| Thursday, 23rd August 2018, 9:55 am

വീടും നാടും നന്നാക്കുമ്പോള്‍ ഇ-മാലിന്യത്തില്‍ കൂടെ ശ്രദ്ധ വേണേ

സീമ ശ്രീലയം

ഇ(ലക്ട്രോണിക്) മാലിന്യം നല്ല തലവേദന വരും ദിവസങ്ങളില്‍ ഉണ്ടാക്കാനിടയുണ്ട്. നിലവില്‍ വീട്ടിലെ പഴയ സാധനങ്ങള്‍ ഉപയോഗശൂന്യമായത് കൂട്ടിയിടുന്നതിനൊപ്പമാണ് ഇതൊക്കെ എടുത്തിട്ടിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ടിവി, റേഡിയോ, ഐപാഡ്, ബാറ്ററി, സി എഫ് എല്‍, എല്‍ ഇ ഡി വിളക്കുകള്‍……മുതല്‍ കുട്ടിക്കളിപ്പാട്ടം വരെ ഒരു വീട്ടില്‍ കുറഞ്ഞത് പത്ത് പതിനഞ്ച് കിലോ ഈ (ഇ) മാലിന്യം കാണും

ശ്രദ്ധിക്കേണ്ടത്

1. സന്നദ്ധ സേവകര്‍ വീടിനകം ശുചിയാക്കിയതിന് ശേഷം മാലിന്യം ഒന്നായി ശേഖരിക്കുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഭാഗങ്ങള്‍, ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ എന്നിവ വേറെ മാറ്റിയിടുക.

2. ഇങ്ങനെ മാറ്റിയിടുന്ന ഇ ചപ്പുചവറ് കൂന കേന്ദ്രീകൃത രീതിയില്‍ വാഹനം ഉപയോഗിച്ച് പൊതുവായ ഒരിടത്തേക്ക് കൊണ്ട് വന്ന ശേഷം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത ഇ വേസ്റ്റ് റീസൈക്ലേഴ്‌സിന്റെ പക്കലേക്ക് എത്തിക്കാന്‍ വേണ്ടത് ചെയ്യണം.

അഞ്ചോ പത്തോ വര്‍ഷം കൊണ്ട് വരേണ്ട ഇ-മാലിന്യമാണ് അഞ്ച് ദിവസം കൊണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നത് ഇതില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്.

ദയവ് ചെയ്ത് ഇത് കൂട്ടിയിട്ട് കത്തിക്കരുത്, ജലാശയത്തില്‍ എറിയരുത്. സാധാ മാലിന്യത്തിന്റെ പല മടങ്ങ് പ്രഹര ശേഷി ഉള്ളതാണിത് എന്ന് അറിയുക.

താഴെ ToxiCity: the world”s largest e-waste dump in Ghana എന്ന യൂട്യൂബ് ലിങ്ക് ഉണ്ട്. സംഗതിയുടെ ഗൗരവം അതില്‍ നിന്ന് മനസിലാകും

സീമ ശ്രീലയം

We use cookies to give you the best possible experience. Learn more