സീസണിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിച്ച് സണ്‍റൈസേഴ്‌സ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ പടിയിറങ്ങുന്നത്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 168ന് പുറത്തായി.

പിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ എട്ട് പന്തില്‍ 15 റണ്‍സിനും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 13 പന്തില്‍ ഒമ്പത് റണ്‍സിനും മടങ്ങിയതോടെ ടീം 61/3 എന്ന നിലയിലേക്ക് വീണു.

ഇതിനോടകം സമ്മര്‍ദത്തിലായ കൊല്‍ക്കത്തയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി ഹര്‍ഷ് ദുബെ തിളങ്ങി. എട്ടാം ഓവറില്‍ ഇരട്ട വിക്കറ്റ് വീഴ്ത്തിയാണ് ദുബെ സണ്‍റൈസേഴ്‌സിന് മൊമെന്റം സമ്മാനിച്ചത്. റിങ്കു സിങ്ങിനെ ഒമ്പത് റണ്‍സിന് മടക്കിയ താരം പിന്നാലെയെത്തിയ ആന്ദ്രേ റസലിനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി.

ഇംപാക്ട് പ്ലെയറായെത്തിയ ആംഗ്രിഷ് രഘുവംശി കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ 14 റണ്‍സ് നേടി പുറത്തായി. ക്വിക് കാമിയോയുമായി തിളങ്ങിയ രമണ്‍ദീപ് സിങ്ങിനെ ഹര്‍ഷ് ദുബെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ സണ്‍റൈസേഴ്‌സ് കൂടുതല്‍ പിടിമുറുക്കി.

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി കൊല്‍ക്കത്തയെ താങ്ങി നിര്‍ത്തിയ മനീഷ് പാണ്ഡേ – ഹര്‍ഷിത് റാണ എന്നിവരുടെ കൂട്ടുകെട്ടും പൊളിച്ച് പാണ്ഡേയെ ഉനദ്കട് മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് ആരാധകര്‍ വന്‍വിജയത്തിനുള്ള കോപ്പുകൂട്ടി. 23 പന്തില്‍ 37 റണ്‍സുമായാണ് പാണ്ഡേ പുറത്തായത്.

ടീം സ്‌കോര്‍ 168 നില്‍ക്കവെ 21 പന്തില്‍ 34 റണ്‍സ് നേടിയ ഹര്‍ഷിത് റാണയെ കൈപ്പിടിയിലൊതുക്കി ഇഷാന്‍ മലിംഗ ഓറഞ്ച് ആര്‍മിക്ക് വിജയവും രണ്ട് പോയിന്റും സമ്മാനിച്ചു.

സണ്‍റൈസേഴ്‌സിനായി ജയ്‌ദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

 

 

Content Highlight: IPL 2025: Sunrisers Hyderabad defeated Kolkata Knight Riders