചരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അതിനുള്ള അവകാശം നിഷേധിക്കുന്നത് തെറ്റ് തന്നെ…. പക്ഷെ ആണായാലും പെണ്ണായാലും രാത്രി ഇറങ്ങി നടക്കുമ്പോള്‍ കാണുന്നവര്‍ ഒന്ന് സംശയത്തോടെ ചോദിക്കുന്നത് സ്വാഭാവികമാണ്…. പിന്നെ ഇതിനിടയിലും ഇറാനിലോട്ടു വിമാനം കയറാന്‍ ആളുണ്ടല്ലോ…!!!
June 22nd, 2011 at 7:45 pm
കോര്‍പറേറ്റ്കളെ വാഴിക്കുന്ന ഭരണകൂടം ഇതൊന്നും കാണില്ല. മേടകളില്‍ വെടിപ്പിനു ഊതിക്കൊടുക്കുന്ന തിരക്കില്‍ ജന രോദനങ്ങള്‍ അവര്‍ക്ക് ചിരിക്കുള്ള വക മാത്രം.
ഒറ്റകയ്യന്മാര്‍ക്ക് ഊരിപോകാന്‍ പഴുതുകള്‍ വിരിക്കപ്പെട്ട നിയമം, തരത്തിന് ഊരിക്കൊടുക്കാന്‍ ആളൂര്‍ വക്കീലുകള്‍.
തടഞ്ഞു നിര്‍ത്തി ചെപ്പക്ക് പൊട്ടിച്ചു പരിശോധന കര്‍മം നിര്‍വഹിക്കുന്ന പൊലിസ് ഏമാന്മാരുടെ നാടാണിത് (മൃദു ഭാഷാ ഭാവമെന്നും ദൃഢ ക്രിത്യമെന്നുമാണ് ആപ്ത വാക്യം).
ഏമാന്മാര്‍ തമ്മില്‍ തല്ലി കൊല നടത്തിയും, ആളെ വിട്ടു കൊല്ലിച്ചും, ജന സേവനം വെടിപ്പാക്കും.പിന്നെ കിട്ടുന്ന പ്രതിയെ ഏമാന്മാര് കൂട്ടമായി ചേര്‍ന്നുരിട്ടി കൊന്നും, നെഞ്ചില്‍ ചവിട്ടി കൊന്നും രസിക്കും. അത്തരം ജോലി തിരക്കുകള്‍ക്കിടയില്‍ ഇത്തരം കേസുകള്‍ കൊടുക്കുന്ന വാദിയെ നന്നായി ആദരിച്ച് (?) സംഭവ കഥ രസിച്ചു ചോദിച്ചു സുഖത്തിന്റെ തരിപ്പ് തേടുകയും ചെയ്യും അവര്‍.
ഇവിടെ ഗോവിന്ദ ചാമികള്‍ക്ക് വളക്കൂറുള്ള നാട്ടില്‍, അധികാരികളും, നിയമവും മേല്ലെപോക്കില് തഥൈവ കളിക്കുമ്പോള്‍, ജനം തെരുവിലേക്ക് ഇറങ്ങി സര്‍വ പിടിപ്പു കേടുകള്‍ക്കും എതിരെ വിരല്‍ ചൂണ്ടി പ്രതിഷേധിച്ചേ പറ്റൂ.
തസ്നി ബാബുവിനെ ആക്രമിച്ച സ്ഥലത്തും, മറ്റിടങ്ങളിലും സ്ത്രീകള്‍ രാത്രി കാലങ്ങളില്‍ ഇനിയും ഇറങ്ങി നടക്കണം, അങ്ങിനെ സഞ്ചരിച്ചും, മറ്റു സമരങ്ങള്‍ നടത്തിയും പ്രതിഷേധിക്കണം.
രാത്രി അവരും സഞ്ചരിക്കട്ടെ; സഞ്ചരിപ്പിക്കണം.
June 22nd, 2011 at 8:11 pm
നാം എന്തിനു ഗോവിന്ദ ചാമിമാരെ പഴിക്കണം.
June 22nd, 2011 at 8:51 pm
തെസ്‌നി ബാനു പണ്ട് ഇഷ്ട്ടപ്പെട്ട ആളെ വിവാഹം കഴിച തിന്‍റെ പേരില്‍ മത പോലീസുകളാല്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ രാത്രി സുഹൃത്തുമായി യാത്ര ചെയ്തതിന് മറ്റേതോ സദാചാര പോലീസുകളാല്‍ ആക്രമിക്കപ്പെട്ടു. എന്നിട്ടും തളരാതെ തെസ്‌നി ബാനു തന്‍റെ സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു പോരാട്ടം തുടരുന്നു. ആ ഉയര്ന്ന ബോധത്തെയും പോരാട്ടത്തെയും കേരളീയ സമൂഹം പൂര്‍ണ്ണമായും പിന്തുണക്കേണ്ടതുണ്ട്. ഇത് സ്ത്രീ മുന്നേറ്റത്തിന് വേണ്ടിയുള്ള സമരം കൂടിയാണ്.
June 23rd, 2011 at 2:46 am
തെസ്നി ബാനു….അഹങ്കാരം നല്ലതാണ് ,അതിനു അര്‍ഹാതയുള്ളവര്‍ക്ക് മാത്രം,,,നീ പലപുര്‍ഷന്മാരുടെ പിന്നില്‍ കയറിപോവുന്ന ഒരു നാലാം കിട പെണ്ണ്,,,,നീ മനസ്സിലാക്കുക,,നിന്റെ ആണ്‍ ശുര്തിന്റെ കൂടെ നീ അസമയത് ,തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന നിന്റെ മാന്നിത ഞങ്ങള്‍ മനസ്സിലാക്കുന്നു,,,,നിനക്ക് വേണ്ടി വാദിക്കുന്നവര്‍ നിന്നെക്കാള്‍ മാംസ്ല്ത ഉള്ളതിലെക്കാന് വലെയെരിയുന്നത്….
June 23rd, 2011 at 9:40 am
ഞാന്‍ സ്ത്രീകള്‍ / പെന്കുടികള്‍ രാത്രി പുറത്തിറങ്ങരുത് എന്ന് പറഞ്ഞിട്ടില്ല .. എന്നാല്‍ പുറത്തിറങ്ങണം എന്നാ ചിന്താഗതി തന്നെയനെനിക്ക്..
പക്ഷെ സിംഹകൂടിലെക്ക് വലിച്ചിടുമ്പോള്‍.. അവിടെ സിംഹമില്ലെണ്ണ്‍ ഉറപ്പുവരുത്തെതില്ലേ ?
അല്ലാതെ സ്ത്രീ സമൂഹത്തെ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്ന സ്ഥലങ്ങളിലേക്ക്
ഉന്തി വിടുകയല്ല വേണ്ടത് ….
പിന്നെ ന്യായം ചോദിച്ചെങ്കില്‍ അത് സമൂഹത്തോട് ഏവരോടും കൂടിയാണ് :
യാതൊരു സുരക്ഷയുമില്ലാതെ രാത്രിയില്‍ സ്ത്രീകളെ ഇറങ്ങി നടക്കാന്‍
പ്രേരിപ്പികുകയല്ല വേണ്ടത് …
അങ്ങനെ ചെയുന്നെങ്കില്‍ നാളെ വീണ്ടുമൊരു പ്രശനം വന്നാല്‍.. അതിന്റെ പൂര്‍ണ
ഉത്തരവാദിത്വം നിങ്ങളില്‍ തന്നെയാണ് …
പകരം ഒത്തു കൂടി സുരക്ഷ കൂടാനുള്ള വഴികള്‍ ആലോചിക്ക് ..എന്നിട്ട് പ്രസംഗം നടത്തുക.— കൂട്ട് നില്‍ക്കാം. അന്ന് ഞങ്ങള്‍ ഒരു പത്ര സമ്മേളനം വിളിച്ചു
നിന്നെയൊക്കെ അനുമോധിക്കാം.
ഈ ഗതി മാറാതെ ഇത് താലിബാന്റെ കീഴില്‍ അല്ലെന്ന മുടന്തന്‍ വീരവാദവും പറഞ്ഞു
പെണ്കുട്ടികളെ രാതി സഞ്ചാരത്തിന് ഒരുക്കുന്ന നിങ്ങള്‍ ഒരു കാര്യം ഉറപ്പ് തരാമോ ?
നാളെ ഇതിനെക്കാള്‍ ക്രൂരതയോടെ ഒരു സംഭവം നടന്നാല്‍…. ( ഒരുപാടു നടന്നിട്ടുണ്ട് )
റെയില്‍വേട്രാക്കിലും കായലിലും ശവം പൊങ്ങിയാല്‍ നീയൊക്കെ ഏറ്റെടുക്കുമോ ഉത്തരവദിത്വം ?…
നിനക്കോ അതോ അവരുടെ മാതപിതാക്കള്‍ക്കോ നഷ്ടം ?
അല്ലാതെ നേഴ്സറി കുടികള്‍- ടീച്ചര്‍ ഓഫീസ് റൂമില്‍ പോകുമ്പോള്‍
” ടീച്ചറെ ഞാനും വരാം” എന്ന് പറയുന്ന പോലെ …ലജ്ജാവഹം !
പ്രതികരിക്കുക.. നല്ല സംവിധാനം വരട്ടെ … സെക്യൂരിറ്റി .. നൈറ്റ് പെട്രോളിംഗ്
സജീവമാകട്ടെ …സാമൂഹിക വിരുധ്ടരില്‍ ഭയം വരട്ടെ ….
കലപില കൂടാതെ …അതിനായ് പോരാടുക..സാമൂഹിക പ്രതിബധതയോടെ
ചിന്തിക്കൂ… നല്ല നാളേക്ക് വേണ്ടിയാകട്ടെ നമ്മുടെ ഓരോ ശബ്ദവും
വരും നല്ലൊരു നാള്‍ ..വരണം
അത്ര മാത്രം..
