ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്ന് രാജ്‌കോട്ടില്‍ ഈ മത്സരം അരങ്ങേറും. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 1 – 0 ന് മുന്നിലാണ്.
വഡോദരയില്‍ ഇന്ത്യന്‍ സംഘം നടത്തിയ വെടിക്കെട്ട് രണ്ടാം മത്സരത്തിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം ഒന്നാം മത്സരത്തില്‍ വിരാട് കോഹ്‌ലി നടത്തിയ താണ്ഡവം തുടരുമെന്ന ആകാംക്ഷയിലുമാണ്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാടിന് മുന്നിലുള്ളത്.
വിരാട് കോഹ്‌ലി. Photo: BCCI/x.com
അതിനായി വേണ്ടതാകട്ടെ വെറുമൊരു റണ്‍സ് മാത്രമാണ്. സച്ചിൻ ടെൻഡുൽക്കറിനെ മറികടന്നാണ് താരത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കുക. നിലവില്‍ ഇരുവര്‍ക്കും കിവികള്‍ക്ക് എതിരെ 1750 റണ്‍സാണുള്ളത്.
വിരാട് കോഹ്‌ലി – 1750
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1750
വിരേന്ദര്‍ സേവാഗ് – 1157
മുഹമ്മദ് അസറുദ്ദിന്‍ – 1118
രോഹിത് ശര്‍മ – 1099
അതേസമയം, പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സംഘം രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. വഡോദരയിലെ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ടീം ഇന്ത്യ – Photo: BCCI/x.com
മറുവശത്ത് രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ തങ്ങളുടെ സാധ്യത നിലനിര്‍ത്തുക എന്നതാണ് കിവീസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഒന്നാം മത്സരത്തിലെ പോരാട്ടവീര്യം രാജ്കോട്ടും ബ്ലാക്ക് ക്യാപ്‌സ് പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി
Content Highlight: Ind vs NZ: Virat Kohli needs one run to surpass Sachin Tendukalar to become Indian player to score most runs against New Zealand in ODI