ഈ റെക്കോഡില്‍ ഇരുവരും എതിരാളികളാകും; സച്ചിന്‍ കയ്യടക്കിയ നേട്ടത്തിലേക്ക് രണ്ടാമതെത്താന്‍ മത്സരം
Sports News
ഈ റെക്കോഡില്‍ ഇരുവരും എതിരാളികളാകും; സച്ചിന്‍ കയ്യടക്കിയ നേട്ടത്തിലേക്ക് രണ്ടാമതെത്താന്‍ മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th October 2025, 9:04 am

എത്രയും വേഗം ഞായറാഴ്ചയാകണേ… ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥനയാണിത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത് ഒക്ടോബര്‍ 19 ഞായറാഴ്ചയാണ്.

മൂന്ന് ഏകദിനവും അഞ്ച് ടി-20യും അടങ്ങിയ പരമ്പരകള്‍ക്കായാണ് ഇന്ത്യ കങ്കാരുക്കളുടെ മണ്ണിലെത്തിയിരിക്കുന്നത്. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം നടക്കുക.

 

നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും കളിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരെ 2,500 ഏകദിന റണ്‍സ് എന്ന വ്യക്തഗത റെക്കോഡ് കൂടി ലക്ഷ്യമിട്ടാണ് ഇരുവരും കളത്തിലിറങ്ങുന്നത്. നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരെ 2,500 റണ്‍സ് മാര്‍ക് പിന്നിട്ട താരം.

48 ഇന്നിങ്‌സില്‍ നിന്നും 54.5 ശരാശരിയില്‍ 2,451 റണ്‍സ് നേടിയ വിരാട് കോഹ്‌ലിക്ക് 49 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ റെക്കോഡിലെത്താം. അതേസമയം, 93 റണ്‍സാണ് ഈ നേട്ടത്തിനായി രോഹിത് ശര്‍മയ്ക്ക് ആവശ്യമുള്ളത്. 46 ഇന്നിങ്‌സില്‍ നിന്നും 57.3 ശരാശരിയില്‍ 2,407 റണ്‍സാണ് നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി വിന്നിങ് ക്യാപ്റ്റന്റെ പേരിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – ശരാശരി – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 70 – 44.6 – 3,077

വിരാട് കോഹ്‌ലി – 48 – 54.5 – 2,451

രോഹിത് ശര്‍മ – 46 – 57.3 – 2,407

എം.എസ്. ധോണി – 48 – 44.9 – 1,660

ശിഖര്‍ ധവാന്‍ – 29 – 45.2 – 1,265

ഓസീസിനെതിരെ കളിച്ച 48 ഇന്നിങ്‌സില്‍ വിരാട് 13 തവണയും 46 ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത് പത്ത് തവണയും ടീമിന്റെ ടോപ്പ് സ്‌കോററായിട്ടുണ്ട്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം – ഏകദിന പരമ്പര

ആദ്യ ഏകദിനം – ഒക്ടോബര്‍ 19, ഞായര്‍ – ഒപ്റ്റസ് സ്റ്റേഡിയം പെര്‍ത്

രണ്ടാം ഏകദിനം – ഒക്ടോബര്‍ 23, വ്യാഴം – അഡ്ലെയ്ഡ് ഓവല്‍

അവസാന ഏകദിനം – ഒക്ടോബര്‍ 25, ശനി – സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

കാമറൂണ്‍ ഗ്രീന്‍, മാറ്റ് റെന്‍ഷോ, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ ഓവന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡ്വാര്‍ഷിയസ്, ജോഷ് ഹെയ്‌സല്‍വുഡ്, മാത്യു കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്.

 

Content Highlight: Virat Kohli and Rohit Sharma set to complete 2500 ODI runs against Australia