ന്യൂക്ക്: തങ്ങൾക്ക് അമേരിക്കക്കാരാകാൻ താത്പര്യമില്ലെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഗ്രീൻലാൻഡുകാരാണെന്നും ഗ്രീൻലാൻഡിന്റെ രാഷ്ട്രീയ പാർട്ടികൾ.
രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ അമേരിക്കയുടെ കീഴിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കക്കാരോ ഡാനിഷുകാരോ ആകാൻ ആഗ്രഹമില്ലെന്നും തങ്ങൾക്ക് ഗ്രീൻലാൻഡുകാരാകണമെന്നും അവർ പറഞ്ഞു.
ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡ് തങ്ങൾ സ്വന്തമാക്കുമെന്നും അല്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
റഷ്യയോ ചൈനയോ ഗ്രീൻലാൻഡിന് മേൽ സ്വാധീനം ചെലുത്തുന്നത് തടയാനാണ് യു.എസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഗ്രീൻലാൻഡിലെ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്.
‘ഞങ്ങൾക്ക് അമേരിക്കക്കാരാകാൻ ആഗ്രഹമില്ല, ഡാനിഷുകാരാകാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് ഗ്രീൻലാൻഡുകാരാകണം. ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് ഗ്രീൻലാൻഡുകാരാണ്,’ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞു.