വീണ്ടും വീണ്ടും സ്റ്റാര്‍ക്ക് മാജിക്; ത്രീ ലയണ്‍സിന്‍ വലിഞ്ഞു മുറുക്കി, തകര്‍പ്പന്‍ നേട്ടവും!
Sports News
വീണ്ടും വീണ്ടും സ്റ്റാര്‍ക്ക് മാജിക്; ത്രീ ലയണ്‍സിന്‍ വലിഞ്ഞു മുറുക്കി, തകര്‍പ്പന്‍ നേട്ടവും!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st November 2025, 11:28 am

2025-26 ആഷസ് ട്രോഫിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 27 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കാഴ്ചവെക്കുന്നത്. നിലവില്‍ ത്രീ ലയംണ്‍സിന്റെ നാല് വിക്കറ്റുകളാണ് സ്റ്റാര്‍ സ്വന്തമാക്കിയത്.

ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെയാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്.

തൊട്ടു പിന്നാലെ ബെന്‍ ഡക്കറ്റിനേയും സ്റ്റാര്‍ക്ക് മടക്കി. നാല് ഫോര്‍ അടക്കം 20 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. ശേഷം ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വീണ്ടും തിളങ്ങിയത്. സ്റ്റാര്‍ക്കിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ഒപ്റ്റസില്‍. ഒടുവില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് സ്റ്റാര്‍ക്കിന് മുന്നില്‍ മുട്ടുകുത്തിയത്. 12 പന്തില്‍ ആറ് റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ഫര്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടാമാണ് സ്റ്റാര്‍ക്ക് നേടിയത്. ഈ നേട്ടത്തില്‍ ക്രൈഗ് മഡ്രെമോട്ടിനെ മറികടന്നാണ് സ്റ്റാര്‍ മുന്നേറിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ഫര്‍ നേടുന്ന താരം

ഷെയ്ന്‍ വോണ്‍ – 36

ടെന്നിസ് ലില്ലി – 31

ഗ്ലെന്‍ മഗ്രാത് – 27

മിച്ചല്‍ സ്റ്റാര്‍ക്ക് – 22*

ക്രൈഗ് മഡ്രെമോട്ട്- 21

നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി 45 റണ്‍സ് നേടിയ ഹാരി ബ്രൂക്കും നാല് റണ്‍സ് നേടിയ ജെയ്മി സ്മിത്തുമാണ് ക്രീസിലുള്ളത്.

ഓസ്ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, ജേക്ക് വെതര്‍ലാന്‍ഡ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ബ്രണ്ടന്‍ ഡൊഗ്ഗെറ്റ്, സ്‌കോട്ട് ബോളണ്ട്

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

Content Highlight: Mitchell Starc In Great Record Achievement In Test