2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ജെ യിലെ ആദ്യ മത്സരത്തിൽ അൾജീരിയയാണ് മെസിപ്പടയുടെ എതിരാളികൾ. കാൻസസ് സിറ്റി സ്റ്റേഡിയത്തിൽ നാളെ രാവിലെ ഇന്ത്യൻ സമയം 6.30നാണ് മത്സരം നടക്കുക.
ഈ മത്സരത്തിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമാകാനാണ് അർജന്റൈൻ ക്യാപ്റ്റൻ സാധിക്കുക.
നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് അര്‍ജന്റൈന്‍ ഇതിഹാസം ഡിയാഗോ മറഡോണയ്‌ക്കൊപ്പമാണ് മെസി. ഇരുവർക്കും ലോകകപ്പിലുള്ളത് എട്ട് അസിസ്റ്റുകളാണ്. ഈ ടൂർണമെന്റിൽ ഒരു അസിസ്റ്റ് കൂടി സ്വന്തമാക്കാൻ സാധിച്ചാൽ ഈ നേട്ടത്തിൽ മെസിക്ക് തലപ്പത്തെത്താം.
(താരം, ടീം, ഗോള്‍ എന്ന ക്രമത്തില്‍)
ലയണല്‍ മെസി – അര്‍ജന്റീന – 8
ഡിയാഗോ മറഡോണ – അര്‍ജന്റീന – 8
പിയറി ലിറ്റ്ബാര്‍സ്‌കി – ജര്‍മനി – 7
ഗ്രെഗോര്‍സ് ലാറ്റോ – പോളണ്ട് – 7
ഡേവിഡ് ബെക്കാം – ഇംഗ്ലണ്ട് – 6
പെലെ – ബ്രസീല്‍ – 6
തോമസ് ഹെസ്ലര്‍ – ജര്‍മനി – 6
ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ – ജര്‍മനി – 6
തോമസ് മുള്ളര്‍ – ജര്‍മനി – 6
ഉവെ സീലര്‍ – ജര്‍മനി – 6
മെസി തന്റെ ആറാം ലോകകപ്പിനായാണ് ഒരുങ്ങുന്നത്. 2006ൽ ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ച താരം തുടർന്നുള്ള എല്ലാ ലോകകപ്പിലും ബൂട്ടണിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ തന്റെ കരിയർ പൂർണതയിലാക്കി കിരീടവും അർജന്റൈൻ ഇതിഹാസം തന്റെ അക്കൗണ്ടിലെത്തിച്ചു.
Content Highlight: Lionel Messi needs one Assist to became player with most assists in World Cup History