| Sunday, 14th March 2021, 11:35 am

മഞ്ജുവിനെപ്പറ്റി എല്ലാവര്‍ക്കുമറിയാമല്ലോ, അവര്‍ വലിയൊരു മുതല്‍ക്കൂട്ടാണ്; മമ്മൂട്ടി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദ പ്രീസ്റ്റ് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പ്രീസ്റ്റിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം മഞ്ജു വാര്യര്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി.

മഞ്ജുവിനൊപ്പം താന്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് ഒരേയൊരു സീനിലാണെന്നും എന്നാല്‍ ആ സീന്‍ ഒരൊന്നൊന്നര സീനാണെന്നും മമ്മൂട്ടി പറയുന്നു. മഞ്ജു പ്രീസ്റ്റില്‍ അഭിനയിച്ചത് ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും മമ്മൂട്ടി പറഞ്ഞു.

‘മഞ്ജുവിനെപ്പറ്റി ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാമല്ലോ. മഞ്ജു പ്രതിഭയും അഭിനയശേഷിയും തെളിയിച്ച ഒരു നടിയാണ്. മഞ്ജു ഈ ചിത്രത്തിലുള്ളത് തീര്‍ച്ചയായും വലിയൊരു മുതല്‍ക്കൂട്ടാണ്. ഞാനും മഞ്ജുവും ഈ ചിത്രത്തില്‍ ഒരു സീനില്‍ മാത്രമാണ് ഒന്നിച്ചുള്ളത്. അതുപക്ഷേ ഒരൊന്നൊന്നര സീനാണ്,’ മമ്മൂട്ടി പറഞ്ഞു.

പ്രീസ്റ്റിന്റെ തിരക്കഥ കേട്ടശേഷം നല്ലൊരു സിനിമയാണെന്ന് തോന്നിയതുകൊണ്ടാണ് അതില്‍ അഭിനയിച്ചതെന്നും കൊവിഡ് മൂലം പെട്ടിയിലായ പടം തിയേറ്ററില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ദ പ്രീസ്റ്റ് തിയേറ്ററില്‍ വന്ന് കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മഞ്ജു വാര്യരും രംഗത്ത് വന്നിരുന്നു.
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖല വീണ്ടും സജീവമാകുമ്പോള്‍ തിയേറ്റിലേക്ക് കുടുംബ പ്രേക്ഷകര്‍ വന്നെത്തുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.

കുടുംബ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ദ പ്രീസ്റ്റിനായി എന്നറിഞ്ഞതിലും ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷവും അഭിമാനവും ഉണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty says about Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more