ലീ ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തതെന്നും, 2024 ൽ നടന്നതും നേരത്തെ അന്വേഷണം പൂർത്തിയാക്കിയതുമായ ഒരു സംഭവത്തെയാണ് വീണ്ടും വലിച്ചിഴച്ചതെന്നും ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ അവകാശപ്പെട്ടു.
ഇസ്രഈലിലെ ഹോളോകാസ്റ്റ് സ്മരണ ദിനത്തിന്റെ തലേന്ന് ഈ ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ ജൂത കൂട്ടക്കൊലയെ ലീ നിസാരവത്കരിച്ചതായും മന്ത്രാലയം കുറ്റപ്പെടുത്തി.
ലീ പങ്കുവച്ച വീഡിയോ ഇസ്രഈൽ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ നിലവിലെ ഒരു സംഭവം എന്ന നിലയിൽ തെറ്റായി അവതരിപ്പിച്ചതാണെന്ന് പ്രസ്താവനയിൽ അവകാശപ്പെട്ടു.
ഭീകരർക്കെതിരെയുള്ള ഒരു സൈനിക നീക്കത്തിനിടെയാണ് ഈ സംഭവം നടന്നതെന്നും ആ സമയത്ത് ഇസ്രഈൽ സൈനികർ തങ്ങളുടെ ജീവന് ഭീഷണി നേരിടുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഈ കേസ് സമഗ്രമായി അന്വേഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ (വെള്ളി) ആയിരുന്നു പലസ്‌തീൻ ബാലനെ ഇസ്രഈൽ സൈന്യം ആക്രമിക്കുന്ന ദൃശ്യം ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് പങ്കുവച്ചത്.
ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതും അതിന്മേൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിലയിരുത്തേണ്ടതും അനിവാര്യമാണെന്ന് എക്സിലെ കുറിപ്പിൽ ലീ പറഞ്ഞു.
ഇസ്രഈൽ തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായതും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമായ കാര്യങ്ങളിൽ ലോകരാജ്യങ്ങൾ പ്രതികരിക്കാത്തതിൽ അദ്ദേഹം നിരാശയും പ്രകടിപ്പിച്ചു.
Content Highlight: Israel criticizes South Korean president for sharing brutality of Zionist soldiers