| Monday, 27th September 2010, 12:24 pm

ബാണാസുര സാഗരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

Indide Wayanad /എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്

മണ്ണ­പ്പം ചു­ട്ടു­ക­ളി­ച്ച ഏ­തെ­ങ്കിലും സാ­യി­പ്പി­ന് തോന്നി­യ ഐഡി­യ ആ­യി­രിക്കു­മോ മണ്ണ് ഡാം അഥവാ എര്‍­ത്ത് ഡാം എ­ന്ന സ­ങ്കല്‍പ്പം. പ­ണ്ട് മ­ഴ­ക്കാല­ത്ത് വീ­ടി­ന്റെ തൊ­ടി­യില്‍ മ­ഴ­വെള്ള­ത്തെ ത­ട­ഞ്ഞു­നിര്‍­ത്താന്‍ മ­ണ്ണ് കൊ­ണ്ട് തട­യ­ണ ഉ­ണ്ടാ­ക്കി­യ­ി­ട്ടുണ്ട്. പ­ക്ഷേ നല്ല ഓ­രുമ­ഴ­യ്­ക്ക് അ­ത് ത­വിടു­പൊ­ടി­യാ­യി­ട്ടു­മുണ്ട്. പ­റ­ഞ്ഞു­വ­രുന്ന­ത് എ­ന്തി­നെ­ക്കു­റി­ച്ചാ­ണെ­ന്നല്ലേ. പ­റ­യാം. ഏ­ഷ്യ­യി­ലെ ഏ­റ്റവും വലി­യ ര­ണ്ടാമ­ത്തെ എര്‍­ത്ത് ഡാ­മി­നെ­ക്കു­റി­ച്ച്. വ­യ­നാ­ട്ടി­ലെ ബാ­ണാസു­ര സാ­ഗര്‍ അ­ണ­ക്കെ­ട്ടി­നെ­ക്കു­റി­ച്ച്…

ഒ­രു വൈ­കു­ന്നേ­ര­മാ­യി­രു­ന്നു ബാ­ണാ­സു­ര­നെ­ക്കാ­ണാന്‍ വ­യ­നാ­ട്ടി­ലെ പ­ടി­ഞ്ഞാ­റ­ത്ത­റ­യില്‍ നി­ന്ന് വാഹ­നം ക­യ­റി­യത്. ഡാ­മി­ന്റെ താ­ഴെ ഇറ­ങ്ങി ഡാ­മി­ന് മു­ക­ളി­ലേ­ക്ക് വ­ലി­ഞ്ഞു ക­യ­റു­മ്പോള്‍ ചു­റ്റിലും മ­സിലും പെ­രു­പ്പി­ച്ചു­നില്‍­ക്കു­ന്ന കൂ­റ്റന്‍ മ­ല­കള്‍.


ആ മ­ല­യു­ടെ അ­പ്പു­റ­ത്തു­നി­ന്ന് വൈ­കു­ന്നേര­ത്തെ ചാ­റ്റല്‍ വെ­യില്‍ ചു­ക­പ്പു­നാ­ട­കള്‍ പോ­ലെ ആ­കാ­ശ ചി­ത്ര­ങ്ങള്‍ വ­ര­യ്­ക്കുന്നു. ഓരോ നി­മി­ഷവും ആ ചി­ത്ര­ത്തി­ന്റെ നി­റ­ങ്ങള്‍­ക്ക് ഭാ­വ­പ്പ­കര്‍­ച്ച­കള്‍… നീ­ണ്ടു­നി­വര്‍­ന്നു കി­ട­ക്കു­ന്ന മ­ല­ക­ളു­ടെ വ­ലി­പ്പവും നീ­ളവും ഡാ­മി­ലേ­ക്കു­ള്ള കയ­റ്റം ക­യ­റു­ന്ന­തി­ന­നു­സ­രി­ച്ച് കൂ­ടി­വ­ന്നു.

