തിരുവനന്തപുരം: പുനർജനി പദ്ധതി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിദേശയാത്രയിൽ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി വിജിലൻസ്.
വി.ഡി സതീശൻ അനുമതി മാനദണ്ഡങ്ങൾ ലംഘിച്ചാണ് യാത്ര നടത്തിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ചരിത്ര പ്രാധാന്യമുള്ള സ്ഥലം സന്ദർശിക്കാനാണ് കേന്ദ്രം അനുമതി നൽകിയതെന്നും എന്നാൽ ഈ യാത്ര വിദേശ പണപ്പിരിവിന് വേണ്ടിയുള്ള യാത്രയാക്കി മാറ്റുകയിരുന്നെന്ന് വിജിലൻസ് കണ്ടെത്തി.
പിരിച്ച പണം വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെങ്കിലും പണപ്പിരിവ് നടത്തിയതിന് അദ്ദേഹത്തിന് കൃത്യമായ പങ്കുണ്ടെന്ന് വിജിലൻസ് പറയുന്നു.
ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് വിദേശ നാണയ വിനിമയ ചട്ടത്തിൽ കൂടുതൽ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സി.ബി.ഐ അന്വേഷണമാകാമെന്ന ശുപാർശ വിജിലൻസ് നൽകിയത്.
Content Highlight: Satheesan turned the trip into a fundraising event; Vigilance