ജിനീഷ്
June 23rd, 2011 at 10:59 am
ചില കാര്യങ്ങളില്‍ മാനസിക അര്‍ബുദം ബാധിച്ചൊരു സമൂഹമാണ് നമ്മുടേത്, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വിലക്കപെട്ട കനിയായി മാറുന്നതിനു പിന്നില്‍ ഒരു വിഭാഗം തല തിരിഞ്ഞ മനുഷ്യരുടെ കറുത്ത കൈകളുണ്ട്…!!! ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രുവി മാരുനത് തനിക്കു കിട്ടാത്ത സ്വാതന്ത്ര്യം മറ്റൊരുതിക്ക് കിട്ടുന്നത് കാണുമ്പോഴാണ്, നേരമൊന്നു ഇരുട്ടി വീട്ടിലെത്തുന്ന പെണ്‍ക്കുട്ടികളെ അപ്പുറത്തെ വീട്ടിലെ സ്ത്രീകള്‍ കാണുന്നതും വിലയിരുത്തുന്നതും വൃത്തിക്കെട്ട കണ്ണുകള്‍ കൊണ്ടാണ്, ഒരു പെണ്‍ക്കുട്ടിയെ രാത്രി ആരെങ്കിലും കയറി പിടിച്ചെന്നു കേട്ടാല്‍ രാത്രി ഇറങ്ങി നടക്കാന്‍ പോയിട്ടല്ലേ എന്ന് അവര്‍ ചോദിക്കും.. ഇത് ഒരു വശം.. ഫസിബൂകില്‍ ഒരിക്കലൊരു കമന്റ് കണ്ടു, ആണുങ്ങള്‍ക്ക് സ്ത്രീകലെകള്‍ ഒരു എല്ല് കൂടുതലുണ്ട് എന്ന്, അത് എവിടെയാണെന്ന് ചോധിച്ചപോള്‍ മുംബിലാനെന്നും കൂടി ആ സുഹൃത്ത് പറഞ്ഞു തന്നു, പുതിയൊരു അറിവായിരുന്നു അത്, ആ അറിവുമായി ജീവിക്കുന്ന ഒരാള്‍ക്ക് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞാല്‍ ഒരു പിണ്ണാക്കും മനസിലാകില്ല.. യൂറോപ്പിലും മറ്റും കണ്ടു വരുന്ന സ്ത്രീ സ്വാതത്ര്യം അനുഭവിക്കാന്‍ ഇവിടത്തെ സ്ത്രീകള്‍ക്കും അവകാശമുണ്ട്, അവിടെ സ്ത്രീകല്കെതിരെ അതിക്രെമങ്ങള്‍ നടക്കുന്നില്ലെന്നല്ല പറയുന്നത്, അവിടെ നടക്കുന്ന അതിക്രെമങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല, എന്നാല്‍ ഇവിടെ നടക്കുന്ന ഓരോ കപട സദാചാര പ്രവര്‍ത്തികളും സ്ത്രീകളെ പിന്നോട്ടടിക്കുകയാണ്, ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് ആവശ്യം തന്നെയാണ്. അതിനായി ഒരു സ്ത്രീ മുന്നോട്ടു വരുമ്പോള്‍ അതിനു ഒരു വാകിലൂടെയെങ്കിലും ധൈര്യം നല്‍കേണ്ടതിനു പകരം വേശ്യെന്നു, കള്ളിയെന്നുമൊക്കെ പറഞ്ഞു ചെളി വാരിയെരിയുകയാണോ വേണ്ടത്? ഒരാളെ ചെളി വാരിയെറിയാന്‍ ശ്രേമിക്കുമ്പോള്‍ നിങ്ങളുടെ കൈകളാണ് ആദ്യം വൃതികെടാകുന്നതെന്ന് ഒര്കണം. നാളെ ഒരിക്കല്‍ ഒരു സൌമ്യ കൂടി ഗോവിന്ദ ചാമിയെ പോലുള്ളവരുടെ ഇരയായി എന്ന് കേട്ടാല്‍ നാനകേട് ആനുങ്ങല്‍ക്കാന് സുഹൃത്തുകളെ.. സ്വന്തം സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കാതെ വില്ലാളി വീരന്‍ അര്‍ജുനന്‍ ഇളിമ്ബ്യനായി നിന്നൊരു കഥ മഹാഭാരതം പറയുന്നുട്, അത് പോലെ നില്‍കേണ്ടി വരും നമ്മള്‍…!! നിങ്ങളെക്കാള്‍ ദുര്‍ബലരായവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍കാന്‍ ഗാന്ധിജി പറഞ്ഞതിന്റെ പൊരുള്‍ അറിയാതെ പോകുന്നു നമ്മള്‍.. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നമ്മുടെ സഹായം ആവശ്യമായി വരുന്നുണ്ടെന്നത് തീര്ച്ചയ്യാണ്… സാധികാതെ വരുമ്പോള്‍ മുഖം തിരിച്ചോള് പക്ഷെ കൊഞ്ഞനം കാണിക്കാന്‍ ശ്രമിക്കരുത് ..!!!
June 23rd, 2011 at 12:31 pm
പ്രതികരിക്കാന്‍ ഇതാ ഒരു വേദിയോരുങ്ങുന്നു !
We Opposing CRIME – BRIBERY – ILLEGAL – RAGING etc
പ്രതികരണ ശേഷി നഷ്ടപെട്ടിടില്ലാത്ത ജനങ്ങളെ ..വരൂ നമുക്കൊത്ത് ചേരാം …
നിയമത്തിന്റെ ചുവടു പിടിച്ചുതന്നെ നമുക്ക് മുന്നേറാം …
C Y B R N G – The Anti crime cyber Wing !
mail us : cybrng@gmail.com for join with us.
cybrng.com (www dot cybrng dot com )
June 23rd, 2011 at 2:33 pm
സ്ത്രീയുള്ളിടത്തോളം കാലം സ്ത്രീ പീഡനവും ഉണ്ടാവും ഇതു പ്രകൃതി നിയമമാണ് ഇതുമാറ്റാന്‍ ലോകത്ത്തിന്നുവരെ ഒരുനിയമത്തിന്നും ഒരു പീനല്‍ കോടിനും ഒരുപോലിസിന്നും ഒരു മതത്തിന്നും ഒരു സംസ്കാരതിന്നും കഴിഞ്ഞിട്ടില്ല കഴിയുകയുമില്ല….
കുറ്റവാളികള്‍ക്ക് പരമാവതി ശിക്ഷ വാങ്ങിക്കൊടുക്കുന്നതോടപ്പം ഇത്തരം അവസരങ്ങള്‍ ഉണ്ടാക്കാതെ നോക്കാന്‍ അവനവന്‍ ശ്രദ്ധിച്ചാല്‍ അതായിരിക്കും സമൂഹത്തിനു നല്ലത്.
സമൂഹമുണ്ടാകുമ്പോള്‍ സാമൂഹ്യവിരുധരുമുണ്ടാകും
June 23rd, 2011 at 2:53 pm
ഞാനുണ്ട് കൂടെ … രേജിസ്റെര്‍ നു വേണ്ടി മെയില്‍ അയച്ചു.ഞാന്‍ സൈറ്റ് കണ്ടു , ഇതിന്റെ വര്‍ക്ക് എങ്ങനെയനെനു പറയാമോ ? നിയമത്തിന്റെ വഴിക്കുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ നിങ്ങളോടൊപ്പം നില്‍കാം.
ഇങ്ങനെയൊരു ടീം എന്തിനും നല്ലതാണ് ,
അണിയറ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍
June 23rd, 2011 at 2:56 pm
Kerala is not Bangalore? What does it mean? Are all women in Bangalore out on the streets during the night? Are all women in Bangalore that bad? Who are those thugs who decide how people should live in a country? Who are those thugs who decide how a woman should lead a life? What are they doing in the night? Can men do whatever they want in the night?
Kerala does not deserve industries like IT. Because, Keralites will not tolerate the cosmopolitan culture that is required for IT to thrive. Those who have qualms in watching blue films and the so-called shakeela movies every day will be the first ones out to become moral police. This is the “real standard” and “real intellectual” culture of Kerala.
June 23rd, 2011 at 5:25 pm
cybrng lekk nanum mail ayachitund. and i received a reply from cybrng team.
oru pakshe ivarkk vallathum kazhinjaalo ? angnae thonnipokunnu reply kanditt.
ithupoloru kottaayma aavshyamaanu. nammal kaathirunna entho onn.
cybrng nu ella vidha aashamsakalum.
June 23rd, 2011 at 6:42 pm
തസ്നി ബാനു പറയുന്നത് പലതും അര്‍ദ്ധ സത്യങ്ങളാണ് (മുന്‍പ് തന്റെ വിവാഹം വിവാദമാക്കിയപ്പോയും ഇവര്‍ ഇതേ സമീപനം തന്നെയാണ് കൈകൊണ്ടത്)
– അറിഞ്ഞിടത്തോളം സംഭവം എകപക്ഷീയമല്ല. ഈ വാര്‍ത്ത കാണുക :http://mangalam.com/index.php?page=detail&nid=438727&lang=malayalam
June 23rd, 2011 at 11:17 pm
എന്താണ് സത്യവസ്ട എന്നത് നമ്മുക്കറിയില്ല .എത്രയും പെടന്നു തന്നെ നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനൊരു പരിഹാരമുണ്ടാകട്ടെ………………
June 24th, 2011 at 11:40 am
വിപണിയില്‍ കുരുമുളക് സ്പ്രേ ലഭ്യമാണ്, എല്ലാ മാസവും ഓരോന്ന് വാങ്ങിച്ചു കയ്യില്‍ സൂക്ഷിചോള്, രക്ഷയില്ലെങ്കില്‍ കണ്ണിന്റെ കൃഷ്ണമണി നോക്കി കാച്ചിക്കോ…!!
June 24th, 2011 at 2:22 pm
ജിനീഷ്, ആഷിക് എന്നിവരെ പോലെയുള്ളവരാണ് നമ്മുടെ നാടിന്റെ ശാപം. ഇവിടെ അവരുടെ പ്രതികരണത്തിന്റെ രീതി നോക്കുക. സ്വന്തം സഹോദരിക്ക് ഈ അവസ്ഥ വന്നാലും ഇവർ ഇങ്ങനെ തന്നെ പറയുമായിരിക്കും! കഷ്ടം!
June 24th, 2011 at 2:57 pm
കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.
‘സദാചാര’ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത് തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത് എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു.
അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു ‘സഭ്യമല്ലാത്ത’ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു ‘ബാംഗ്ലൂര്‍ അല്ലെ’ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്. സംഭവദിവസം രാത്രി പോലീസ് കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക് ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ് ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്, തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. താനാണ് ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ് മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു. ഇവരാണ് അസമയത്ത് സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത് ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത് ചോദ്യം ചെയ്‌തവരെ ‘സദാചാര പോലീസി’ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.