കു­റ­ച്ചു­നേര­ത്തെ കി­ത­പ്പി­ന് ശേ­ഷം ബാ­ണാ­സുര­ന്റെ തോ­ളി­ലെത്തി. ഇ­വി­ടു­ത്തെ കാ­ഴ്­ച്ച­കള്‍ 360 ഡി­ഗ്രി­യി­ലാണ്. ഒ­രു ഫിഷ്ഐ ലെന്‍­സിനും പ­കര്‍­ത്താന്‍ ക­ഴി­യാത്ത­ത്ര വൈ­ഡായ കാ­ഴ്­ച്ച­കള്‍… കു­ന്നി­റ­ങ്ങി­വ­രു­ന്ന മ­ഞ്ഞ് പാ­ളി­കള്‍… നി­റ­ഞ്ഞു­തു­ളു­മ്പു­ന്ന ബാ­ണാസു­ര സാ­ഗരം. അ­ത് ത­ഴു­കി­വ­രു­ന്ന ത­ണു­ത്ത കാ­റ്റ്….


കാ­റ്റി­ന് വേ­ഗം കൂ­ടു­മ്പോള്‍ ഈ സാ­ഗ­ര­ത്തി­ലെ തി­ര­മാ­ല­കള്‍­ക്കും ശ­ക്തി­കൂ­ടും. ആ തി­ര­മാ­ല­കള്‍ ഇ­വി­ടു­ത്തെ ചെ­റു കല്ലു­ക­ളില്‍ ത­ല­തല്ലി­പ്പൊ­ളി­ക്കും­.  ഈ അ­ന­ന്തമാ­യ കാ­ഴ്­ച്ച­യി­ലേ­ക്ക് മ­നസ്സും ശ­രീ­രവും തുറ­ന്ന് വ­ച്ച് ര­ണ്ട് ക­മി­താ­ക്കള്‍ ഡാ­മി­നു­മു­ക­ളി­ലെ കല്‍­ഭി­ത്തി­യില്‍ വ­ലി­ഞ്ഞു­ക­യ­റി­യി­രു­പ്പു­ണ്ട്.


കുറ­ച്ച് പ­യ്യന്‍­മാര്‍ വേ­റൊ­രിട­ത്ത് കൂ­ടി നി­ല്‍­ക്കു­ന്നു. ഏതോ കോളേ­ജില്‍ നിന്നും ടൂ­റി­ന് വ­ന്ന­വ­രാ­ണവര്‍. കാ­ഴ്­ച്ച­ക­ളില്‍ മ­തി­മറ­ന്ന് അ­വര്‍  പാ­ട്ടു­കള്‍ പാ­ടു­ന്നു… കൂ­കി­വി­ളി­ക്കുന്നു. പൊ­ട്ടി­ച്ചി­രി­ക്കു­ന്നു… ഇ­വി­ടെ വ­ന്നാല്‍ ഈ കാ­ഴ്­ച്ച­കള്‍ ക­ണ്ട് ആര്‍ക്കും അങ്ങ­നെ ചെ­യ്യാന്‍ തോ­ന്നി­പ്പോ­കും. ഒ­ന്നുറ­ക്കെ കൂ­കാന്‍ തോന്നി­യ എ­ന്നെ ഉ­ള്ളി­ലെ സ­ദാചാര പോ­ലീ­സു­കാ­രന്‍ വി­ലക്കി. ഞാന്‍ കൂ­കല്‍ അ­ട­ക്കി­പ്പി­ടി­ച്ച് മു­ന്നോ­ട്ട് ന­ടന്നു.


