പോ­ലി­സു­കാ­രെ ത­ട്ടി­കൊ­ണ്ടു­പോകല്‍: മു­ഖ്യ­സൂ­ത്ര­ധാ­രന്‍ പി­ടി­യില്‍
India
പോ­ലി­സു­കാ­രെ ത­ട്ടി­കൊ­ണ്ടു­പോകല്‍: മു­ഖ്യ­സൂ­ത്ര­ധാ­രന്‍ പി­ടി­യില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 10:34 am

പാറ്റ്‌­ന: ബീ­ഹാ­റി­ലെ ലാ­ഖി­സ­രാ­യ് വ­ന­മേ­ഖ­ല­യില്‍ ഏ­റ്റു­മു­ട്ട­ലി­നി­ടെ നാ­ലു പോ­ലി­സു­കാ­രെ ത­ട്ടി­കൊ­ണ്ടു പോ­വു­കയും അ­തില്‍ ­ഒ­രാ­ളെ കൊ­ല­പ്പെ­ടു­ത്തു­കയും ചെയ്ത സം­ഭ­വ­ത്തി­ന്റെ മു­ഖ്യ­സൂ­ത്ര­ധാ­രന്‍ പോ­ലി­സ് പി­ടി­യി­ലായി. ശ­നി­യാഴ്­ച രാ­വി­ലെ ലാ­ഖി­സ­രാ­യ് പ്ര­ദേ­ശ­ത്ത ന­ക്‌­സ­ലു­കള്‍­ക്ക വേ­ണ്ടി ന­ടത്തി­യ തി­ര­ച്ചി­ലിലും ഏ­റ്റു­ട്ട­ലിലും ര­ണ്ടു മു­തിര്‍­ന്ന മാ­വോ­വാ­ദി നേ­താക്ക­ളെ പോ­ലി­സ് പി­ടി­കൂ­ടി­യത്. ഇ­തില്‍ ഒ­രാള്‍ പോ­ലി­സു­കാ­രെ ത­ട്ടി­കൊ­ണ്ടു പോ­യ­ സം­ഭ­വ­ത്തി­ന്റെ മു­ഖ്യ­സൂ­ത്ര­ധാ­ര­നാ­ണെ­ന്ന് പോ­ലി­സ് അ­റി­യിച്ചു.

പ്ര­മോ­ദ് എ­ന്ന­യാ­ളാ­ണ് ബ­ന്ദി­യാക്കല്‍ സം­ഭ­വ­ത്തി­ന്റെ മു­ഖ്യ­സൂ­ത്ര­ധാ­ര­നെ­ന്നു പോ­ലി­സ് അ­റി­യിച്ചു. പി­ടി­യിലാ­യ മ­റ്റെ­യാ­ളു­ടെ പേ­രു­വി­വ­ര­ങ്ങള്‍ പുറ­ത്ത് വി­ട്ടി­ട്ടില്ല.