വലിയ പുരോഗമന വാദികള്‍ എന്ന് ശക്തിയുക്തം വാധിക്കുനെതിനു മുന്‍പ്, ഒന്നന്വേഷിക്കൂ, മുകളില്‍ പറഞ്ഞ ഈ വാര്‍ത്തയില്‍ വല്ല സത്യവം ഉണ്ടോ എന്ന്…. ഈ പറഞ്ഞ സ്ത്രീ, എവടെ പറഞ്ഞ പോലെയാണ് ചെയ്തതെങ്ങില്‍ അതില്‍ എന്ത് മാന്യതയാണു അവര്‍ക്ക് ഉള്ളതെന്ന് എനിക്ക് ചോധിക്കെണ്ടിയിരിക്കുന്നു…. ഇതിന്റെ യഥാര്‍ത്ഥ സത്യം, ഈ സംഭവത്തിന് ധ്രിക്സാക്ഷികള്‍ ആയിരുന്ന നാട്ടുകാര്കെ പറയാന്‍ പറ്റുകയുള്ളു. പിന്നെ രാത്രി തനിച്ചു സ്വാന്തന്ത്ര്യ ബോധം പ്രകടിപിക്കാന്‍ ഇറങ്ങി, സ്ത്രീകള്‍ നടക്കാന്‍ തുടങ്ങിയാല്‍, പിന്നെ ഉണ്ടാവുക ഇതിലും വലിയ വിപത്തുകള്‍ ആയിരിക്കും, അവര്‍ക്കും സമൂഹത്തിനും…. അതോഴിവാക്കുനതല്ലേ ഏപ്പോഴും നല്ലത്…. എവടെ വാദങ്ങള്‍ ഉന്നയിച്ച ആരും തന്നെ കേരളത്തിന് പുറത്തു അധികം നിന്നട്ടില്ല എന്നുള്ളത് വ്യക്തം…. എവടെ കുറച്ചു ബുധിമുട്ടുലവക്കുന്നവര്‍ എന്നുണ്ടെങ്കിലും നാട്ടുകാര്ടിടപെടല്‍ മൂലം പല വിപത്തുകളും ഒഴിവായിട്ടുണ്ട്…. ഡല്‍ഹിയിലും ബോംബയിലും ഒക്കെ ഒന്ന് നിന്ന് നോക്കുമ്പോള്‍ അറിയാം, ഈ പറയുന്ന തേര്‍ഡ് റേറ്റ് കസ്മോപോളിടന്‍ സുല്ടുരിന്റെ മഹിമ…. സ്ത്രീകള്‍ വെറും ഉപയോഗ വസ്തുക്കള്‍ മാത്രമാനവ്ടെയെല്ലാം…. ബെലല്സങ്ങങ്ങളും പീഡനങ്ങളും അവ്ടെയെല്ലാം സുലഭം…. ശരിയാണ്, നമ്മുടെ നാട് പുണ്യ നാടല്ല, പക്ഷെ ഇങ്ങെനെ ഒക്കെയുള്ള രേസ്തൃച്റേന്‍സ് കുരചെങ്ങിലും ഉള്ളത് കൊണ്ട് ഇവ്ടം അത്രയ്ക്ക് തരാം താഴ്നട്ടില്ല…. പിന്നെ പുറം നാടുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഞാന്‍ ഇവ്ടെയെല്ലാം നിന്നിട്ടുമുണ്ട്, നിങ്ങള്‍ ചിലപ്പോള്‍ കരുതുന്ന പോലെ ഒരു പഴയ കിഴവനും അല്ല. ഞാന്‍ യുവാവായ ഒരു പ്രൊഫഷണല്‍ ആണ്, പക്ഷെ ഒരു സമചിത്ത ചിന്താ ഗതി കാരനും ആണ്…. സ്വാതന്ത്ര്യവും അവഭോധവും നന്ന്, പക്ഷെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….
June 24th, 2011 at 3:10 pm
‘സദാചാര’ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത് തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത് എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു.
അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു ‘സഭ്യമല്ലാത്ത’ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു ‘ബാംഗ്ലൂര്‍ അല്ലെ’ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്….ഇതില്‍ മദ്യ്മങ്ങളാണ് തെട്ടുക്കാര്‍…ന്യായമായ കരങ്ങള്‍ക്ക് മാദ്യമങ്ങള്‍ ശ്രദ്ധിക്കണം..
June 24th, 2011 at 3:30 pm
Never doubt that a small group of thoughtful committed citizens can change the world. Indeed, it is the only thing that ever has.
June 24th, 2011 at 5:28 pm
മോനെ ശ്രീരാജ് കവിയൂര്‍ …
ജിനീഷ് പറഞ്ഞത് കേട്ടീലെ നീ ??? നിന്നെപോലെ
അമ്മയും പെങ്ങളും ഭാര്യയും ഉണ്ടെന്നു വച്ചു രാതി അസമയത്ത് ആണുങ്ങളുടെ കൂടെ ബൈകില്‍
പറഞ്ഞയക്കാന്‍ മാത്രം കുടംബത്തില്‍ ജനിക്കാതെ പോയിട്ടില്ല….ഞാനും ജിനീഷും മറ്റു നല്ലവരും
മുകളില്‍ അത്രയും പറഞ്ഞതൊന്നും നിന്റെ തലയില്‍ കയറുകയുമില്ല…കാരണം പറഞ്ഞല്ലോ…
വല്ലതും പറഞ്ഞത് മനസിലാകണമെങ്കില്‍ …നല്ല കുടുംബത്തില്‍ ജനിക്കണം .
അല്ലേല്‍ നീ നിന്റെ ഭാര്യെയെ പത്തു മണി കഴിഞ സമയം ഒരു ആണിന്റെ കൂടെ വിടെടാ….ബൈകില്‍ .
എന്നിട്ട ഒരു ആംബുലന്‍സ് ഉം അയച്ചോ രാവിലെ ശവം തിരഞ്ഞ പോകെടണ്ടല്ലോ…
ചങ്കൂറ്റമുള്ള ആണ്കുടിയാണേല്‍ ഇന്ന് അത് ചെയ്യ് … അല്ലേല്‍ അവന്‍ പറഞ്ഞപോലെ നാടിന്റെ നല്ലതിന് വേണ്ടി എന്ത് ചെയാമെന്നു നോക്ക്. വീമ്പിലക്കാതെ !
നിന്നെപോലെയുല്ലവരന് സാമൂഹത്തിന്റെ ശാപം …. തലക്കകത്ത് എത്ര ഓളം ഇല്ലാത്ത നിന്നെപോലുള്ളവരെ ആദ്യം നന്നാക്കണം .
June 24th, 2011 at 7:00 pm
http://kiranthompil.blogspot.com/2011/06/blog-post.htmlതസ്നി വിവാദം : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം
June 24th, 2011 at 7:07 pm
പ്രിയ സുഹൃത്തുക്കളെ,
ഞാന്‍ എറണാകുളം സ്വദേശി ആണ്. “തസ്നി ബാനു” പാലാരിവട്ടത്തുള്ള ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. പാലാരിവട്ടത്ത് നിന്നും സെസ്സിലെക്ക് പോകാന്‍ എന്തിനു എന്‍. ജി. ഓ. ക്വാര്‍ട്ടേഴ്‌സില്‍ പോയി. രാത്രി സമയത്ത് വിജനമായ പ്രദേശം ആണ് എന്‍. ജി. ഓ. ക്വാര്‍ട്ടേഴ്‌സ. സിഗരട്ട്റ്റ് വാങ്ങിക്കുവാന്‍ സെസ്സിനും പാലാരിവട്ടതിനും ഇടയില്‍ കടകള്‍ ഒരുപാട് ഉണ്ട്. അസമയത്ത് കൂടെ വന്നിരുന്ന ആ സുഹൃത്ത് സിഗരട്ട്റ്റ് വാങ്ങാന്‍ പോയി. പിന്നെ തിരിച്ചു വന്നില്ലേ. അയാള്‍ ഇതില്‍ ഇടപെട്ടതായി ഒരു മാദ്യമത്തിലും കണ്ടില്ല. ആ സമയത്ത് കൂട്ടുകാരന്‍ എങ്ങോട്ടാണ് മുങ്ങിയത്. ഇതില്‍ നാട്ടുകാര്‍ ഇടപെട്ടില്ല എന്നാണെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം പറയുന്നതും ഈ നാട്ടുകാരെ തന്നെ.
“നമ്മുടെ നാട്ടില്‍ ഒരു അപകടം സംഭവിച്ചാല്‍ ആരും തിരിഞ്ഞു നോക്കില്ല. എന്ത് കൊണ്ട്? നോക്കിയാല്‍ അവന്റെ തലയില്‍ ഇരിക്കും. അതാണ് ലോകം.”
“നമ്മുടെ കണ്മുമ്പില്‍ എന്ത് സംഭവിച്ചാലും കാണരുത്, കേള്‍ക്കരുത്, മിണ്ടരുത്. എന്തും അവിടെ സംഭവിക്കട്ടെ.”
June 25th, 2011 at 8:52 am
Hello,
Let the police inquiry happen. Whoever on guilty has to be punished. After that public can judge who is wrong and who is right…
June 25th, 2011 at 9:14 am
തസ്നി ബാനു സംഭവം നടന്ന്, തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കേസ് ഗൌരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുക്കുകയും നടപടികളെടുക്കാന്‍ അലംഭാവം കാണിച്ച എസ്.ഐയെ സസ്പെന്റു ചെയ്യിക്കുകയും ചെയ്തു. നാട്ടുകാരായ പ്രതികള്‍ കുടുങ്ങുമെന്നു വന്നപ്പോളാണ് രക്ഷപെടാന്‍ പുതിയ വ്യാഖ്യാനങ്ങളും ആസൂത്രിത സമര പരിപാടികളുമമായി നാട്ടുകാര്‍ രംഗത്തിറങ്ങുന്നത്. പോസ്റ്റില്‍ പറഞ്ഞപോലെ ഒരു ജനക്കൂട്ടത്തെ, പ്രത്യേകിച്ച് വോട്ടു ബാങ്കാകുമ്പോള്‍, സംരക്ഷിക്കേണ്ടതും തൃപ്തിപ്പെടുത്തേണ്ടതും രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതിനാല്‍ ഇനി കേസില്‍ വെള്ളം ചേര്‍ക്കാനോ, വാദിയെ പ്രതിയാക്കാനോ, കേസ് തേച്ചുമാച്ചു കളയാനോ ശ്രമിക്കുമെന്നതില്‍ അത്ഭുതമില്ല.
തസ്നിബാനു തനിക്കു നേരിട്ട ദുരനുഭവം ആര്‍ജ്ജവത്തോടെ വിവരിച്ചിട്ടുള്ളതില്‍ സാമാന്യയുക്തിയ്ക്കു നിരക്കാത്തതായി യാതൊന്നുമില്ല. സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്.
1) പൊതു ഇടത്തില്‍ വെച്ച് അസഭ്യകരമായ പ്രവൃത്തി തസ്നിയും സുഹൃത്തും ചെയ്തിരുന്നുവെങ്കില്‍ ദൃക്സാക്ഷികളും നാട്ടുകാരും വളഞ്ഞപ്പോള്‍ രക്ഷപെടാനേ നോക്കുമായിരുന്നുള്ളു, അല്ലാതെ പോലീസ് വന്നു പരിഹാരമുണ്ടാക്കിയിട്ടേ പോകൂ എന്ന നിലപാട് എടുക്കുമായിരുന്നില്ല. ഇത് സാധാരണ തെറ്റു ചെയ്യുന്നവരുടെ സ്വാഭാവിക പെരുമാറ്റമാണ്.
2) പോലീസ് വന്നപ്പോള്‍ തസ്നിയെ അടിച്ച പുരുഷ കേസരി എന്തിനു മുങ്ങി ? തസ്നി ആദ്യം അടിച്ചതിനു പകരം തിരിച്ചടിച്ചതാണെങ്കില്‍ അതു പറയാനുള്ള ആര്‍ജ്ജവം ഇല്ലാത്ത ആ ഭീരുവിനു തസ്നി ചെയ്ത തെറ്റ് ഉത്തമ പൌരനും സദാചാരതല്പരനുമായ താന്‍ പൊതുജന താല്പര്യാര്‍ത്ഥം ധാര്‍മികരോഷം കൊണ്ട് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസിനെ ബോധ്യപ്പെടുത്താന്‍ പാടില്ലായിരുന്നോ ? ഇതു വിശ്വസിക്കാതെ പോലീസ് അവനെ കൈയ്യേറ്റം ചെയ്താല്‍ അവിടെ കൂടിയിരുന്നവര്‍ തീര്‍ച്ചയായും അവനുവേണ്ടി പ്രതിരോധിക്കുമായിരുന്നു. ധാര്‍മികമായി പ്രതിഷേധിക്കാനിറങ്ങുന്നവര്‍ അല്പം മനഃസ്ഥൈര്യം കാണിക്കണം. അപ്പോള്‍ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നത് തസ്നിയല്ല, സദാചാര പോലീസു കളിക്കാന്‍ ശ്രമിച്ച, അസമയത്ത് ഒരു സ്ത്രീയെ കണ്ടാല്‍ അവളെ പിഴച്ചവളായി കാണുന്ന, ലൈംഗികമനോരോഗികളായ സമകാലീന കേരളീയന്റെ പ്രതിനിധാനമായ ഒരു പറ്റം പോക്രികളാണ് കുറ്റക്കാര്‍ എന്നതാണ്.
3) ഇനി പൊതുയിടത്തില്‍ തസ്നിയും കൂട്ടുകാരനും അശ്ലീലം കാണിച്ചിട്ട്, അത് ചോദ്യം ചെയ്ത എട്ടുപത്ത് പേര്‍ വരുന്ന ഗ്രൂപ്പിലെ ഒരുവനെ തല്ലുകയും ചെയ്തു എന്നതാണ് ഭീകരസത്യമെങ്കില്‍, അതിനു ശേഷം പോലീസു വന്ന് പരിഹാരമുണ്ടാക്കിയാലെ പോകൂ എന്നു ശഠിച്ച ആ പഠിച്ച കള്ളിയേയും കൂട്ടുകാരനേയും, പ്രത്യേകിച്ച് പ്രതി ഒരു സ്ത്രീയായിരിക്കുമ്പോള്‍ (ദലിതനാണെങ്കിലും അവസ്ഥ ഇതായിരിക്കും), സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്ന പോലീസ് വെറുതേ വിടുമെന്ന് നമ്മുടെ പോലീസിനെക്കുറിച്ച് ധാരാണയുള്ളവരാരും പറയില്ല, വിഡ്ഢികള്‍ക്കു മാത്രമേ അങ്ങിനെ ചിന്തിക്കാനാകൂ.
4) തസ്നിബാനുവാണ് ആദ്യം തല്ലിയതെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല, ഒരു സ്ത്രീയെ വേശ്യയെന്ന അര്‍ത്ഥത്തില്‍ അസഭ്യം വിളിച്ച് അധിക്ഷേപിച്ചാല്‍ അവഹേളിച്ചവനെ തല്ലാന്‍ ഏത് സ്ത്രീയ്ക്കും (വേശ്യയ്ക്കു പോലും) അവകാശമുണ്ട്. അത് പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തിലെ സ്ത്രീകളുടെ പ്രതിരോധത്തിനുള്ള അവകാശമാണ്. ഈ സംഭവത്തിലെ സദാചാര കിങ്കരന്മാര്‍ തസ്നിയും സുഹൃത്തും അശ്ലീലം കാണിച്ചെങ്കില്‍ കൂട്ടമായി അവരെ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ അവഹേളിക്കാനോ കൈയ്യേറ്റം ചെയ്യാനോ യാതൊരു അവകാശവുമില്ല, പ്രത്യേകിച്ച അവര്‍ സ്ത്രീയാകുമ്പോള്‍. പ്രഥമ പ്രതികരണത്തില്‍ അവര്‍ അടിച്ചെങ്കില്‍ അവര്‍ നിരപരാധിയായതുകൊണ്ടുള്ള ആര്‍ജ്ജവം നിമിത്തമാണ്.
5) ഏതു സ്ത്രീയ്ക്കും മറ്റുള്ളവര്‍ക്കു ദോഷമില്ലാത്ത തരം ബന്ധം ആരുമായും പാലിക്കാനും പ്രവര്‍ത്തിയ്ക്കാനുമുള്ള അവകാശമുണ്ട്. അത് പൊതുയിടത്തില്‍ തുറന്ന രീതിയില്‍ ആകരുതെന്നു മാത്രം. തസ്നിയെപ്പോലെ തന്റേടവും സ്വാതന്ത്ര്യേച്ഛയുമുള്ള, സ്ത്രീ-പുരുഷ സമത്വവാദിയായ ഒരുവള്‍ തന്റെ ലൈംഗികാവശ്യം ഒരു പൊതുയിടത്തില്‍ വെച്ച് നിറവേറ്റാന്‍ ശ്രമിച്ചു എന്നൊക്കെ തട്ടിവിടുന്നത് ശുദ്ധകളവാണ്. തന്റെ ലൈംഗികാവശ്യങ്ങള്‍ അടിച്ചമര്‍ത്തേണ്ടിവരുന്ന, മറ്റുള്ളവന്റെ ലൈംഗികത ഒളിഞ്ഞുനോക്കുന്ന കപട സദാചാരവാദികള്‍ക്ക് ഒരു സ്ത്രീയേയും പുരുഷനേയും ഒരുമിച്ചോ ഒരു സ്ത്രീയെ ഒറ്റയ്ക്കോ അസമയത്തു കണ്ടാല്‍ തന്റെ ലൈംഗികഅസൂയ സദാചാരത്തിന്റെയും ധാര്‍മികരോഷത്തിന്റെയും രൂപത്തില്‍ പുറത്തെടുക്കും അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സ്ത്രീയെ അസമയത്ത് പൊതുയിടത്തില്‍ കയറ്റാന്‍ സമ്മതിയ്ക്കാത്ത സദാചാരപുരഷന്മാര്‍ നേരം ഇരുണ്ടാല്‍ എല്ലാ വഴികളിലും പൊതു ഇടങ്ങളിലും നിന്ന് സ്വതന്ത്രമായി മദ്യപിക്കുന്ന കാഴ്ചയാണ് കേരളം മുഴുവന്‍. ഇവനൊക്കെയാണ് പിന്നെ പൊതുയിടം ഭരിക്കുന്നത്. തസ്നിയെ പീഢിപ്പിച്ച ഓട്ടോക്കാരും കൂട്ടുകാരും മദ്യപിച്ചവരായിരുന്നു. നാട്ടിലെ സദാചാരക്കമ്മിറ്റിക്കാര്‍ മുഴുവനും ഇതുപോലുള്ള മദ്യപന്മാരാണ്.
6) ഇവിടെ ചില പുംഗവന്മാര്‍ തസ്നിയുടെ സ്വകാര്യജീവിതത്തെ ചോദ്യം ചെയ്യുന്നതായി കാണുന്നു. “അവര്‍ക്ക് ഹോസ്റ്റലുള്ളപ്പോള്‍ എന്തിനു എന്‍. ജി. ഓ. ക്വാര്‍ട്ടേഴ്‌സില്‍ പോയി !”, “സ്വന്തം ഭര്‍ത്താവിന്റെ കൂടെ യാത്ര ചെയ്തില്ല !”, ” എന്തിനു അന്യ പുരുഷന്റെ കൂടെ യാത്ര ചെയ്തു !” ഇതൊക്കെ ചോദിക്കാന്‍ നമുക്കെന്ത് അവകാശം ? തസ്നി പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണ്. അത് തികച്ചും അവരുടെ വ്യക്തിപരമായ കാര്യവും താല്പര്യവുമാണ്. നമ്മള്‍ ഒളിഞ്ഞുനോട്ടം അവസാനിപ്പിക്കുക. പൊതുയിടത്തില്‍ പുരുഷന് അസമയത്ത് വാഴാമെങ്കില്‍ സ്ത്രീയ്ക്കും അതാകാം. പിന്നെ ചിലര്‍ ഭാരതസംസ്ക്കാരത്തിന്റെ വക്താക്കളായി സദാചാരത്തിന്റെയും കുടുംബമഹിമയുടെയും പാരമ്പര്യം പ്രസംഗിക്കുകയും ചെയ്തു. ഈ ഹൈന്ദവ-സവര്‍ണ മൂല്യവാദികള്‍ എന്നു മുതലാണ് കേരളീയര്‍ നേരേ ചൊവ്വേ തുണിയുടുക്കാനും വഴിയില്‍ സഞ്ചരിക്കാനും ഏക പത്നിവൃതവും ഏകപതീവൃതവും അനുഷ്ടിക്കാനും തുടങ്ങിയതെന്ന് തറവാട്ടിലെ കാരണവന്മാരോട് ചോദിച്ച് മനസ്സിലാക്കുന്നതായിരിക്കും നല്ലത്.
June 25th, 2011 at 12:35 pm
വളരെ വേദനാജനകമായ വാര്‍ത്തകളാണ് അറിഞ്ഞുകൊണ്ടിരിക്കുന്നത്. നൂര് ശതമാനം ലിട്രസി ഉള്ളതും അതുപോലെതന്നെ ‘ഗോഡ്സ് ഓവന്‍ കണ്‍ട്രി’ അന്ന് അഭിമാനിക്കുന്നതുമായ നമ്മുണ്ടേ കേരളം പോലെ ഉള്ള സംസ്ഥാനത്തില്‍ എങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. ഇന്നലെ ബറോഡയില്‍ ഒരു പെണ്‍കുട്ടി രാത്രി ഒരുമണിക്ക് തന്റെ സ്കൂടിയ്ല്‍ ഡ്രൈവ് ചെയ്തു പോകുന്നത് കണ്ടപോള്‍. പ്രിയ സഹോദരങ്ങളെ നിങ്ങള്‍ ഒന്ന് കേള്കുക, ഗുജറാത് പോലെയുള്ള സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക് രാത്രികാലങ്ങളില്പോലും ഏതുസയതും വളരെ ഉലാസമയീ സന്ജരിച്കാം. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല. ഇവരെ നിങ്ങള്‍ കണ്ടു പഠിക്കൂ.
