ഡേവിഡിന് പുറമെ സ്റ്റോയിനിസും അടിയോടടി; ഇന്ത്യക്ക് ചെക്ക് വെച്ച് കങ്കാരുപ്പട!
Sports News
ഡേവിഡിന് പുറമെ സ്റ്റോയിനിസും അടിയോടടി; ഇന്ത്യക്ക് ചെക്ക് വെച്ച് കങ്കാരുപ്പട!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd November 2025, 3:59 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 നിന്‍ജ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. നിര്‍ണായകമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. ഭേദപ്പെട്ട സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ കങ്കാരുപ്പട ഉയര്‍ത്തിയിരിക്കുന്നത്.

ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ടിം ഡേവിഡും മാര്‍ക്കസ് സ്‌റ്റോയിനിസുമാണ്. ഡേവിഡ് 38 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്. 194.74 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഡേവിഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയണിത്. ഡേവിഡിന് പുറമെ മാര്‍ക്കസ് സ്റ്റോയിനിസ് 39 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ഒരു റെക്കോഡും സ്‌റ്റോയിനിസ് സ്വന്തമാക്കിയിരിക്കുകയാണ്.

ഓസ്‌ട്രേലിയക്ക് വേണ്ടി ടി-20യില്‍ അഞ്ചാം നമ്പറലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് സ്‌റ്റോയിനിസ് നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ടി-20യില്‍ അഞ്ചാം നമ്പറലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം

മാര്‍കസ് സ്‌റ്റോയിനിസ് – 5*

ടിം ഡേവിഡ് – 4

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 4

കാമറോണ്‍ വൈറ്റ് – 3

ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും വീഴ്ത്തി. ശേഷിച്ച വിക്കറ്റ് നേടിയത് ശിവം ദുബെയാണ്.

ഓസ്‌ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ എല്ലിസ്, മാറ്റ് കുന്‍മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ശിവം ദുബെ. ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Content Highlight: Marcus Stoinis In Great Record Achievement in T20i