| Monday, 28th April 2025, 11:10 pm

സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നിത്തുടങ്ങിയത് ആ ചിത്രം മുതല്‍; എനിക്കുണ്ടായത് ഒരു ബോധോദയമായിരുന്നു: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ഒന്നോ രണ്ടോ സീനുകളില്‍ വന്നുപോകുന്ന നടനായി കരിയര്‍ ആരംഭിച്ച നീരജ് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നീരജ് ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

കരിയറിന്റെ തുടക്കകാലത്തെ സിനിമാ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്. തുടക്കകാലത്തുണ്ടായിരുന്ന സിനിമകളൊന്നും തന്റെ ചോയ്സ് ആയിരുന്നില്ലെന്ന് നീരജ് മാധവ് പറയുന്നു. സപ്തമ.ശ്രീ. തസ്‌കരാ എന്ന സിനിമ വരെയുള്ള വേഷങ്ങളെല്ലാം തന്റെയടുത്തേക്ക് വന്നുപെട്ടതാണെന്നും വന്നതില്‍ നിന്നുള്ള തെരഞ്ഞെടുപ്പായിരുന്നു ചെയ്ത കഥാപാത്രങ്ങളൊക്കെയുമെന്നും നീരജ് പറഞ്ഞു.

ഊഴം എന്ന ചിത്രം മുതലാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ തുടങ്ങുന്നതെന്നും എന്നാല്‍ മെക്സിക്കന്‍ അപാരത തനിക്ക് തന്നെ ഒരു ബോധോദയമായിരുന്നുവെന്നും സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന് തോന്നിത്തുടങ്ങിയത് ആ ചിത്രം മുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തുടക്കകാലത്തുണ്ടായിരുന്ന സിനിമകളൊന്നും എന്റെ ചോയ്സ് ആയിരുന്നില്ല. സപ്തമശ്രീ (സപ്തമ.ശ്രീ. തസ്‌കരാ) വരെയുള്ള വേഷങ്ങളെല്ലാം എന്റെയടുത്തേക്ക് വന്നുപെട്ടതാണ്. വന്നതില്‍ നിന്നുള്ള തെരഞ്ഞെടുപ്പായിരുന്നു ചെയ്ത കഥാപാത്രങ്ങളൊക്കെയും. പക്ഷേ ഒന്നും എന്റെ മാത്രം തീരുമാനങ്ങളായിരുന്നില്ല. കാരണം ചോയ്സുകള്‍ വളരെ കുറവായിരുന്നു.

സപ്തമശ്രീയ്ക്ക് ശേഷമാണ് എന്റെ ചോയ്സിനൊത്ത് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുറച്ചെങ്കിലും ശ്രമിച്ചു തുടങ്ങിയത്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറഞ്ഞതും ചെയ്യുന്ന കഥാപാത്രങ്ങളില്‍ മാറ്റം വന്നതും ബോധപൂര്‍വം തന്നെയാണ്.

ഊഴത്തിലാണ് അതിന്റെ തുടക്കം. പക്ഷേ, മെക്സിക്കന്‍ അപാരത എനിക്ക് തന്നെ ഒരു ബോധോദയമായിരുന്നു. സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന് തോന്നിത്തുടങ്ങിയത് ആ ചിത്രം മുതലാണ്,’ നീരജ് മാധവ് പറയുന്നു.

Content Highlight: Neeraj Madhav Talks About His Film Choice

We use cookies to give you the best possible experience. Learn more