മ­ല­മ­ട­ക്കു­കള്‍ ക­ട­ന്നു­വ­രു­ന്ന ഇ­വി­ടു­ത്തെ കാ­റ്റി­ന് ചൂ­ളം വി­ളി­യു­ടെ ശ­ബ്ദ­മാണ്. വൈ­കു­ന്നേര­ത്തെ ഇ­ളം വെ­യി­ല്‍ മ­ങ്ങി­വ­രു­ന്നതി­നൊ­പ്പം ഇ­രു­ണ്ട നീ­ല നി­റം ബാ­ണ­സു­ര­സാ­ഗര­ത്തെ പൊ­തി­ഞ്ഞു­തു­ട­ങ്ങി­യി­രു­ന്നു. ഈ ഡാ­മി­ന്റെ ഒ­ര­റ്റ­ത്തു­നി­ന്ന് മ­റ്റൊ­ര­റ്റ­ത്തേ­ക്കു­ള്ള നട­ത്തം കാ­ഴ്­ച്ച­യു­ടെ പു­തി­യ സാ­ഗ­ര­ങ്ങ­ളാ­ണ് സ­മ്മാ­നി­ക്കു­ക.


ഈ ഡാ­മി­ന്റെ റിസര്‍­വോ­യ­റില്‍ 28 ചെ­റു ദ്വീ­പു­ക­ളുണ്ട്. അ­തിനെ­യൊ­ക്കെ വ­ലം­വ­ച്ചു­കാ­ണാന്‍ ഇ­വി­ടെ ഫോ­റ­സ്­റ്റ് ഡി­പാര്‍­ട്‌­മെന്റി­ന്റെ സ്­പീ­ഡ് ബോ­ട്ടു­ക­ളു­­ണ്ട്. ബോ­ട്ട് ലാന്റില്‍ എത്തി­യ­പ്പോള്‍ അവി­ട ര­ണ്ട് സ്­പീ­ഡ് ബോ­ട്ടു­കള്‍ കാ­ഴ്­ച്ച­കാ­രെയും കാ­ത്ത് നില്‍­ക്കു­­ന്നു. അ­തില്‍ ഒ­ന്നില്‍­ക്കയറി ഈ ബാ­ണാ­സു­ര­സാ­ഗ­ര­ത്തി­ലൂ­ടെ പ­റ­ന്നു­ന­ട­ന്നു.


ഹ­രം പി­ടി­പ്പി­ക്കു­ന്ന ഒ­ന്നാ­ണ് ഇ­വി­ടു­ത്തെ സ്­പീ­ഡ് ബോ­ട്ടി­ലെ യാത്ര. ഓ­ള­പ്പ­ര­പ്പുക­ളെ കീ­റി­മു­റി­ച്ച് മ­ല­കള്‍ വ­ലം വ­ച്ച് അ­വ­സാ­നം ത­ളര്‍­ന്ന കു­തി­ര­യെ­പ്പോ­ലെ ബോ­ട്ട് ലാന്റില്‍ എ­ത്തി­യ­പ്പോള്‍ ഒ­രി­ക്കലും മ­റ­ക്കാ­നാ­വാ­ത്ത അ­നു­ഭ­വ­മാ­യി അ­ത് മാറി. ഇ­രു­ട്ടുവീ­ണ ഡാ­മി­ന് മു­ക­ളി­ലൂ­ടെ ന­ട­ക്കു­മ്പോള്‍ ദൂ­രെ മ­ല­മു­ക­ളില്‍ നി­ന്ന് ഇ­റ­ങ്ങി­വ­ന്ന മ­ഞ്ഞ് മ­ലക­ളെ മു­ഴു­വന്‍ മ­റ­ച്ചി­രി­ക്കു­ന്നു… എ­ന്നാല്‍ അ­പ്പോഴും മ­ന­സ്സില്‍ ഒ­പ്പി­യെ­ടു­ത്ത ബാ­ണാ­സുര­ന്റെ കാ­ഴ്­ച്ച­ക­ള്‍ മാ­യ­തെ­തന്നെ കി­ട­ന്നു.

മഞ്ഞും തണുപ്പും അനുഭവിച്ച് സഞ്ചാരികള്‍ക്ക് ഇവിടെ  തങ്ങാന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുണ്ട്.  ഫോണ്‍: 04936 273449.

ബാണാസുര സാഗറില്‍ എത്താന്‍- വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരം

( ലേഖകന്‍റെ ഇ-മെയില്‍ വിലാസം akvarun@gmail.com )

We use cookies to give you the best possible experience. Learn more