തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബി.ജെ.പിയെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ.
കൈക്കൂലി എന്നല്ല ഹസ്തവേതന ദക്ഷിണ എന്നാണ് ആര്‍ഷ ഫാരതത്തിലും ഹിന്ദുസ്ഥാനിലും പറയേണ്ടത് എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്.
വാജ്പേയി ഭരണകാലത്ത് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിപ്പിക്കാന്‍ കോടികളായിരുന്നു കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കൈപ്പറ്റിയിരുന്നതെന്നും അന്നത്തെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ പ്രധാന കാരണവും ഈ കോഴപ്പണം വീതം വെക്കുന്നതിന്റെ പിന്നിലെ തര്‍ക്കമായിരുന്നെന്നും ബല്‍റാം നേരത്തെ വ്യക്തമാക്കിയിരുന്നു.
നരേന്ദ്ര മോദി ഭരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിപ്പിക്കുന്നതിനായും മറ്റും വീണ്ടും ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങുന്നു. അത് കുഴല്‍പ്പണമായി പലയിടത്തേക്ക് കടത്തുന്നു. പണം തികയാതെ വരുമ്പോള്‍ സ്വന്തമായി കള്ള നോട്ടടിയും ഉണ്ടല്ലോയെന്നും ബല്‍റാം ചോദിച്ചിരുന്നു.
ബി.ജെ.പി നേതാക്കളുടെ അഴിമതി, കള്ളപ്പണം, കുഴല്‍പ്പണം, കള്ളനോട്ടടി എന്നിങ്ങനെയുള്ള രാജ്യദ്രോഹ പ്രവൃത്തികളെക്കുറിച്ച് എന്‍.ഐ.എ. അന്വേഷിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബി.ജെ.പി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസില്‍ നിന്നാണ് ചോര്‍ന്നത്.
സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.
വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു
ഷാജിയുടെ പരാതിയില്ലാത്ത എം.ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ രമേശ് മുഖേന കാശ് നല്‍കിയെന്നായിരുന്നു പരാമര്‍ശം. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിക്കുയായിരുന്നു. പാലക്കാട് ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, കമ്മിഷന്‍ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആര്‍. എസ് വിനോദിന് വിവരങ്ങള്‍ കിട്ടിയതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
അതേസമയം റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് ആര്‍.എസ്.എസ് നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്.
വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.