June 25th, 2011 at 1:41 pm
ഇത് ഒരു സ്ത്രീയുടെ മാത്രം പ്രസ്നമല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ തന്നെ പ്രസ്നമാണ് കാലാകാലങ്ങളായി സമൂഹം ചുമന്നുകൊണ്ടു നടക്കുന്ന പൊള്ളയായ വൃത്തികെട്ട ചിന്താഗതിയാണ്. ഒരു കൂട്ടം ആച്ചരിച്ചുകൊണ്ട് നടക്കുന്ന സദാ ആചാരത്തെ പടി അടച്ചു പിണ്ഡം വയ്ക്കേണ്ട കാലം അതിക്രകിച്ചു കഴിഞ്ഞു… ആചാരങ്ങളല്ല മനുഷ്യത്വം ആണ് വേണ്ടത്… തന്നെപ്പോലെ തന്നെ മറ്റൊരുവനെയും (ആണായാലും പെണ്ണായാലും )കാണാനുള്ള വ്യക്തിത്വ വികസനം. ഒപ്പം വ്യക്തിയും വ്യക്തി സ്വാതന്ത്ര്യത്തെയും മനസ്സിലാക്കാനും അന്ഗീകരിക്കനുമുള്ള വെളിവ്….തെസ്നി എന്ന വ്യക്തി ഇതു തരത്തിലുള്ള ആയിരുന്നാലും അവരെ ആക്രമിച്ചവര്‍ ഒരുതരത്തിലും ന്യായീകരണത്തിന് അര്‍ഹരല്ല…അക്രമികളെ രക്ഷപെടാന്‍ അനുവദിക്കാതിരിക്കുക….ആക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്ക്കാനും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ഞാനുമുണ്ടാവും…അത് തെസ്നി ആയിരുന്നാലും എത് സ്ത്രീ ആയിരുന്നാലും പുരുഷനയിരുന്നാലും…ഒരു ഗോവിന്ദ ചാമിയും സിക്ഷിക്കപ്പെടാതെ പോകരുത്… അതിനുവേണ്ടി നിലനില്‍ക്കാന്‍ ഞാന്‍ ദ്രിട പ്രതിജ്ഞ എടുക്കുന്നു. പ്രതികരിക്കൂ….സഹോദരന്മാരെ….സഹോദരിമാരെ….
June 25th, 2011 at 9:41 pm
ഇതില്‍ ഒരു ചതിക്കുഴി ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ചില അനാശ്യാസങ്ങള്‍. സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തു തെരുവിലേക് വിട്ടാല്‍ നാം പരിപാവനമായി കാണുന്ന കുടുംബ വ്യവസ്ഥ നശിക്കും, സ്ത്രീകള്‍ക്ക് പുരുഷനെ പ്പോലെ സ്വാതന്ത്ര്യം മാത്രമല്ല, ഉത്തരവാദിത്തന്ഗലുമുന്ടു. ഏതെങ്കിലും ഒരു പ്രശ്നം വരുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നവര്‍, aadyam നമ്മുടെ നിലവിലുള്ള കുടുംബവ്യവസ്ഥ പോളിച്ച്ചെഴുതുവാന്‍ തയ്യാറാകണം. എല്ലാവരും സ്വതന്ത്രരാവട്ടെ എന്ന് വെക്കണം. സമൂഹം മാറ്റതിന്നു തയ്യാറാകാതെ അതിലെ സ്ത്രീ അംഗങ്ങള്‍ക് മാത്രം സ്വാതന്ത്ര്യം നല്‍കി പുറത്തേക്ക് പറഞ്ഞു വിട്ടാല്‍, കുഞ്ഞാടുകളെ സിംഹങ്ങള്‍ വസിക്കുന്ന കാട്ടിലേക്ക് മേയാന്‍ വിട്ട പോലെ ആകും. ഇത് ബാംഗ്ലൂര്‍ അല്ല എന്ന് പറഞ്ഞവന്‍ ഉദ്ദേശിച്ചത് അത് തന്നെ. നിങ്ങള്‍ സമരം ചെയ്യേണ്ടത് വീട്ടിലാണ്. ഇടവും വലിയ സദാചാര പോലീസുകാര്‍ അച്ചനും അമ്മയുമൊക്കെ ആണ്. അവര്‍ക്കെതിരെ സമരം ചെയ്യ്. തസ്നിയെ ആക്രമിച്ചത് തെറ്റാണ്. സമൂഹത്തിലെ ഇതു ദുര്‍ബലനും ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കാനം. ആദ്യം തീരുമാനിക്കേണ്ടത് ഈ സദാചാരം- നമ്മുടെ കുടുംബ വ്യവസ്ഥയുടെ തറക്കല്ല്- നമുക്ക് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കലാണ്.
June 26th, 2011 at 12:05 am
ജിത്തു ……. എന്തൊക്കെയോ പറഞ്ഞു ….
എല്ലാര്ക്കും മനസ്സിലായി ജിത്തു നല്ല കുടുംബത്തില്‍ പിറന്നവന്‍ ആണെന്ന് ……
അല്ലെ ജിത്തൂ ……….
ജിത്തു ഇല്ലാത്ത സമയത്ത് ……ജിത്തു ന്റെ അച്ഛനും ചേട്ടനും വീട്ടില്‍ ഇല്ലാത്ത സമയത്ത് ………
ജിത്തു ന്റെ അമ്മക്കോ ഭാര്യക്കോ പെങ്ങള്‍ക്കോ …. ഒറ്റയ്ക്ക് പൊറത്ത് പോകേണ്ടി വരില്ല………..
കാരണം സാറ് “നല്ല” കുടുംബത്തില്‍ പിറന്നവന്‍ അല്ലെ ……..
നീ ഈ പറഞ്ഞ നല്ല കുടുംബത്തില്‍ പിറന്നില്ലെങ്ങില്‍ ………
ഒരുവള്‍ ……
അവനവന്റെ തൊഴില്‍ തേടി രാത്രി പുറത്തിറങ്ങിയാല്‍….
അര്‍ദ്ധരാത്രി ഒരു അസുഖം വന്നു ആശുപത്രി യില്‍ പോകേണ്ടി വന്നാല്‍ …….
ആ പെണ്‍ കിടാവിവിനെ ബലാല്‍സംഗം ചെയ്യണോ ?
നടു വഴിയില്‍ ഇട്ടു തല്ലണോ ?
അവളെ വേശ്യ എന്ന് വിളിക്കണോ?
പറയടാ………
June 26th, 2011 at 10:34 am
നിനക്കും തലയില്‍ കയറുന്നില്ലേ അമ്മോനെ ?
അര്‍ദ്ധരാത്രി ഒരു അസുഖം വന്നു ആശുപത്രി യില്‍ പോകേണ്ടി വന്നാല്‍ പോകണം , അതിനുള്ള സെക്യൂരിറ്റി ഒരിക്കുക എന്നത് നമ്മുടെ കടമയാണ്..
അത് ആദ്യം ചെയുക എന്നാണു പറയുന്നത, ആദ്യം എന്താണ് പറയുന്നതെന്ന്‍ വായിക്കു.
അല്ലാതെ ഒരു കൊടി കണ്ടാല്‍ എതെന്ന്നു നോകാതെ അനുഗമിക്കുകയല്ല അമ്മോനെ വേണ്ടത്
സ്ത്രീകളുടെ മേല്‍ അക്രമം കാണിച്ചവരെ – അസഭ്യം പറഞ്ഞവരെ വെറുതെ വിടരുത്
June 26th, 2011 at 12:13 pm
മിസ്റ്റര്‍ ജോസ് അലുവാ ….
അലുവാ പോലെയല്ല നമ്മുടെ നാട്ടിലെ സാമൂഹ്യവിരുദ്ധര്‍…….
അവര് കൊറച്ചു കടുപ്പക്കാര്‍ ആണ് ……..
സെക്യൂരിറ്റി എന്നത് കൊണ്ട് താന്‍ എന്താണ് ഉദേശിക്കുന്നത് ……………
ഒരു സാധാരണ കുടുംബത്തില്‍ “സെക്യൂരിറ്റി” കൊടുക്കാന്‍ പോന്ന ഒന്നോ രണ്ടോ ആണുങ്ങങ്ങള്‍ ഉണ്ടാകും…….
അവര് 2 പേരും വീട്ടില്‍ ഇല്ല ……….
അയല്‍പക്കത്തും ഇല്ല ………….
നിന്റെ പെങ്ങളേം കൊണ്ട് ആശുപത്രിയില്‍ രാത്രി പോകാന്‍ അമ്മ മാത്രേ ഉള്ളു..
അവര് സുരക്ഷിതരാണോ ……….
നീ പറഞ്ഞ സുരക്ഷിതത്വം പൂര്‍ണമായോ ………..
ഇനിയിപ്പോ താന്‍ കൂടെ പോയി എന്ന് വിചാരിക്കു……
4 അല്ലെങ്ങില്‍ 5 പേര്‍ ചേര്‍ന്ന് നിന്നെ നടു വഴിയില്‍ തടഞ്ഞു വച്ച്
കൂടെയുള്ള പെണ്ണിനെ കേറി പിടിച്ചു ………..
കുറ്റം നിന്റെ ആയിരിക്കും അല്ലെ……..
ഒരു പെണ്ണിനെ കൊണ്ട് നടക്കുമ്പോള്‍ സമയം വൈകിട്ട് 8 മണിയായാല്‍ പോലും
“സെക്യൂരിറ്റി” ക്ക് നീ 4 പേരെ കൂടെ കൊണ്ട് നടക്കുമോ ……..
കൊച്ചി മറൈന്‍ ഡ്രൈവ് പകല് പോലും സുരക്ഷിതമല്ല എന്ന് മുകളില്‍ ആരോ പറഞ്ഞു ……….
എന്ന് വച്ച് മറൈന്‍ ഡ്രൈവില്‍ ഒരു പെണ്ണിനും പോകണ്ടേ ………….
സാമൂഹ്യ വിരുഥന്മാര്‍ എന്നാ വര്‍ഗം ഉള്ള സ്ഥലങ്ങള്‍ നമ്മുടെ പെണ്ണുങ്ങള്‍ ജീവിതത്തില്‍ കാണാന്‍ പാടില്ല അല്ലെ………
അല്ല സുഹൃത്തേ ……….
നമ്മുടെ ആളുകള്‍ അതിനെതിരെ പ്രതികരിക്കണം ………..
നമുക്ക് പോലീസ് ഉം കോടതിയും ഉണ്ട്…………
പരാതികള്‍ അവിടെ എത്തിക്കാം നിങ്ങള്‍ അങ്ങനെ എന്തെങ്ങിലും ചൂഷണങ്ങള്‍ക്ക്
സാക്ഷിയായാല്‍……..