എ­ന്നാല്‍ ബ­ന്ദി­ക­ളാ­ക്കി­യി­രി­ക്കു­ന്ന മ­റ്റു മൂ­ന്നു പോ­ലി­സു­കാ­രെ കു­റി­ച്ച് യാ­തൊ­രു വി­വ­ര­വു­മില്ല. മാ­വോ­വാ­ദി­കള്‍ കൊ­ല­പ്പെ­ടുത്തി­യ ബീ­ഹര്‍ മി­ലിട്ട­റി പോ­ലി­സി­ലെ സ­ബ് ഇന്‍­സ്‌­പെക്ടര്‍ ലുക്ക­സ് തെ­ത­യു­ടെ മൃ­ത­ദേ­ഹം വെ­ള്ളി­യാ­ഴ്­ച ക­ണ്ടെ­ത്തി­യി­രുന്നു. അ­ഞ്ചു ദിവ­സം ബ­ന്ദി­യാ­ക്കി­യ­തി­നു­ശേ­ഷ­മാ­ണ് തെത­യെ കൊ­ല­പ്പെ­ടു­ത്തി­യ­ത്. പോ­ലി­സ് ക­സ്­റ്റ­ഡി­യി­ലു­ള്ള ത­ങ്ങ­ളു­ടെ സ­ഹ­പ്ര­വര്‍­ത്തക­രെ വി­ട്ടു­കി­ട്ടലും പ്ര­ദേ­ശ­ത്ത നി­ന്ന് സുര­ക്ഷാ സേന­യെ പിന്‍­വ­ലി­ക്കലുമാ­ണ് മാ­വോ­വാ­ദി­ക­ളു­ടെ ആ­വ­ശ്യം. സര്‍­ക്കാര്‍ ത­ങ്ങ­ളു­ടെ ആ­വശ്യം അം­ഗീ­ക­രി­ച്ചി­ല്ലെ­ങ്കില്‍ ബാ­ക്കി­യുള്ള പോ­ലി­സു­കാ­രു­ടെ വി­ധിയും ഇ­തു­ത­ന്നെ­യാ­യി­രി­ക്കു­മെ­ന്നും മാ­വോ­വാ­ദി­കള്‍ അ­റി­യി­ച്ചി­ട്ടുണ്ട്. പോ­ലി­സു­കാ­രെ വ­ധി­ക്കാ­തി­രി­ക്കാ­നു­ള്ള മൂന്നാം സ­മ­യ­പ­രി­ധി ഇന്ന­ലെ രാ­വി­ലെ 10ന് അ­വ­സാ­നി­ച്ചി­രുന്നു.

അ­തേ­സമ­യം, സ്ഥി­തി­ഗ­തി­കള്‍ വി­ലി­യി­രു­ത്തു­ന്ന­തി­ന് മു­ഖ്യ­മന്ത്രി നി­തീ­ഷ് കു­മാര്‍ ശ­നി­യാഴ്­ച നാ­ലു­മ­ണി­ക്ക് അ­ടിയ­ന്ത­ര സര്‍­വ്വക­ക്ഷി യോ­ഗം വി­ളി­ച്ചി­ട്ടുണ്ട്. എ­ന്നാല്‍ സര്‍­ക്കാര്‍ അ­ലം­ഭാ­വം കാ­ണി­ക്കു­ന്നു­വെ­ന്നാ­ണ് പോ­ലി­സു­കാ­രു­ടെ കു­ടും­ബാം­ഗ­ങ്ങ­ളു­ടെ പ­രാതി. ഇ­തുവ­രെ കു­ടും­ബാം­ഗങ്ങ­ളെ സ­മാ­ശ്വ­സി­പ്പി­ക്കാന്‍ നി­തീഷ്‌കു­മാര്‍ വ­ന്നി­ല്ലെന്ന­തും ആ­രോ­പ­ണ വി­ധേ­യ­മാ­യി. ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്­ച­യാ­ണ് മാ­വോ­വാ­ദി­കളും സു­ര­ക്ഷാ­സേ­നയും ത­മ്മില്‍ ഏ­റ്റു­മു­ട്ടല്‍ ന­ടന്നത്. എ­ന്നാല്‍ നാ­ലു പോ­ലി­സു­കാ­രെ ത­ട്ടി­യെ­ടു­ത്ത മാ­വോ­വാ­ദി­കള്‍ ഏ­റ്റു­മു­ട്ടല്‍ അ­വ­സാ­നി­പ്പി­ക്കു­ക­യാ­യി­രുന്നു. എ­റ്റു­മു­ട്ട­ലില്‍ ഏ­ഴു പോ­ലി­സു­കാര്‍ കൊല്ല­പ്പെ­ട്ടി­രു­ന്നു. 11 പേര്‍­ക്കു പ­രി­ക്കേല്‍­ക്കു­കയും ചെ­യ്തു.