പോറ്റിയെ കേറ്റിയെ എന്നല്ലേ പറഞ്ഞത്, ആദ്യം കേറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ പോലെ അതിപ്രാധാന്യമുള്ള സുരക്ഷിതത്വം ഇന്ത്യയിൽ ലഭ്യമാകുന്ന രാഷ്ട്രീയ നേതാവിന്റെ അടുത്തേക്ക് എങ്ങനെയാണ് ഇവരെത്തിപ്പെട്ടതെന്നും അതിൽ അവരുടെ പങ്കെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘താൻ അതിൽ പങ്കുള്ള ആളല്ലെന്നും തന്നെ വിളിച്ചിട്ട് പോയതെന്നും അടൂർ പറഞ്ഞിരുന്നു. അങ്ങനെ വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് ഇവരെല്ലാം ഒന്നിച്ച് എത്തിപ്പെട്ടത്. ഇതിനല്ലേ മറുപടി പറയേണ്ടത്,’ പിണറായി വിജയൻ പറഞ്ഞു.