ആ നാട്ടുകാര്‍ സംഘടിച്ചു അവരെ ആ ഭാഗങ്ങളില്‍ നിന്ന് തുരത്തണം….
ജോസ് ന്റെ വീട് ഇരിക്കുന്ന കവലയില്‍ ഇതുപോലൊരു സംഗം വന്നു വിളയാട്ടം തൊടാങ്ങിയാല്‍
നോക്കിയിരിക്കുമോ അതോ നാലാളെ കൂട്ടി തല്ലി ഓടിക്കുമോ……..
എന്ന് കരുതി ആരെയെങ്ങിലും വെല്ലു വിളിക്കാന്‍ രാത്രി ഒരു പെണ്ണിനേം കൊണ്ട് റോഡില്‍
ഇറങ്ങി നടക്കാനല്ല ഞാന്‍ പറഞ്ഞത് …………..
കൂട്ടായ ഒരു ചെറുത് നില്‍പ്പ് ഇന്ന് നാം തുടങ്ങിയാല്‍ ………
എന്റെ ഗ്രാമത്തില്‍ , പട്ടണത്തില്‍ , ഒരു സൌമ്യ കേസ് നടക്കരുതെന്നു ഓരോ ചെറുപ്പക്കാരനും
ആഗ്രഹിച്ചാല്‍ … അതിനു വേണ്ടി വാശി പിടിച്ചാല്‍ …… പ്രയത്നിച്ചാല്‍….
നടക്കും ചേട്ടാ നല്ലൊരു മാറ്റം……..പോലീസും കോടതിയും ഇടപെടേണ്ടി വരുന്നതിനു മുന്‍പ് നമ്മളായി ഒതുക്കുക ഈ വിരുദ്ധരെ ………
അര്‍ദ്ധ രാത്രി ഒരു പെണ്ണിനെ കേറി പിടിക്കുന്ന അല്ലെങ്ങില്‍ അടിക്കുന്ന ഒരുത്തനെ നിങ്ങളുടെ കണ്മുന്നില്‍ കണ്ടാല്‍ ….
ആ പെണ്ണിനെ രക്ഷപ്പെടുത്തി നീക്കി നിര്‍ത്തി അവന്റെ കാരണത് ഒന്ന് കൊടുത്തു “ആരാടാ” എന്ന് ചോദിയ്ക്കാന്‍ ഉണ്ടോ ചങ്കൂറ്റം സുഹൃത്തേ..?
അതില്ലതോടത്തോളം കാലം സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ഒളിച്ചു പാര്‍പ്പിക്കേണ്ടി വരും നിനക്കൊക്കെ ……….
കൊടിയുടെ നിറം നോക്കി ഇറങ്ങേണ്ട വിഷയമല്ല ഇത്…….
ഒരു നാടിലെ ജനങ്ങളോളം വരുമോ അവിടത്തെ സാമൂഹ്യ വിരുദ്ധര്‍ ………..
ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് ………..
നമ്മള്‍ പെട്രോള്‍ നും മണ്ണെന്നക്കും വില കൂടുമ്പോള്‍ കോടിയുടെ നിറം നോക്കിട്ടാണോ ..
മുറവിളി കൂട്ടുന്നത് ….
അതുപോലെ തന്നെ .. ഒരുപക്ഷെ അതിനേക്കാള്‍ വല്യ ഒരു പ്രശ്നമാകും ഇത്………
പേപ്പട്ടിയെ തല്ലി കൊല്ലണം…….. അല്ലാതെ അതിനെ കണ്ടു എത്ര നാള്‍ നമ്മള്‍ ഒളിച്ചു നടക്കും…..
ഒരു ദിവസം അത് നിന്നെയും കടിക്കും .. ഉറപ്പ്!!!!!!
June 26th, 2011 at 2:49 pm
നനോവിനോട്
താങ്ങള്‍ പറയുന്ന അതെ അവകാശം അഭിപ്രായം പറയാനും ഈ രാജ്യത്ത് ഉണ്ട് എന്ന് ഒര്കണം.അതുകെല്കുമ്പോള്‍ തങ്ങള്‍ക് ചൊരിച്ചാല്‍ വരുന്നുണ്ടാങ്കില്‍ തങ്ങള്‍ എവിടെയും പോകനമെനു പറയുന്നില്ല,നല്ല ഒരു മനശാസ്ത്ര വിദഗ്ദനെ കാണുക..
June 27th, 2011 at 9:35 am
എല്ലാവരും കൂടി ഒരു പുതിയ അരുന്ധതി റോയിയെ സ്രിഷ്ടിക്കുകകയാണ് .നിങ്ങള്‍ ആവശ്യപ്പെടുന്ന ഈ സ്ത്രീ സ്വാതന്ത്ര്യം …ഇപ്പോള്‍ വലിയ സാഹിത്യകാരിയായും സാമൂഹികപ്രവര്‍തകയും ആയി അറിയപ്പെടുന്ന ഇവര്‍
June 27th, 2011 at 10:03 am
ഒരുകാലത്തു ഡല്‍ഹിയിലെ ഒന്നാംതരം ഒരു ……………..എത്രപെര്കൂ ഇതറിയാം ?
എല്ലാവരും പറയും ..സ്വാതന്ത്രിയം എന്നത് സമൂഹത്തെ ധിക്കരിക്കളല്ല ..,അനുസരികലാണ്.
ഇന്ന് ഏറ്റവും കൂടുതല്‍ തെമ്മാടിത്തരം നടക്കുന്ന ഒരു മേഖല ഐടി ആണെന്ന് ഞാന്‍ പറഞ്ഞാല്‍ ……..ദേഷിയപെട്ടിട്ടു കാരിയമില്ല മക്കളെ …ഇത് വായിക്കുന്ന അച്ഛനമ്മമാര്‍ ഒരു കാരിയം ചെയ്താല്‍ നാളെ നിങ്ങള്ക്ക് നാണക്കേട് കൂടാതെ പുറത്തിറങ്ങി നടക്കാം .പെണ്മക്കളെ മാന്യമായി വളര്‍ത്തിയാല്‍ ……..അവര്‍ എവിടെ പോകുന്നു എന്ത് ചെയുന്നു ..വിവാഹം വരെയെങ്കിലും …………ആത്മാര്‍ഥമായി ബാനു പറയട്ടെ ..അവള്‍ നിരപരാധിയെന്ന് ?പറവൂര്‍ പീഡനം പോലെ നൂറോളം പെരുടെകൂടെ പോയപ്പോള്‍ പതിനാറു വയസ്സിന്റെ കാരിയം ഓര്‍ത്തില്ലേ ?അവളും ഒരു പെണ്ണ് …..ഇപ്പോള്‍ എത്ര കുടുംബം അതിന്ടെ പേരില്‍ കണ്ണീര്‍ കുടിക്കുന്നു ……ബാനു .. ഇനിയെങ്കിലും സമൂഹത്തെ ബഹുമാനിക്കുക ..പ്ലീസ് …
June 27th, 2011 at 12:20 pm
@ ഷാജി:
നൂറോളം പേരുടെ കൂടെ പോയപ്പോള്‍ ആ പെണ്‍കുട്ടിയെ സ്വന്തം പിതാവ് തന്നെ ആണ് കൂട്ടിക്കൊടുത്തത് , പൂവേതു , പൂ…….. ഏതെന്നു അറിയാത്ത പ്രായത്തില്‍ ആ കുട്ടിയെ നൂറു പേര്‍ക്ക് വിളമ്പിയ ആ പിതാവിന്റെ മനസ്സു നീ ആലോചിച്ചിട്ടുണ്ടോ….
ബാലരമയും പൂമ്പാറ്റയും വായിച്ചു നടക്കേണ്ട പ്രായത്തില്‍ ഉള്ള ആ കുട്ടിക്ക് കിട്ടിയതെന്താണ്…..
ഇളം മാസം കടിച്ചു തിന്നാന്‍ നടക്കുന്ന നാറിയ മധ്യവയസ്കന്‍ മാരുടെ കള്ളിന്റെയും കഞ്ചാവിന്റെയും ദുഷിച്ച ഗന്ധമുള്ള ഇരുണ്ട പകലുകള്‍ …….
താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും അവള്‍ ആ ദിവസങ്ങള്‍ മുഴുവന്‍ ആസ്വദിച്ചു നടക്കുകയായിരുന്നെന്നു,
ശരിയല്ല സുഹൃത്തേ ഈ മനോഭാവം …..
അവളെ സ്വന്തം അനിയത്തിക്കുട്ടിടെ സ്ഥാനത്ത് കണ്ടു നോക്ക്…
ഓരോരുത്തരുടെയും കാമ കൂത്ത് കള്‍ക്ക് മുന്നില്‍ അവള്‍ കിടന്നു പിടഞ്ഞതിന്റെ വേദന അവള്‍ക്കെ അറിയൂ…….
ഇപ്പൊ അതിന്റെ പേരില്‍ ആരുടെ കുടുംബങ്ങള്‍ ഒക്കെ കണ്ണീരു കുടിക്കുന്നുവോ …..
അവര്‍ അതര്‍ഹിക്കുന്നതാണ്……അവരുടെ വീട്ടിലും ഇത് പോലെ ഉള്ള കൊച്ചു കുട്ടികള്‍
വളര്‍ന്നിരുന്നു …
നിസ്സഹായയായ ഈ പെണ്‍കിടാവിനെ അവര്‍ ഓരോരുത്തരായി പിച്ചിചീന്തിയപ്പോള്‍…..
അവളുടെ രോദനങ്ങള്‍ അവന്റെ സിരകളെ ത്രസിപ്പിചിരുന്നപ്പോള്‍ ………
അവളുടെ പിഞ്ചു മാംസത്തില്‍ അവന്റെ ജഡിക മോഹങ്ങള്‍ തീര്‍ത്തപ്പോള്‍…….
അവന്റെയൊക്കെ കണ്ണില്‍ നിന്ന് കണ്ണീരല്ല ,ചുടു ചോര ഒലിച്ചുഇറങ്ങണം ……..
June 28th, 2011 at 9:21 am
അമന്‍ ……രോക്ഷംകൊണ്ടിട്ടു കാരിയമില്ല …..ചില കാരിയങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം സഹതാപം തോന്നുക സ്വാഭാവികം .പക്ഷെ അല്പം സമയം കഴിഞ്ഞു ചിന്തിക്കുക .കേള്‍ക്കുന്നതെല്ലാം ശെരിയാവനമെന്നില്ല.ഏറണാകുളം പോലുള്ള നഗരങ്ങളില്‍ ഇന്നും പല പ്രമുഖ സിനിമ സീരിയല്നടിമാരും അവരുടെ സില്‍ബന്തികളും ഇപ്പൊളും പോലീസിന്റെ അറിവോടെ നടത്തുന്ന വേശ്യാലയലങ്ങള്‍ താങ്കള്‍ക്ക് കാനനമെന്നുണ്ടോ …ഐ വില്‍ ഷോ യൂ …അവിടെ പതിനാരല്ല പതിനാലുകാരും ഉണ്ട് …പൂര്‍ണമായ സംമാതതോടുകൂടി ..അറിയുമോ …….. വെറും പോട്ടകിനട്ടിലെ തവളയാകാതെ..
