| Thursday, 16th July 2026, 9:46 pm

സൗദി അറേബ്യക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് അനുമതി

ആദർശ് എം.കെ.

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് അത്യാധുനിക കൃത്യതയാര്‍ന്ന ആയുധങ്ങളും (precision-guided munitions) അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്നതിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി.

ഏകദേശം 1.96 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് ഈ വലിയ ആയുധ ഇടപാടെന്ന് യു.എസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

10,000 വീതം അഡ്വാന്‍സ്ഡ് പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റം (APKWS-II) എയര്‍-ടു-എയര്‍ ഗൈഡന്‍സ് സെക്ഷനുകളും, 10,000 എയര്‍-ടു-ഗ്രൗണ്ട് ഗൈഡന്‍സ് സെക്ഷനുകളും നല്‍കാനാണ് സൗദി അറേബ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

എല്‍.എ.യു-131 (LAU-131 A/A) ലോഞ്ചറുകള്‍, എം.കെ-152 (ങസ152) അതീവ പ്രഹരശേഷിയുള്ള യുദ്ധമുനകള്‍, എം.കെ-66 (MK66) റോക്കറ്റ് മോട്ടോറുകള്‍, പ്രോക്‌സിമിറ്റി ഫ്യൂസുകള്‍, പരിശീലനത്തിനുള്ള യുദ്ധമുനകള്‍ എന്നിവയും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ആയുധങ്ങള്‍ കൂടാതെ, സൈനികര്‍ക്കുള്ള പരിശീലനം, സാങ്കേതിക രേഖകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, റിപ്പയര്‍ ഉപകരണങ്ങള്‍, ലോജിസ്റ്റിക്‌സ് പിന്തുണ എന്നിവയും അമേരിക്ക വാഗ്ദാനം ചെയ്യുന്നു.

ബ്രിട്ടീഷ് പ്രതിരോധ കമ്പനിയായ ബി.എ.ഇ (BAE) സിസ്റ്റംസ് ആയിരിക്കും ഈ പദ്ധതിയുടെ പ്രധാന കരാറുകാര്‍.

സൗദി അറേബ്യയുടെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഈ ഇടപാട് സഹായിക്കുമെന്ന് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വളരെ അടിയന്തര പ്രാധാന്യമുള്ള ഒന്നായാണ് ഈ ആയുധ വിനിമയത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നത്

Content Highlight: US approves $1.96 billion arms sale to Saudi Arabia.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more