| Friday, 26th June 2026, 6:47 pm

ധവാന്‍ വാഴുന്ന ചരിത്രത്തില്‍ മൂന്നാമനായി അയ്യരിന്റെ വരവ്; രോഹിത്തിനെയും വെട്ടി ക്യാപ്റ്റന്റെ എന്‍ട്രിയില്‍ തകര്‍പ്പന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 മത്സരമാണിത്.

മത്സരത്തില്‍ കളിത്തിലിറങ്ങിയതിനോടൊപ്പം ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ നായകനായി അരങ്ങേറുന്ന ഏറ്റവും പ്രായും കൂടിയ മൂന്നാമത്തെ താരമാകാനാണ് അയ്യര്‍ക്ക് സാധിച്ചത്. ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം ചെന്ന താരം.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ നായകനായി അരങ്ങേറുന്ന ഏറ്റവും പ്രായും കൂടിയ താരം

ശിഖര്‍ ധവാന്‍ – 35 വയസും 132 ദിവസവും

സൂര്യകുമാര്‍ യാദവ് – 33 വയസും 70 ദിവസവും

ശ്രേയ്‌സ് അയ്യര്‍ – 31 വയസും 202 ദിവസവും

രോഹിത് ശര്‍മ – 30 വയസും 234 ദിവസവും

കെ.എല്‍. രാഹുല്‍ – 30 വയസും 143 ദിവസവും

നിലവില്‍ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തേടെ കാത്തിരുന്ന ഇന്ത്യന്‍ ഇലവനില്‍ വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണര്‍മാരായി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇറങ്ങുക.

വൈഭവ് സ്‌ക്വാഡില്‍ ഇടം നേടിയത് മുതല്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ജോഡികളായി കളത്തിലിറങ്ങുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ്.

ലോകകപ്പിന് ശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 പരമ്പരയില്‍ ഇരുവരും വമ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വൈഭവ് സ്‌ക്വാഡിലുള്ളതിനാല്‍ ഇടം കയ്യന്‍ അഭിഷേകിന് സ്വാഭാവിക സമ്മര്‍ദം ഉണ്ടാകും. സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മത്സരത്തില്‍ സഞ്ജുവും തകര്‍ത്തടിക്കേണ്ടി വരും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

അയര്‍ലന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം ടെക്ടര്‍, റോസ് അഡയര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ബെന്‍ കാലിറ്റ്‌സ്, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജയ് മൂന്ദ്ര, മാറ്റ് ഹോളാര്‍ഡ്

Content Highlight: Shreyas Iyer In Record Achievement At His First T-20 Debut As Captain

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more