June 28th, 2011 at 11:14 am
ശരിയായിരിക്കാം ….. പോലീസ് ന്റെയും സില്‍ബന്തികളുടെയും സഹായത്തോടെ നടത്തുന്ന വേശ്യാലയങ്ങളില്‍ പതിനാലുകാരികളെയും താങ്കള്‍ കണ്ടിട്ടുണ്ടാകും പലതും sambhavichittumundaakum , അത് താങ്കളെ pole ,മനസ്സിനെ keerimurikkunna themmaditharangal enthengilum kelkkumbol mathram “oru ithu” thonnukayum പിന്നെ
അല്പം കഴിഞ്ഞു athinte rasamulla bhagangal chinthichu thallikkalyukayo , athengane namukkum anubhavikkam ennumokke gaveshanam nadathukayum cheyyunna vikalamaaya manassulla “kadalile thavalakal” kku maathram manassilaakunna kaaryamaanu,
ee vaka themmaditharangal ethirkkanulla dhairyam kaanikkan pattiyillelum athine promote cheyyathirikkedoo…….
June 28th, 2011 at 11:39 am
“ammaye thalliyalum randundu paksham”
June 28th, 2011 at 12:56 pm
നടന്നത് മറൈന്‍ ഡ്രൈവില്‍ അല്ല …NGO quarters ഇല ആണ് …പിന്നെ ഈ പറയുന്ന ആള്‍കാര്‍ നൈറ്റ് ഷിഫ്റ്റില്‍ കമ്പനി യില്‍ കാടി കൂട്ടുന്ന തോന്ന്യവാസങ്ങള്‍ നിങ്ങളൊക്കെ കാണാത്തത് കൊണ്ടാ അല്ലെങ്ങില്‍ കണ്ടില്ലെന്നു നടിക്കുന്നു …ഇതിലും വലുത് അവിടെ നടക്കുന്നുണ്ട് …അത് അന്യേഷിക്കാന്‍ ആരകെങ്ങിലും ധൈര്യം ഉണ്ടോ ??
പിന്നെ പത്രങ്ങളില്‍ നിന്നരിഞ്ഞത് കൂടെ ഉള്ള അആല്‍ സിഗേര്റെട്ടെ വലിക്കാന്‍ വണ്ടി നിര്‍ത്തി യപ്പോള്‍ ആണത്രേ ഈ സംഭവം .
June 28th, 2011 at 1:00 pm
technopolis ലേക്ക് 2 km കാണും …അവിടെ ആകിയിട്ടു പോരായിരുന്നോ ഈ സിഗേരെട്ടെ വലി ….അസമയത് smoking & chatting കണ്ടാല്‍ ആരായാലും ചോദിക്കും …പിന്നെ ആ പെണ്ണിനെ അവര്‍ harass ചെയ്തിടുന്ടെങ്ങില്‍ take it as serious & punish the culprit.
June 28th, 2011 at 3:54 pm
അവന്‍ ബീഡി വലിക്കാന്‍ തന്നെയാണോ പോയത്?
കേരളത്തില്‍ beevarage ഷോപ്പില്‍ Q നിന്നു കള്ള് വാങ്ങാന്‍ പുരുഷനെ പോലെ
പെണ്ണിനും നിയമ തടസം ഇല്ല.എന്നിട്ട്.നാളിതു വരെ ഒരു പെണ്ണിനേം ഞാന്‍ ഈ q വില്‍ കണ്ടിട്ടില്ല.എന്തേ?
രാത്രിയില്‍ പെണ്ണിന് നടക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞു,….ഓക്കേ. പാതി രാത്രി അന്യ പുരുഷന്റെ കൂടെ ഈ കൂട്ടത്തില്‍ എത്ര പേര് നിങ്ങളുടെ വീട്ടിലെ പെണ്ണിനെ കൂടെ അയക്കും?
ഭാനു സഹോദരീ..അവര്‍ പറഞ്ഞത് പോലെ ഞാനും പറയുന്നു ഇത് ബാന്‍ഗ്ലൂര്‍ അല്ല.
ഈ തോന്നി വാസം മുഴുവന്‍ ചെയ്തിട്ടും ഒരുത്തന്‍ കേറി ബലാല്‍സ്ന്ഖം ചെയ്‌താല്‍ അവനെ കുറ്റം പറയാന്‍ പറ്റുമോ ഈ പോക്കാണ് പെണ്ണുങ്ങളുടെ എങ്കില്‍?
വീട്ടിലെ കുളി മുറിയില്‍ തെന്നി വീണാലും കുറ്റം പോലീസിനു…
അവള്‍ അവിടെ ആ രാത്രി marine drive വരെ എന്തിനു പോയി?
നേരെ ചൊവേ നൈറ്റ് ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് കൂടി ചീത്ത പേര് കേള്‍പ്പിക്കാന്‍..
June 29th, 2011 at 8:51 pm
പ്രിയ സുഹൃത്തുക്കളെ,
അമ്മയെ തല്ലിയാലും 2 പക്ഷം ഉള്ള നാടാണ് ഇത് എങ്കിലും ഒന്ന് ചോദിച്ചോട്ടെ എത്ര പെണ്‍കുട്ടികള്‍ രാത്രി മറൈന്‍ ഡ്രൈവില്‍ പോകുന്നു അവര്‍ക്കൊന്നും ഇത്തരം അനുഭവം ഉണ്ടായിടില്‍ല്ലേ?? പിന്നെ ഈ കുട്ടിക്ക് മാത്രം ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. penkuttilalude സമത്വം വാദിക്കുന്നവര്‍ അവര്‍ ചെയുന്ന എല്ലാ തെറ്റും കണ്ടില്ലന്ന് നടിക്കരുത് ? സത്യം പുറത്തു വരണം അതിനു ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം
June 30th, 2011 at 8:16 am
തീയില്ലാതെ പുക ഉണ്ടാവില്ല പെണ്ണിന്റെ വാക്ക് evide ചര്‍ച്ചാവിഷയം.
ഒന്ന് പറയാം എവിടെ അത്രയോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ രാത്രി സഞ്ചരിക്കുന്നു അവര്‍ക്ക് നേരെ അക്രമം ഉണ്ടാവുന്നില്ല കാരണം അവരെ കണ്ടാല്‍ ബോദ്യമാകും.
സ്ഥാപനത്തില്‍ ജോലിക്കെടുതല്‍ രാത്രിയില്‍ കൊണ്ട് വിടേണ്ട ഉത്തരവതിതം സ്ഥാപനത്തിനാണ് .അവര്‍ കൊണ്ട് വിടുകയും ചെയ്യും .anikkitrayume parayanullu
June 30th, 2011 at 11:43 am
പ്രിയ സുഹൃത്തുകളെ പെണ്ണ് anന്ത് പറഞ്ഞാലും അതാണ് ശരി ,യെന്റെ ഒരു സുഹൃത്തിനു സംഭവിച്ച കാര്യം അധികം നാളായില്ല എവിടെ കൊച്ചിയില്‍ തന്നെ അയാള്‍ ബസില്‍ യട്ര്ര ചെയ്തപ്പോള്‍ (രാത്രി 11 മണി) ഒരു പെണ്‍കുട്ടിയും 3 ആണ്‍കുട്ടികളും അധിര് വിട്ട പ്രകടനഗല്‍ മറ്റു യട്രകര്‍ക്ക് nalki പോകുമ്പോള്‍ നമ്മളിലെല്ലരും ശ്രദ്ധിക്കുന്നത് പോലെ യെന്റെ സുഹൃതും നോക്കി . അവന്മാര്‍ക്ക് അത് രസിച്ചില്ല യെന്റെ സുഹൃത്തിനെ തല്ലുമെന്ന കണ്ടീഷനയപ്പോള്‍ അവന്‍ ഹൈവേ പോലിസിനെ വിളിച്ചു (ഫോണ ചെയ്യുന്നത് kanda അതിലോരുവന്‍ അവളില്‍ അന്തോ രഹസ്യം ചൊരിഞ്ഞത് അന്റെ സുഹൃത്ത് കണ്ടു )അവര്‍ ഉടനെ വന്നു .അവന്മാരെ പൊക്കി . പെട്ടന്ന് അ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് യെന്റെ സുഹൃത്ത് അവളെ ശല്യം ചെയതന്നു .പോലീസിനു പെണ്‍ മൊഴി നിരസിക്കനോക്കുമോ? ഒരു രാത്രി അന്റെ സുഹൃത്ത് പോലീസ് സ്റ്റേനിളിലെ കൊത്കിനെ നേരിടേണ്ടി വന്നു .
അണിനു പെണ്ണിനോടുള്ള ആകര്‍ഷണം പ്രകൃതി നിയമമാണ് . അതിനു സാഹചര്യ ഒരുക്കതിരിക്കാന്നു നമ്മുടെ സഹോദരിമാര്‍ ചെയ്യേണ്ടത് . അല്ലാതെ ശരീരത്തിന്റ്റ് ഘടനകാലും വെല്ലുന്ന വസ്ത്രധാരണവും . വസ്ത്രത്തിന്റെ ക്ഷാമവും സമയ പരിധിയില്ലാത്ത കറക്കവും കേരളത്തിന്റെ കഴ്ച്ചപടിനു യോചിച്ചതല്ല (ആന മുക്കുന്നത് പോലെ അണ്ണന്‍ മുക്കിയാല്‍ ഇങ്ങനൊക്കെ സംഭവിക്കും ) ഇവിടെ തെറ്റുകാര്‍ ആരാണെന്നു ആര്‍ക്കും ഉറപ്പില്ല എല്ലാവരും പെണ്ണിന്റെ വാക്കിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്തേ ഇവിടെ പെണ്ണ് മാത്രമേ സത്യം പറയത്ത്ള്ളൂ .
