ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടരുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയര്‍ 37 റണ്‍സെടുത്തിട്ടുണ്ട്. 59 പന്തില്‍ 13 റണ്‍സുമായി കെ.എല്‍. രാഹുലും 38 പന്തില്‍ ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.
ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇന്ത്യയില്‍ റെഡ് ബോള്‍ ക്രിക്കറ്റിന്റെ ആദ്യം ദിനം തന്നെ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നാണ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ താരം.
2008ല്‍ അഹമ്മദാബാദിലായിരുന്നു സ്റ്റെയിനിന്റെ ഫൈഫര്‍ നേട്ടം. അതിന് ശേഷം, 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു താരം ഈ നേട്ടത്തിലെത്തുന്നത്.
മത്സരത്തില്‍ ബുംറയ്ക്ക് പുറമെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് അക്സര്‍ പട്ടേലും നേടി.
Innings Break!
5⃣-fer for Jasprit Bumrah 🫡
2⃣ wickets each for Mohd. Siraj and Kuldeep Yadav 👏
1⃣ wicket for Axar Patel 👌