കൊച്ചി: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.
ശബരിമല തന്ത്രിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം അനുവദിച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘം ( എസ്.ഐ.ടി) ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കണ്ഠരര് രാജീവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി ജാമ്യം റദ്ധാക്കിയിട്ടില്ല. വിശദമായ വാദം കേട്ടശേഷം ജാമ്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കും.
ശബരിമല സ്വർണ കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ. പത്മകുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ തന്ത്രിക്ക് വിചാരണ കോടതി ജാമ്യം നൽകുകയായിരുന്നു.
തന്ത്രിക് ജാമ്യം ലഭിച്ചതുമുതൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനും എസ്.ഐ.ടിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Content Highlight: sabarimala gold robbery: High Court quashes trial court order stating lack of evidence against Thantri