| Thursday, 5th June 2025, 11:52 am

അണ്‍പ്രഡിക്റ്റബിള്‍ ആക്ടേഴ്‌സാണ് ആ രണ്ട് മലയാള നടന്മാരും: വിനയ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് വിനയ പ്രസാദ്. ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ചിത്രത്തില്‍ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് അവര്‍ എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായി വിനയ പസാദ് മാറി.

മണിച്ചിത്രത്താഴിന് മുമ്പ് പെരുന്തച്ചന്‍, മൂക്കില്ല രാജ്യത്ത് എന്നീ മലയാള സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും വിനയയുടെ കൂടെ അഭിനയിച്ചിട്ടുള്ള നടനാണ് തിലകന്‍. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍മാരായ തിലകനെ കുറിച്ചും നെടുമുടിവേണുവിനെ കുറിച്ചും സംസാരിക്കുകയാണ് അവര്‍.

കഥാപാത്രങ്ങളിലേക്ക് പൂര്‍ണമായും ഇറങ്ങിച്ചെല്ലുന്ന നടന്മാരാണ് ഇരുവരുമെന്ന് വിനയ പ്രസാദ് പറയുന്നു. വളരെ കോണ്‍സന്‍ട്രേഷനുള്ള ഒരോ ഡീറ്റേയിലിങും നോക്കുന്ന അതിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് രണ്ടുപേരുമെന്നും അവര്‍ പറഞ്ഞു. തിരക്കഥ ഇല്ലാതെ പോലും ആ കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്ന് ഒരു ഇമേജിനേഷന്‍ അവര്‍ക്കുണ്ടെന്നും അവരുടേതായ ഒരു വലിയ ക്യാന്‍വാസിലാണ് ഇരുവരും പെര്‍ഫോം ചെയ്യുന്നതെന്നും വിനയ പ്രസാദ് പറയുന്നു.

തിലകനും നെടുമുടിവേണുവും അണ്‍ പ്രഡിക്റ്റബിളായിട്ടുള്ള അഭിനേതാക്കളാണെന്നും റിഹേഴ്‌സലില്‍ ചെയ്തത് പോലെ ഒന്നും അല്ല അവര്‍ സ്‌ക്രീനില്‍ പെര്‍ഫോം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസില്‍ സംസാരിക്കുകയായിരുന്നു വിനയ പ്രസാദ്.

‘രണ്ട് പേര്‍ക്കും മാക്‌സിമം കോണ്‍സന്‍ട്രേഷനുണ്ട്. പിന്നെ അവര്‍ക്ക് കൊടുത്ത ക്യാരക്ടേഴ്‌സിന്റെ ഉള്ളിലേക്ക് ഇറങ്ങും. ഓരോ ചെറിയ ഡീറ്റേയ്‌ലിങ്ങിലേക്ക് പോലും അവര്‍ ഇറങ്ങും. അതിനെ കുറിച്ച് ചിന്തിക്കും. സ്‌ക്രീന്‍ പ്ലേ അല്ലാതെ പോലും ഈ കഥാപാത്രങ്ങള്‍ ഇങ്ങനെ ആവാം എന്നുള്ള ഒരു ഇമാജിനേഷനിലേക്ക് പോകും.

അവര്‍ക്ക് അവരുടെതായ ഒരു വലിയ ക്യാന്‍വാസുണ്ട്, പെര്‍ഫോം ചെയ്യാനായിട്ട്. അതില്‍ ഏതിലേക്കാണ് അവര്‍ എത്തുന്നത്, അത് അവര്‍ ചൂസ് ചെയ്യുന്ന വഴിയാണ്. അത്രയും വലിയ ക്യാന്‍വസുണ്ട് രണ്ട് പേര്‍ക്കും. അവര്‍ക്ക് ഒരു ലിമിറ്റേഷനുമില്ല. അവര്‍ അണ്‍പ്രഡിക്റ്റബിള്‍ അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് പെര്‍ഫോര്‍മേഴ്‌സാണ്. പിന്നെ റിഹേഴ്‌സലില്‍ ചെയ്തപോലെ ഒന്നും അല്ല ടേക്കില്‍ ചെയ്യുന്നത്,’ വിനയ പ്രസാദ് പറയുന്നു.

Content highlight: Vinaya prasad talks about Thilakan and Nedumudi venu

We use cookies to give you the best possible experience. Learn more