June 30th, 2011 at 12:01 pm
ഇതില്‍ നിന്നും ഞാന്‍ പിന്മാറുകയാണ് …….കാരണം നമ്മള്‍ നന്നാവില്ല ……….. അത് നമ്മുടെ രീതി . പിന്നെ നേരെചോവേ വര്‍ത്താനം പോലും പറയാന്‍ കഴിയാത്ത (അതോ അങ്ങനെ അഭിനയിക്കൊന്നതോ .അറിയില്ല .ഇപ്പോള്‍ അതൊരു ഭാഷന്‍ ആണല്ലോ ) ഒരു പെണ്ണിന് വേണ്ടി കളയാന്‍ സമയവും ഇല്ല . ഒരുകാരിയം ഉറപ്പ്..നാളെ ഇവളെക്കുറിച്ചു മറ്റൊരുകഥ ഉണ്ടാവും ..കാരണം ഇവരെയൊന്നും വീട്ടില്‍ ആരും തെരക്കും എന്ന് തോനുന്നില്ല …ഇവളെ ഇനി നമുക്ക് കൂടുകാരന്‍ മൂത്രമൊഴിക്കുന്ന സ്ഥലത്ത് കാണാം …അപ്പോഴും നമുക്ക് ഇവളുടെ പേരില്‍ തര്‍ക്കിക്കാം ……ഗുഡ് ബൈ .
July 5th, 2011 at 1:18 am
ഒരു പെണ്ണിന് അവള്‍ക്കിഷ്ടപ്പെട്ട ആണിന്റെ കൂടെ നടക്കണേല്‍ നാട്ടുകാരുടെ സമ്മത പത്രം വേണോ….
അവരുടെ സാമൂഹ്യബോധത്തെ ഇത്രമാത്രം ഇളക്കി മറിക്കാന്‍ അവര് പൊതുസ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ……?
ഒരാണും പെണ്ണും മുട്ടി ഉരുമ്മി നടക്കുന്നത് കണ്ടാല്‍ നമ്മുടെ നാട്ടിലെ “ചില” ചേട്ടന്മാര്‍ക്ക് ഒരു ക്രിമികടിയാണ്…
എന്തെ ഇത്രവല്യ ഒരു തെറ്റ് അതില്‍……
ആ നടക്കുന്നതിനെതിരെ പ്രതികരിക്കാന്‍ എന്താ ഇത്ര തിടുക്കം?
വല്യ സ്റ്റാര്‍ ഹോട്ടല്‍ മുറികളിലും മന്ത്രിപുങ്ങവന്മാരുടെ ഗസ്റ്റ് ഹൌസ് ഉകളിലും
പ്രായം തെകയാത്ത പെണ്‍കുട്ടികളെ കൊണ്ട് പോയി കൂത്ത് അടിക്കുന്നുണ്ട് ………
നേരത്തെ പറഞ്ഞ ആ “നല്ല” ചേട്ടന്മാര്‍ ഇടപെടോ അതില്‍?
പെടില്ല !!!!! പിടുക്ക വിറക്കും അവന്റെ ഒക്കെ!!
പിന്നെ നേരം തെറ്റി ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാല്‍ വീട്ടില്‍ കൊണ്ട് ചെന്ന് വിടാന്‍ പോന്ന മഹാമാനസ്സുള്ള എത്ര സദാചാര പ്പോലിസുകാര്‍ ഉണ്ട് ഇവിടെ?
ഉവ്വേ … കിട്ടിയ ചാന്‍സ് എങ്ങനാ മിസ്സ് ചെയ്യാ ?
അവളെ എവിടേക്ക പൊക്കി ക്കൊണ്ട് പോകണ്ടേ എന്നല്ലേ ഈ പറഞ്ഞ ചേട്ടന്മാര്‍ ആദ്യം ആലോചിക്ക?
അപ്പൊ പ്രശ്നം ആ പെണ്ണ് രാത്രി ഒറ്റയ്ക്ക് നടക്കുന്നതല്ല … അവള്‍ട കൂടെ ആ ചെക്കന്‍ നടക്കുന്നതാ ……..
അവന്‍ ഇല്ലേല്‍ നമ്മുടെ ചെട്ടന്മാര്ട കാര്യങ്ങള്‍ക്ക് തടസ്സം വരില്ലല്ലോ……..
പിന്നെ നേരത്തെ ഒരു ചേട്ടന്‍ പറഞ്ഞു അവളെ നാളെ ആണുങ്ങള്‍ മുള്ളനോടത് കാണാം എന്ന്…….
അതിനു നിനക്കെന്താ ഹെ പ്രശ്നം?
നിനക്ക് മുള്ളാന്‍ മുട്ടുന്നുന്ടെങ്ങില്‍ നീ മുള്ളിട്ടു പോ………….
പറ്റോ?
ഇല്ല അല്ലെ ?
എന്തെ ….?
പറയാന്‍ പറ്റില്ല … എന്തേലും കണ്ടാലോ ….
ഇനിയിപ്പോ അങ്ങനെ ഒരുത്തി കേറിയാല്‍ തന്നെ ഇവനെയൊക്കെ പേടിച്ചേ ആ സമയത്ത് ആ ചെക്കന്റെ കൂടെ അവള്‍ കേറിയിട്ടുണ്ടാകുള്ളൂ……….
ഒരു പെണ്ണ് എത്ര മോശം ആയിക്കോട്ടെ അവളെ നിങ്ങള്‍ എന്തിനാ ഹെ ഉപദ്രവിക്കണേ…?
എല്ലാരും അല്ല ഉപദ്രവിക്കുന്നവരെ ഉധേശിച്ചാണ് ഇത് മുഴുവന്‍ പറയുന്നത്.
ഇനി അതല്ല അത്ര അസ്കിത ഉണ്ടെങ്കില്‍ പോലീസ് ഇല്ലേ നാട്ടില്‍ നിയമം നടപ്പാക്കാന്‍
കുത്തി വിളിക്ക് 100 ലേക്ക് എന്നിട്ട് അധികാരപ്പെട്ടവരെ ക്കൊണ്ട് ചോദിപ്പിക്കൂ എന്താ ഇവിടെ ഈ നേരത്ത് എന്ന്………
എന്തൊക്കെ ആയാലും നേരത്തെ ആരോ പറഞ്ഞു ആണിന്നു പെണ്ണിനോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്ന് ……..
അപ്പോള്‍ ആ ആകര്‍ഷണം ആണ് പ്രശ്നം ………..
നേരെ മറിച്ചു എത്ര ആണുങ്ങളെ പെണ്ണുങ്ങള്‍ പിടിച്ചു റേപ് ചെയ്തിട്ടുണ്ട്……
വളരേ കൊറവാ അല്ലെ ……………
അപ്പൊ എന്താ പെണ്ണുങ്ങള്‍ക്കും ഇല്ലേ മറ്റേ സംഭവം ഒന്നും……..?
അപ്പൊ പ്രശ്നം ആകര്‍ഷണം അല്ല …………
തോന്യാസം ആണ് ………..
തല്ലു കൊള്ളാത്ത തിന്റെ അസ്കിത തന്നെയാണ് ………….
നല്ല ആണ്‍ പിള്ളേര് ഉണ്ടെങ്കില്‍ ഈ വക തെമ്മാടിത്തരം കണ്ടാല്‍ കൊടുക്കൂ
അവന്റെ ഒക്കെ ഒരു ഇത് മാറുന്ന വരെ…………എന്ത് ……..
കുനിച്ചു നിര്‍ത്തി ……… കൂമ്പിനിട്ടു ഇടി ….!!!!!!!
July 6th, 2011 at 3:17 pm
എവിടെയും സ്ത്രീയുടെ നഗ്നത യാണ് ആഘോഷം ………
ഒരു ഓപറേഷന്‍ തിയേറ്റര്‍ ന്റെ ഉള്ളില്‍ വിവശയായ സ്ത്രീ പോലും ഈ ആഘോഷിന്റെ ഇരയാവുകയാണ് ……
പ്രസവത്തിനായി ടേബിളില്‍ അനസ്തേഷ്യ കൊടുത്തു കിടത്തിയിരിക്കുന്ന സ്ത്രീകളുടെ മാറിന്റെ യും മറ്റു ശരീര ഭാഗങ്ങളുടെയും ബലം പരിശോധിക്കുന്ന വൈദ്യ ശിരോമണികളുടെ നാടാണ് നമ്മുടെ കേരളം പോലും……
July 19th, 2011 at 7:16 pm
പൊതുജനങൾ പലവിതമാണു. നിങൾ സൂക്ഷിക്കാൻ വേണ്ടി പറഞതായിരിക്കും.
http://www.youtube.com/watch?v=tY6fR4IWMyY
December 15th, 2011 at 11:44 pm
ഞാന്‍ വ്യക്തിപരമായി Jineesh,Sathish Vadakethil,കേള്‍വി,kiran,അലക്സ് രാജ്,Rajasree Narayanan,Sarika,ശജിബബി തുടങ്ങിയവരുടെ കാമ്മേന്റ്കളോട് യോജിക്കുന്നു… എന്നാല്‍ സംഗീതയുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു…”ഒരു പെണ്ണിന് അവള്‍ക്കിഷ്ടപ്പെട്ട ആണിന്റെ കൂടെ നടക്കണേല്‍ നാട്ടുകാരുടെ സമ്മത പത്രം വേണോ….” എന്ന് സംഗീത ചോദിക്കുന്നു ശരിയാണ് സമൂഹത്തിനു അവരവരുടെ പാട് നോക്കിപ്പോയാല്‍ മതി…ആണോ പെണ്ണോ ആരുമാകട്ടെ ആരു ഏതു പൊതുവഴിയില്‍വച്ച് കുഴഞ്ഞടിയാലും എന്ത് വൃത്തികെട് കാണിച്ചാലും സമൂഹം പ്രതികരിക്കില്ലയിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം നടക്കുമായിരുന്നു…സമൂഹത്തിലെ പുഴുക്കുതുകളായ ആളുകളുടെ കൈയില്‍ നിന്നും നിഷകലന്കാരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒരുപരിധി വരെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ സമൂഹമാണ്… സംഗീത പറയുന്നതുപോലെ പകുതി പെണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം പിന്നീടു എന്തോക്കെകണ്ടാലും പ്രതികരിക്കില്ല…നിങ്ങള്ക്ക് ഇനിഒന്നും നഷ്ടപ്പെടനില്ലയിരിക്കാം പക്ഷെ അതിനുകൊടിക്കെണ്ടിവരുന്ന വില അല്‍പ്പം കൂടുതലായിരിക്കും…
തസ്‌നി ബാനു കേസില്‍ ഞാനിപ്പോഴും ഉറച്ചുവിസ്വസിക്കുന്നത് ‘സദാചാര’ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്തെന്നുമാണ് . അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത് തസ്‌നി ബാനുവാന്നു…
എന്തൊക്കെയാണെങ്കിലും അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ തല്ലിയിട്ടുനടെങ്ങില്‍ അതിനുള്ള മറുപടി ആ ഓട്ടോ ഡ്രൈവര്‍ അവളുടെ കരണം തീര്‍ത്തു കൊടുക്കണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്…സ്ത്രീ സമുഹത്തോടുള്ള എല്ലാ ആദരവോടും കൂടെ…