| Saturday, 6th December 2025, 12:25 pm

ഫാസിസത്തിന്റെ വിത്തേകിയ ബാബരി ധ്വംസനം; കെ.ടി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു

കെ.ടി. കുഞ്ഞിക്കണ്ണന്‍

ബാബരി മസ്ജിദ് തകർത്തത് ആർ.എസ്. എസ് കർസേവകർ | മസ്ജിദ് പൊളിക്കാൻ വന്ന കർസേവകരെ തടയാത്ത കോൺഗ്രസ് സർക്കാർ

ഇന്ന് 2025 ഡിസംബര്‍ 6. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഓര്‍മ്മദിനം. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്ഥിതി ചെയ്തിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ പൊളിച്ചുമാറ്റിയിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ മതേതരത്വ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ഏടുകളിലൊന്നാണ് 1992 ഡിസംബര്‍ 6. രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനും തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്കും കാരണമായ ഈ സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും സൃഷ്ടിച്ചത് വലിയ പ്രത്യാഘാതങ്ങളായിരുന്നു. ഇന്ത്യയുടെ മതതേര മനസിനുണ്ടായ ആ മുറിവ് ഇന്നും മായാതെ അവശേഷിക്കുന്നു.

Content Highlight : Talk of K.T Kunjikannan Demolition of Babari Masjid

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